എല്ലാവരുടെയും ലോകകപ്പാണിത്
text_fieldsദോഹ: മനസ്സു നിറയെ തുകൽപന്തിനോടുള്ള പ്രണയം. എന്നാൽ കളത്തിലിറങ്ങി കളിക്കാനോ, സ്റ്റേഡിയങ്ങളിെലത്തി കളികാണാനോ കഴിയാതെ ഇരിക്കുന്നവരെ ഇരു കൈയും നീട്ടിയാണ് ഖത്തർ ലോകകപ്പിലേക്ക് വരവേൽക്കുന്നത്.
ചരിത്രത്തിലെ ഭിന്നശേഷി സൗഹൃദ ലോകകപ്പായി എണ്ണപ്പെടുന്ന 'ഖത്തർ 2022'ന് ഏറ്റവും മികച്ച സൗകര്യങ്ങളാണ് സംഘാടകർ ഒരുക്കിയത്. ലോകകപ്പ് മത്സരങ്ങളുടെ എണ്ണം 20ഉം കടന്നപ്പോൾ ഈസ്വപ്ന പദ്ധതി യാഥാർത്ഥ്യമാക്കുന്നതിൽ നിർണായകമാണ് സ്േറ്റഷിയങ്ങളിലെ 'മൊബിലിറ്റി അസിസ്റ്റൻസ്' വളണ്ടിയർമാർ.
ഓരോ സ്റ്റേഡിയത്തിലും പ്രത്യേകം പരിശീലനം നേടിയ വളണ്ടിയർമാരാണ് മൊബിലിറ്റി അസിസ്റ്റൻസ് വിഭാഗത്തിലുളളത്. വളണ്ടിയർ വകുപ്പുകളിലെ സ്പെക്ടേറ്റർ സർവീസ് വിഭാഗത്തിന് കീഴിലാണ് മൊബിലിറ്റി അസിസ്റ്റൻസ് വളണ്ടിയർമാർ പ്രവർത്തിക്കുന്നത്. ഓരോ സ്റ്റേഡിയത്തിലും സ്റ്റേഡിയത്തിെൻറ കപ്പാസിറ്റി അനുസരിച്ച് ഏകദേശം 50 മുതൽ 100 വരെയുള്ള ടീമുൾപ്പെടുന്നതാണ് മൊബിലിറ്റി അസിസ്റ്റൻസ് വളണ്ടിയർമാർ.
സ്റ്റേഡിയത്തിലേക്കുള്ള കവാടങ്ങൾക്ക് സമീപം തന്നെ മൊബിലിറ്റി അസിസ്റ്റൻസ് സ്റ്റേഷനുകളും പ്രവർത്തിക്കുന്നുണ്ട്. പ്രധാനമായും മൂന്ന് വിഭാഗമായാണ് സ്റ്റേഡിയങ്ങളിൽ മൊബിലിറ്റി അസിസ്റ്റൻസ് വളണ്ടിയർമാർ പ്രവർത്തിക്കുന്നത്.
ഇൻഫർമേഷൻ ആൻഡ് രജിസ്ട്രി, ഗോൾഫ്കാർട്ട് ൈഡ്രവർ, വീൽചെയർ പുഷർ എന്നിവ. കളി കാണാനെത്തുന്ന ആരാധകർക്ക് ആക്സസിബിലിറ്റി സവിശേഷതകളും സേവനങ്ങളും അറിയിക്കുകയും അവരുടെ വഴി പരിചയപ്പെടുത്തുകയും പേര് വിവരങ്ങൾ ശേഖരിക്കുകയുമാണ് ഇൻഫർമേഷൻ ആൻഡ് രജിസ്ട്രി വിഭാഗത്തിലുള്ളത്.
മൊബിലിറ്റി സ്റ്റേഷനുകളിൽ നിന്നും സ്റ്റേഡിയത്തിലേക്കുള്ള കവാടം വരെ ഗോൾഫ് കാർട്ടുകളിൽ സുരക്ഷിതമായി എത്തിക്കുകയാണ് ൈഡ്രവർമാർ ചെയ്യുന്നത്. പിന്നീട് മത്സരശേഷം രജിസ്റ്റർ ചെയ്ത ആരാധകരെ സ്റ്റേഡിയം കവാടങ്ങളിൽ നിന്ന് സ്വീകരിച്ച് പ്രധാന കവാടത്തിലെത്തിക്കും.
നടക്കാൻ ശേഷിയില്ലാത്തവർ, പരിക്കേറ്റവർ, പ്രായമായവർ, രോഗികൾ, ഗർഭിണികൾ എന്നിവർക്ക് വീൽചെയറുകൾ ഉപയോഗിച്ച് അവരെ ഗേറ്റുകളിൽ നിന്നും സ്റ്റേഡിയത്തിലെത്തിക്കുകയാണ് വീൽചെയർ തള്ളുന്നവരുടെ ചുമതല. അവർ ആവശ്യപ്പെടുകയാണെങ്കിൽ തിരിച്ച് സ്റ്റേഡിയത്തിൽ നിന്നും പ്രധാന കവാടത്തിലെത്തിക്കുകയും ചെയ്യും.
ഭിന്നശേഷി സൗഹൃദം
ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ജനസംഖ്യയുടെ 15 ശതമാനം പേരും ഏതെങ്കിലും തരത്തിൽ ഭിന്നശേഷിയുള്ളവരാണ്. ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ബിഡ് സമർപ്പിക്കുമ്പോൾ ഖത്തർ ലോകകപ്പ് ഭിന്നശേഷിക്കാരടക്കം എല്ലാവർക്കും എത്തിച്ചേരാൻ കഴിയുന്ന ലോകകപ്പായിരിക്കുമെന്നും ആരാധകർക്ക് ഭിന്നശേഷി കാരണം അവസരം നഷ്ടപ്പെടരുതെന്നും ഖത്തർ വ്യക്തമാക്കിയിരുന്നു.
ഓരോ സ്റ്റേഡിയത്തിലും പ്രധാന കവാടങ്ങൾ മുതൽ ഭിന്നശേഷിക്കാരെ സ്വീകരിക്കുന്നതിനും അവരുടെ യാത്രയും സഞ്ചാരവും സുഗമമാക്കുന്നതിനുമായി വീൽചെയർ റാമ്പുകൾ, ലിഫ്റ്റുകൾ ഉൾപ്പെടെയുള്ളവ പ്രത്യേകം സ്ഥാപിച്ചിട്ടുണ്ട്. എല്ലാ സ്റ്റേഡിയങ്ങളും ഭിന്നശേഷി സൗഹൃദ സ്റ്റേഡിയങ്ങൾ കൂടിയാണ്.
ലോകകപ്പ് വളണ്ടിയർ ആയതോടൊപ്പം മൊബിലിറ്റി അസിസ്റ്റൻസ് വിഭാഗത്തിൽ പ്രവർത്തിക്കാനായതിൽ അഭിമാനിക്കുന്നുവെന്നും ലോകകപ്പ് സംഘാടകരുടെ ഭിന്നശേഷി സൗഹൃദ, സുസ്ഥിര ലോകകപ്പ് എന്ന പദ്ധതിയുടെ ഭാഗമാകുകയാണ് ഇതിലൂടെയെന്നും അൽ ജനൂബ് സ്റ്റേഡിയത്തിലെ മൊബിലിറ്റി അസിസ്റ്റൻസ് വളണ്ടിയർ ടീമിലുൾപ്പെട്ട ഫൈസൽ, സജാദ്, മുഹ്സിൻ, ഹാരിസ് എന്നിവർ പറയുന്നു. അറബ് കപ്പ്, ഫിഫ ക്ലബ് ലോകകപ്പ് ടൂർണമെൻറുകൾ തുടങ്ങി നേരത്തെ വിവിധ ടൂർണമെൻറുകളിൽ വളണ്ടിയർമാരായി പ്രവർത്തിച്ചവരാണിവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.