Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമെസിക്കൊപ്പം കളിക്കാൻ...

മെസിക്കൊപ്പം കളിക്കാൻ ആഗ്രഹമുണ്ടെന്ന് റിച്ചാർലിസൺ

text_fields
bookmark_border
മെസിക്കൊപ്പം കളിക്കാൻ ആഗ്രഹമുണ്ടെന്ന് റിച്ചാർലിസൺ
cancel

ലയണൽ മെസി ലോകത്തിലെ ഏറ്റവും മികച്ച താരമാണെന്നും മെസിക്കൊപ്പം കളിക്കാൻ തനിക്ക് ആഗ്രഹമുണ്ടെന്നും ബ്രസീലിയൻ ഫുട്ബോൾ താരം റിച്ചാർലിസൺ. മെസ്സിയും അർജന്റീനയും കോപ അമേരിക്ക കിരീടം നേടിയതിനെക്കുറിച്ചും താരം സംസാരിച്ചു. കോപ്പ അമേരിക്ക ഫൈനലിൽ അർജന്റീനക്കെതിരെ തോൽവി വഴങ്ങിയത് തനിക്കു സമ്മാനിച്ച വേദനയെക്കുറിച്ചും താരം ഇ.എസ്‌.പി.എന്നിനോട് സംസാരിക്കുമ്പോൾ വ്യക്തമാക്കി.

"ലിയോ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനാണ്. മറ്റൊരു ഗ്രഹത്തിൽ നിന്നുള്ള താരമാണ് അദ്ദേഹം. മെസ്സിക്കൊപ്പം കളിക്കാൻ ഞാൻ അതിയായി ആഗ്രഹിക്കുന്നു. കോപ അമേരിക്ക കിരീടം മെസി വളരെയധികം അർഹിച്ചിരുന്നതാണ്.'' താരം പറഞ്ഞു.

അർജന്റീനിയൻ താരങ്ങളെ സോഷ്യൽ മീഡിയയിലൂടെ താൻ സ്ഥിരമായി കളിയാക്കുന്നത് വ്യക്തിപരമായ വിദ്വേഷം കൊണ്ടല്ലെന്നും റിച്ചാർലിസൺ കൂട്ടിച്ചേർത്തു. "തമാശകൾ മൈതാനത്ത് മാത്രം നിൽക്കുന്നതാണ്. ഫുട്ബോൾ അങ്ങിനെയാണ്. അവർ അർജന്റീന ജേഴ്‌സിയെ സംരക്ഷിക്കുമ്പോൾ ഞങ്ങൾ ബ്രസീലിയൻ ജേഴ്‌സിയെയും സംരക്ഷിക്കുന്നു. ഞാൻ റോബർട്ടോ പെരേരയുടെ സുഹൃത്താണ്."

"എനിക്ക് അഗ്യൂറോയെ എല്ലായിപ്പോഴും ഇഷ്‌ടമാണ്‌. ചെറുപ്പം മുതൽ ഞാൻ കാണുന്ന താരത്തിനെതിരെ കളിക്കാനും കഴിഞ്ഞു. പ്രീമിയർ ലീഗ് വിജയം നേടാൻ താരം നേടിയ ഗോൾ ഒരിക്കലും മറക്കാനാവാത്ത അവിശ്വസനീയമായ ഒന്നാണ്." താരം വ്യക്തമാക്കി.

ഈ വർഷം നടക്കാനിരിക്കുന്ന ലോകകപ്പിനായി അർജന്റീന മികച്ച രീതിയിൽ ഒരുങ്ങുന്നുണ്ട്. ആത്മവിശ്വാസം നേടിയ അർജന്റീന കോപ അമേരിക്ക നേടിയതിനു ശേഷം കൂടുതൽ കരുത്തരായെന്നും നിരവധി മത്സരങ്ങളിൽ അപരാജിതരായി കുതിക്കുന്ന ടീമിന് ഇതൊരു മികച്ച ലോകകപ്പ് ആയിരിക്കുമെന്നും താരം അഭിപ്രായപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballargentinaLionel Messi
News Summary - Richarlison Comments on Lionel Messi
Next Story