Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right...

'കുടിയേറ്റക്കാരില്ലെങ്കിൽ ഈ ടീമില്ല'; വംശീയ അധിക്ഷേപങ്ങളിൽ പ്രതിഷേധവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രിയും ലണ്ടൻ മേയറും

text_fields
bookmark_border
കുടിയേറ്റക്കാരില്ലെങ്കിൽ ഈ ടീമില്ല; വംശീയ അധിക്ഷേപങ്ങളിൽ പ്രതിഷേധവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രിയും ലണ്ടൻ മേയറും
cancel

ലണ്ടൻ: യൂറോ കപ്പ് കലാശപ്പോരിൽ ഷൂട്ടൗട്ടിൽ കിക്ക് നഷ്ടപ്പെടുത്തിയ ഇംഗ്ലണ്ടി‍െൻറ താരങ്ങൾക്കെതിരെ വംശീയ അധിക്ഷേപം. പെനാൽറ്റി നഷ്ടമാക്കിയ മാർകസ് റാഷ്ഫോഡ്, ജെയ്ഡൻ സാഞ്ചോ, ബുകായോ സാക എന്നിവരെയാണ് സമൂഹ മാധ്യമങ്ങളിൽ വംശീയമായി അധിക്ഷേപിച്ചത്. വംശീയ അധിക്ഷേപങ്ങൾക്കെതിരെ പ്രതിഷേധവുമായി ബ്രിട്ടീഷ് പ്രധാന മന്ത്രി ബോറിസ് ജോൺസൻ, ലണ്ടൻ മേയർ സാദിഖ് ഖാൻ, ഇംഗ്ലണ്ട് ഫുട്ബാൾ അസോസിയേഷൻ, ഇംഗ്ലീഷ് ക്രിക്കറ്റ് താരങ്ങൾ എന്നിവർ രംഗത്തെത്തി.

ഈ ഇംഗ്ലണ്ട് ടീം പ്രശംസയാണ് അർഹിക്കുന്നത്, വംശീയ അധിക്ഷേപമല്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ട്വീറ്റ് ചെയ്തു. ഈ ടീം കുടിയേറ്റക്കാരില്ലാതെ നിലനിൽക്കില്ലെന്നും രാജ്യത്തിന്‍റെ വൈവിധ്യം അംഗീകരിക്കുകയും ആഘോഷിക്കുകയും വേണമെന്നും ലണ്ടൻ മേയർ സാദിഖ് ഖാൻ ട്വീറ്റ് ചെയ്തു.

ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത സംഭവത്തെ അപലപിക്കുന്നതായും താരങ്ങൾക്ക് പിന്തുണ അറിയിക്കുന്നതായും ഇംഗ്ലീഷ് ഫുട്ബാൾ അസോസിയേഷൻ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു.

വംശീയ അധിക്ഷേപത്തിനെതിരെ ലണ്ടൻ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇംഗ്ലീഷ് ക്രിക്കറ്റ് താരം കെവിൻ പീറ്റേഴ്സൺ അടക്കം കായികലോകത്തുനിന്നും പലരും താരങ്ങൾക്ക് പിന്തുണ അറിയിച്ചു. വംശീയ അധിക്ഷേപം നടത്തുന്നവരെ പുറത്തുകൊണ്ടുവന്ന് അവരുടെ മുഖം പത്രങ്ങളുടെ ഒന്നാം പേജിൽ പ്രസിദ്ധീകരിക്കണമെന്നായിരുന്നു മുൻ ഇംഗ്ലീഷ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മൈക്കൽ വോൺ ട്വീറ്റ് ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Boris Johnsonengland football
News Summary - "Should Be Ashamed": British PM Boris Johnson On Racial Abuse Of England's Euro 2020 Team
Next Story