Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Dr. Sakeer Hussain VP
cancel
camera_alt

ഡോ. സക്കീർ ഹുസൈൻ വി.പി  

ഏറെ കാലമായി മനസ്സിൽ കൊതിച്ച ലോകകപ്പിലേക്കായിരുന്നു നവംബർ 27ന് ദോഹ ഹമദ് വിമാനത്താവളത്തിൽ ഇറങ്ങിയത്. നേരത്തെ നാലു തവണ ഖത്തറിലെത്തിയിട്ടുണ്ടെങ്കിലും ലോകകപ്പിനെത്തിയപ്പോൾ എല്ലാ പുതുമകളോടെയും അണിഞ്ഞൊരുങ്ങി നിൽക്കുന്ന പുതിയൊരു നാടിനെയാണ് ഞാൻ കണ്ടത്. വലിയ അത്ഭുതങ്ങളാണ് ഇൗ ചെറിയ രാജ്യം ലോകകപ്പിനായി സജ്ജമാക്കിയത്.

റോഡ് ഗതാഗതം, ട്രാഫിക് ഉൾപ്പെടെ എല്ലാ മേഖലകളിലും രാജ്യം വളർന്നു കഴിഞ്ഞു. അതിശയിപ്പിക്കുന്നതാണ് ലോകകപ്പിനായി ഒരുക്കിയ എട്ട് സ്റ്റേഡിയങ്ങൾ. ഒന്നിനൊന്ന് വ്യത്യസ്തമായ മാതൃകകളിലെ സ്റ്റേഡിയം നിർമാണവും, അവിടെയുള്ള സൗകര്യങ്ങളും അമ്പരപ്പിക്കുന്ന കാഴ്ചയാണ്. അറബ് നാടിൻെറ പൈതൃകവും സംസ്കാരവുമെല്ലാം സ്റ്റേഡിയം നിർമാണങ്ങളിൽ മാതൃകയാക്കി എന്നത് ലോകകപ്പിലൂടെ ഖത്തർ ലോകത്തിന് നൽകുന്ന സന്ദേശമാണ്.

ക്രൊയേഷ്യ-കാനഡ, ഘാന-കൊറിയ ഉൾപ്പെടെ നാലു മാച്ച് ടിക്കറ്റുകൾ ലഭ്യമായിരുന്നു. ജർമനി, ഇംഗ്ലണ്ട് ഉൾപ്പെടെ വലിയ ടീമുകളുടെ മാച്ചുകൾ ഗാലറിയിലെത്തി കാണാൻ കഴിഞ്ഞിട്ടില്ലെങ്കിലും ഏഷ്യൻ രാജ്യങ്ങളുടെ കുതിപ്പ് ഈ ലോകകപ്പിൽ കാണാൻ കഴിഞ്ഞുവെന്നതാണ് ശ്രദ്ധേയം. കളിയേക്കാൾ, ഗാലറിയിലെ ആരവം ഓരോ ലോകകപ്പ് ആരാധകനെയും ആകർഷിക്കുന്നതാണ്.

കളിക്കുന്ന രാജ്യത്തിൻെറ ദേശീയ ഗാനം ഉയരുേമ്പാഴൂം, ഗലാറികളിൽ നാട്ടുകാർ ആരവം മുഴക്കുേമ്പാഴും എന്നാണ് നമ്മുടെ 'ജനഗണ മനയും 'ഇന്ത്യ ... ഇന്ത്യാ..' വിളികളും ഗാലറികളിൽ ഉയരുകയെന്ന് പലതവണ ചിന്തിച്ചുപോയി. കിക്കോഫ് വിസിൽ മുഴങ്ങും മുേമ്പ തുടങ്ങുന്ന ആരവങ്ങൾ ഫൈനൽ വിസൽ വരെ നിലക്കാതെ തുടരുന്നു എന്നതാണ് ലോകകപ്പ് പോലൊരു ടൂർണമെൻറിൻെറ ആകർഷണം.

ലോകകപ്പിൻെറ സംഘാടനവും ശ്രദ്ധേയമാണ്. ഓരോ സ്റ്റേഡിയങ്ങളിൽ നിന്നും 88,000പേർ മത്സരം കഴിഞ്ഞ പുറത്തിറങ്ങുേമ്പാഴും അവർക്ക് അനായാസം യാത്ര ചെയ്യാൻ കഴിയുന്ന സംവിധാനം അത്ഭുതപ്പെടുത്തുന്നതാണ്. മെേട്രായും പൊതു ഗതാതവും ഉൾപ്പെടെയുള്ള യാത്രാ മാർഗങ്ങൾ ഒരു തിരക്കുമില്ലാതെ ജനലക്ഷങ്ങൾക്ക് യാത്രാ സൗകര്യമൊരുക്കുന്നു.

നേരത്തെ ഖത്തറിലെത്തിയപ്പോൾ റോഡുകളിൽ അനുഭവപ്പെട്ട ഗതാഗത കുരുക്കായിരുന്നു വലിയ ഭീഷണി. എന്നാൽ, ഈ ലോകകപ്പ് കാലത്ത് ജനലക്ഷങ്ങൾ ഇവിടെ തിങ്ങി നിറയുേമ്പാഴും റോഡുകളിലെ യാത്ര സുഗമമാണ് എന്നത് അത്ഭുതപ്പെടുത്തുന്നു. എല്ലാ കാണികൾക്കും ലഭ്യമാവുന്ന ഹയ്യാ കാർഡും, യാത്രാ സൗജന്യവുമെല്ലാം ലോകകപ്പിൻെറ സംഘാടനെത കുറ്റമറ്റതാക്കുന്നു.

ഖത്തറിൻെറ രാഷ്ട്ര നായകൻ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയെന്ന രാഷ്ട്ര നേതാവിനോട് ഈ ലോകകപ്പ് നഗരിയിൽ നിൽക്കെ വലിയ ബഹുമാനം തോന്നുന്നു. ഏറ്റവും മനോഹരമായൊരു ലോകകപ്പിന് രാജ്യത്തെ സജ്ജമാക്കിയ അദ്ദേഹത്തിൻെറ ചിത്രങ്ങളോ പെരുമയോ ഒന്നും ഈ നഗരത്തിലെവിടെയും പ്രദർശിപ്പിക്കപ്പെടുന്നില്ല.

നമ്മുടെ നാട്ടിലെല്ലാം ചെറിയൊരു കാര്യങ്ങൾക്കു വരെ നേതാക്കൻമാർ അവകാശ തർക്കം നടക്കുേമ്പാഴാണ് ഇവിടത്തെ ഭരണാധികാരി മാതൃകയാവുന്നത്. ഇവിടെ കളിക്കാരാണ് എവിടെയും താരങ്ങളായി തലയുയർത്തി നിൽക്കുന്നത്. കളിക്കാർക്കും കാണികൾക്കും ഏറ്റവും സൗകര്യപ്രദമായ ലോകകപ്പിനാണ് ഖത്തർ വേദിയൊരുക്കിയത്.

ജനങ്ങൾ റോഡിലോ, ബസ്റ്റാൻഡുകളിലോ അല്ല ഇവിടെയുള്ളത്. ഭൂഗർഭ മെട്രോകളിലാണ് ജനങ്ങളെല്ലാം ഉള്ളത്. നിരവധി ലോകമേളകളിൽ പങ്കെടുക്കുേമ്പാഴെല്ലാം യാത്രാ ചിലവായിരുന്നു വലിയ വെല്ലുവിളി. എന്നാൽ, ഖത്തറിൽ യാത്രാ ചിലവില്ലെന്നത് ഒരു കാണിയെന്ന നിലയിൽ ഞാൻ അനുഭവിച്ചറിയുന്നത്.

ഇന്ത്യയെ എന്നു കാണും..?

ലോകകപ്പിൻെറ ഓരോ മത്സര വേദികളിലുമെത്തുേമ്പാൾ ഏറെ നൊമ്പരപ്പെടുത്തുന്നതാണ് ഇന്ത്യ എന്ന് ഇവിടെ കളിക്കുമെന്നത്. സർവകാശാലാ ഫിസിക്കൽ എജ്യൂക്കേഷൻ ഡയറക്ടർ എന്ന നിലയിൽ എന്നെ ആശങ്കപ്പെടുത്തുന്നതും ഇതാണ്.

ഇഛാശക്തിയോടെ ഒരു കായിക പദ്ധതി അവതരിപ്പിക്കാനോ സംസ്കാരം രൂപപ്പെടുത്താനോ ഇന്ത്യയിൽ കഴിയുന്നില്ലെന്നതാണ് നിരാശപ്പെടുത്തുന്നത്. ലോകകപ്പിൽ മികവ് തെളിയിക്കുന്ന കാനഡ, െക്രായേഷ, ഘാന, സെനഗാൽ തുടങ്ങിയ രാജ്യങ്ങളിലെല്ലാം കായിക വിദ്യഭ്യാസത്തിന് പ്രഥമ പരിഗണന നൽകുന്നുണ്ട്. സ്പോർട്സിലെ മുന്നേറ്റത്തിന് വഴിയൊരുക്കുന്നതും ഇതു തന്നെയാണ്.

ഒളിമ്പിക്സ് മെഡലും, ലോകകപ്പ് പങ്കാളിത്തവുമെല്ലാം സ്വപ്നം കാണുന്ന നമ്മൾക്കും വേണം കുഞ്ഞു നാളിൽ തന്നെ വളർത്തിയെടുക്കേണ്ട ഒരു കായിക സംസ്കാരം. ജപ്പാൻ മുതൽ കാനഡവവെ വിവിധ രാജ്യങ്ങൾ നൽകുന്ന മാതൃകകൾ ഒരു നയമായി പിന്തുടർന്നാൽ ഇന്ത്യയും ഇത്തരം ലോകവേദികളിലുണ്ടാവും.

(കാലിക്കറ്റ് യൂണിവേഴ്സിറ്റി കായിക വിഭാഗം മേധാവിയാണ് ലേകഖൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar world cup
News Summary - When our national anthem is played in the world cup- Dr Sakeer Hussain VP
Next Story