Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ലെവൻ പുലിയാണ്, മെസ്സിക്കും ക്രിസ്റ്റ്യാനോക്കുമൊപ്പം എണ്ണപ്പെടേണ്ടവൻ
cancel
Homechevron_rightSportschevron_rightFootballchevron_rightലെവൻ പുലിയാണ്,...

ലെവൻ പുലിയാണ്, മെസ്സിക്കും ക്രിസ്റ്റ്യാനോക്കുമൊപ്പം എണ്ണപ്പെടേണ്ടവൻ

text_fields
bookmark_border

21ാം നൂറ്റാണ്ടിലെ ഏറിയ കാലവും ഫുട്ബാൾ ലോകം കറങ്ങിയത് സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി എന്നീ രണ്ട് ഗ്രഹങ്ങളെച്ചുറ്റിയായിരുന്നു. ഇരുവരുടെയും മാന്ത്രികതക്കു മുന്നിൽ പക്ഷേ, പല പ്രതിഭകളും വെളിച്ചംകാണാതെ പോയിട്ടുണ്ട്. ഒളിഞ്ഞും തെളിഞ്ഞും 'മുഖ്യധാര'യിലേക്ക് ഫ്രീകിക്കുകൾ പായിക്കാൻ പലരും ശ്രമിച്ചെങ്കിലും അതിനായില്ല. ആ നഷ്ട പട്ടികയിൽ ആദ്യം ഇടംപിടിക്കുന്നവരിൽ ഒരാൾ റോബർട്ട് ലെവൻഡോവ്സ്കിയായിരിക്കും.

പോളിഷ് സൂപ്പർ താരത്തിൻെറ ചിറകിലേറി കോവിഡ് സീസണിലെ ചാമ്പ്യൻസ് ലീഗ് കിരീടം മ്യൂണിക് നഗരത്തിലേക്ക് ബയേൺ എത്തിക്കുേമ്പാൾ, 'വൈ ഇസ് റോബർട്ട് ലെവൻഡോവ്സ്കി സോ അണ്ടർറേറ്റഡ് ' എന്ന ചോദ്യം വീണ്ടും ഉയരുകയാണ്. ഒരു പക്ഷേ അഞ്ചു വർഷത്തോളം പഴക്കമുള്ള ചോദ്യമാണിത്. ഗോളടിമേളവും കിരീടാരവങ്ങളുമായി ഈ ചോദ്യത്തെ 2020ലും ഈ 32കാരൻ പ്രസക്തമാക്കി നിർത്തുന്നുണ്ട്.

ഗോഡ്ഫാദർ ഇല്ലാതെയായിരുന്നു ലെവൻഡോവ്സ്കിയുടെ ഫുട്ബാളിലേക്കുള്ള കടന്നുവരവ്. തുടർച്ചയായ നാലു സീസണുകളിൽ 40 ൽ അധികം ഗോൾ നേടി ലെവൻഡോവ്സ്കി താൻ എല്ലാംകൊണ്ടും തികഞ്ഞ സ്ട്രൈക്കറാണെന്ന് പലകുറി തെളിയിച്ചതാണ്. തെൻറ കാലുകളും തലയും ഉപയോഗിച്ച് പന്തിനെ വലക്കകത്തെത്തിക്കുന്നതിൽ വിരുതനായ ലെവൻഡോവ്സ്കിയിൽ


ഒരു ക്ലിനിക്കൽ സ്ട്രൈക്കറുടെ എല്ലാം സ്വഭാവങ്ങളും ദർശിക്കാനാകും. ബുണ്ടസ് ലീഗയിലേക്ക് കാലെടുത്തു വെച്ച അന്നു മുതൽ അയാളത് തെളിയിച്ചതുമാണ്. പോളണ്ടിലെ രണ്ടും മൂന്നും ഡിവിഷനിൽ സിനിച്ച് പ്രുസ്കോക്കായി ടോപ് സ്കോറായ വിലാസത്തിലാണ് താരം ആദ്യ ഡിവിഷനിലേക്ക് എത്തുന്നത്. 2008-10 വരെ ലെക് പോസ്നാനിക്കായി നിറഞ്ഞുനിന്ന (32 ഗോൾ) പോളിഷ് താരത്തെ 4.5 മില്ല്യൺ യൂറോക്ക് ജർമൻ വമ്പന്മാരായ ബൊറൂസിയ ഡോർട്ട്മുണ്ട് സ്വന്തമാക്കി.


2010 മുതൽ 14 വരെ ഡോർട്ട്മുണ്ടിൽ കളിച്ച താരം 131 മത്സരത്തിൽ 74 ഗോളുകൾ അടിച്ചുകൂട്ടി. 2013ൽ ബൊറൂസിയയെ ചാമ്പ്യൻസ് ലീഗ് ഫൈനലിലെത്തിച്ചതിൽ നിർണായക സംഭാവന നൽകിയത് ലെവൻഡോവ്സ്കിയായിരുന്നു. അന്ന് ബയേൺ മ്യൂണിക്കിനോട് 2-1ന് തോൽക്കാനായിരുന്നു ബൊറൂസിയയുടെ വിധി. എന്നാൽ, ടോപ് സ്കോറർ പട്ടികയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് (12) പിന്നിൽ പത്തു ഗോളുമായി ലെവൻ തൻെറ മൂല്യം ലോകത്തെ അറിയിച്ചിരുന്നു.


അന്ന് നഷ്ടപ്പെട്ട കിരീടം ആറു വർഷങ്ങൾക്കു ശേഷം അയാൾ നേടിയിരിക്കുന്നു. കിരീട വഴിയിൽ ബയേൺ ഏറ്റവും കടപ്പെട്ടിരിക്കുന്നതും ഈ പോളണ്ടു കാരനോടാണ്. 15 ഗോളാണ് ഈ ചാമ്പ്യൻസ് ലീഗിൽ താരം അടിച്ചു കൂട്ടിയത്.

2014ലാണ് ലെവഡോവ്സ്കിയെ ബയേൺ മ്യൂണിക്ക് സ്വന്തമാക്കുന്നത്. തുടർന്നങ്ങോട്ട് ലെവൻഡോവ്സ്കിയുടെ അശ്വമേധമായിരുന്നു. ആറു വർഷവും ബയേൺ ലീഗ് ചാമ്പ്യന്മാരായി. ഇതിൽ നാലു സീസണിലും ടോപ് സ്കോററാണയാൾ. യുവേഫ ചാമ്പ്യൻസ് ലീഗ് സ്ക്വാഡിൽ രണ്ടു തവണ എത്തുകയും ചെയ്തു.

ടെക്നിക്കൽ സ്കില്ലുകൾ, വേഗത്തിലുള്ള പാദ ചലനങ്ങൾ, പൊസിഷൻ, ഫസ്റ്റ് ടൈം ഷൂട്ട്, എയറിലെ ശക്തി, ക്രിയേറ്റീവിറ്റി, ശാരീരിക ക്ഷമത എന്നിവയെല്ലാം ഈ താരത്തിനെ വ്യത്യസ്ഥനാക്കുന്നു.

അപ്പോഴും, ലോക ഫുട്ബാളർക്കുള്ള ഗ്ലാമർ ബഹുമതിയായ ബാലൺ ഡിഓറും ഫിഫ ദി ബെസ്റ്റും ഒരു തവണ പോലും കിട്ടാതെ പോയി. 2015ൽ ഫിഫ ബാലൺഡി ഓർ മത്സരത്തിൽ നാലാം സ്ഥാനത്ത് എത്തിയതായിരുന്നു ഈ ട്രോഫിക്കായുള്ള വലിയ മുന്നേറ്റം.

ഈ സീസണിൽ 55 ഗോളുകളുമായി മറ്റാരേക്കാളും മുന്നിലെത്തിയപ്പോൾ ഫുട്ബാൾ ലോകം ഒന്നടങ്കം ഈ താരത്തിന് കൈയടിക്കുകയാണ്. ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും അസ്തമിച്ച സമയം, ബാലൺഡി ഓർ ഉറപ്പിച്ചിരിക്കെയാണ് കോവിഡ് കാരണം അണിയറ പ്രവർത്തകർ പുരസ്കാരം റദ്ദ് ചെയ്യുന്നത്. ഫിഫ ദി ബെസ്റ്റ് പുരസ്കാരം നൽകാൻ ഫുട്ബാൾ സംഘടന തീരുമാനിച്ചാൽ മറ്റൊരു പേര് ഇനി അതിലേക്ക് നോമിനേറ്റ് ചെയ്യാൻ ഉണ്ടാവില്ലെന്നുറപ്പാണ്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cristiano ronaldochampions leagueRobert LewandowskiLionel Messi
Next Story