കളംവിടാത്ത ഒാർമകളുമായി 'സലാം ഫുട്ബാൾ'
text_fieldsകോഴിക്കോട്: ഗോളടിക്കാതെ കളിക്കളത്തിൽനിന്ന് കയറിപ്പോരാത്ത പ്രതിഭക്ക് മരണാനന്തര ബഹുമതിയായി നാട്ടുകാർ ഒാർമപ്പുസ്തകമൊരുക്കുന്നു.
ദേശീയ ടൂർണമെൻറുകളിൽ ശ്രദ്ധേയനായിരുന്നെങ്കിലും കളിക്കളം വിട്ടതോടെ എല്ലാവരും മറന്ന ചേന്ദമംഗലൂർ പുതിയോട്ടിൽ അബ്ദുൽ സലാം എന്ന ഫുട്ബാളറെ കുറിച്ചാണ് അദ്ദേഹം മരിച്ച് മൂന്നുമാസം പിന്നിടുേമ്പാഴേക്കും പ്രഗല്ഭരുടെ അനുസ്മരണമുൾപെടുത്തി പുസ്തകം തയാറാക്കുന്നത്.
കേരള ജൂനിയർ ടീമിലും കർണാടകക്കുവേണ്ടി സന്തോഷ് ട്രോഫിയിലും കളിച്ച മധുര കോട്സിെൻറ കളിക്കാരനായിരുന്ന അബ്ദുൽ സലാമിനെയും കാൽപന്തു കളിയെയും കുറിച്ച് 'സലാം ഫുട്ബോൾ' എന്ന പുസ്തകം ഒക്ടോബർ അവസാനത്തോടെ പുറത്തിറങ്ങും.
മാധ്യമ, സാംസ്കാരിക, കായിക, സാമൂഹിക മേഖലയിലെ 50ലേറെ പേരടക്കം 70 ഓളം പേർ പുസ്തകത്തിൽ എഴുതുന്നുണ്ടെന്ന് എഡിറ്റർ കെ.ടി. അബ്ദുറബ്ബ് പറഞ്ഞു. കളിച്ച കളികളിലൊക്കെ ഗോളടിച്ചു മൈതാനചരിത്രത്തിൽ സലാം തെൻറ പേര് കൃത്യമായി അടയാളപ്പെടുത്തിയെങ്കിലും അദ്ദേഹത്തിെൻറ ഫുട്ബാൾ ജീവിതം എവിടെയും അടയാളപ്പെടുത്തിയിരുന്നില്ല.
ഈ പശ്ചാത്തലത്തിലാണ് പുസ്തകം തയാറാക്കാൻ തീരുമാനിച്ചത്. കേരളത്തിലെയും ഇന്ത്യയിലെയും ഫുട്ബാൾ രംഗത്തെക്കുറിച്ചും പുസ്തകം ചർച്ച ചെയ്യുന്നുണ്ട്. മീഡിയ വൺ-മാധ്യമം ഗ്രൂപ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ, കളിയെഴുത്തുകാരായ കെ. അബൂബക്കർ, കമാൽ വരദൂർ, മുൻ ഇന്ത്യൻ ക്യാപ്റ്റൻ ഐ.എം. വിജയൻ, യു. ഷറഫലി, കുരികേശ് മാത്യു, റിക്കി ബ്രൗൺ തുടങ്ങിയവരുടെ കുറിപ്പുകൾ പുസ്തകത്തിലുണ്ട്. പെൻഡുലം ബുക്സ് ആണ് പ്രസാധകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.