Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightQatar World Cupchevron_rightജയിച്ചവരുടെ പോരാട്ടം

ജയിച്ചവരുടെ പോരാട്ടം

text_fields
bookmark_border
ജയിച്ചവരുടെ പോരാട്ടം
cancel
camera_alt

വെയ്‍ൽസ് ക്യാപ്റ്റൻ ഗാരെത് ബെയിലിന്റെ പരിശീലനം

ദോഹ: എന്നർ വലൻസിയയും മെംഫിസ് ഡീപേയും മുഖാമുഖം നിന്നാൽ അവസാന ചിരി ആരുടേതാകും? നെതർലൻഡ്സിനെതിരെ ഖലീഫ സ്റ്റേഡിയത്തിൽ എക്വഡോർ ഇന്നിറങ്ങുമ്പോൾ ആകാംക്ഷക്ക് കനം കൂടുതലാണ്. ആദ്യ മത്സരം ജയിച്ചുവന്ന രണ്ടു കരുത്തരിൽ ആരു ജയിച്ചാലും നോക്കൗട്ട് ഉറപ്പിക്കാമെന്നതാണ് മത്സരത്തിന് പകിട്ട് കൂട്ടുന്നത്.

ആതിഥേയർക്കെതിരെ കഴിഞ്ഞ കളിയിൽ വലൻസിയയുടെ എണ്ണം പറഞ്ഞ രണ്ടു ഗോളുകളായിരുന്നു വിധി നിർണയിച്ചത്. കളിക്കിടെ താരത്തിന് പരിക്കേറ്റെങ്കിലും ഇന്ന് ഡച്ചുകാർക്കെതിരെ ബൂട്ടുകെട്ടുമെന്ന് കോച്ച് ഗുസ്താവോ അൽഫാരോ പറയുന്നു.

മറുവശത്ത്, യോഗ്യത പോരാട്ടങ്ങളിൽ 12 ഗോളുകളും ആറ് അസിസ്റ്റുകളുമായി നിറഞ്ഞുനിന്ന ഡീപേയിൽ തന്നെ നെതർലൻഡ്സിന്റെ പ്രതീക്ഷ. അത്യപൂർവ കേളീശൈലിയുമായി എന്നും കാൽപന്തു ലോകത്തെ വേറിട്ട സാന്നിധ്യമായ ഓറഞ്ചുപടയാണ് സാധ്യത പട്ടികയിൽ ഒരുപടി മുന്നിൽ.

ഗാരെത് ബെയിലിന് ഗോളടിക്കണം

ഗാരെത് ബെയിൽ എന്ന ഒറ്റയാന്റെ കരുത്തിൽ ഏതറ്റംവരെയും പോകാമെന്ന കണക്കുകൂട്ടലുമായി വെയിൽസ് ഇന്ന് ഇറാനെതിരെ. ഇംഗ്ലണ്ടിനോട് നാണംകെട്ട ഏഷ്യൻ ടീമാകട്ടെ ഇന്ന് വെയിൽസിനോടും തോറ്റാൽ നോക്കൗട്ട് സാധ്യത അസ്തമിക്കും. യു.എസിനെതിരെ പെനാൽറ്റിയിൽ കടിച്ചുതൂങ്ങിയാണ് വെയിൽസ് കഴിഞ്ഞ കളിയിൽ സമനില പിടിച്ചത്. എന്നാൽ, ആദ്യ കളിയിലേതിനു സമാനമായ ഒരു തോൽവി ഇനിയും ഇറാനു താങ്ങാനാകില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballqatar world cup
News Summary - qatar world cup-ecuador vs netherlands
Next Story