Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightQatar World Cupchevron_rightവരുന്നത് ആഘോഷക്കാലം;...

വരുന്നത് ആഘോഷക്കാലം; ലോകകപ്പ് കാണികളെ കാത്തിരിക്കുന്നത് 90ലേറെ വിനോദ പരിപാടികൾ

text_fields
bookmark_border
qatar world cup
cancel

ദോഹ: അറബ് ലോകത്ത് ആദ്യമായെത്തുന്ന ഫിഫ ലോകകപ്പ് ഫുട്ബാളിനോടനുബന്ധിച്ച് ആരാധകർക്കായി അണിയറയിൽ ഒരുങ്ങുന്നത് 90ലധികം ഇവൻറുകളും ആകർഷക പരിപാടികളും. മുൻകാല ലോകകപ്പുകളിലൊന്നുമില്ലാത്ത വിധം ആരാധകർക്ക് മികച്ച അനുഭവം സമ്മാനിക്കുന്നതിനായുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണെന്ന് ഖത്തർ ലോകകപ്പ് 2022 സി.ഇ.ഒ നാസർ അൽ ഖാതിർ പറയുന്നു. ഒരു ദിവസംതന്നെ ഒന്നിലധികം മത്സരങ്ങൾ കാണാനുള്ള സുവർണാവസരമാണ് ഖത്തറിലെ പ്രത്യേകത. കളിക്കുപുറമെ സ്റ്റേഡിയത്തിൽനിന്ന് പുറത്തിറങ്ങിയാൽ നിരവധി ആസ്വാദ്യകരമായ പരിപാടികളാണ് ആരാധകരെ കാത്തിരിക്കുന്നത്. രാജ്യത്ത് എത്തുന്നത് മുതൽ മടങ്ങുന്നതുവരെ അവർക്കായി നിരവധി പരിപാടികൾ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ടൂർണമെൻറിനിടെ സംഘടിപ്പിക്കുന്ന നിരവധി ഫാൻ ആക്ടിവേഷൻ പരിപാടികളിൽ താഴെ പറയുന്ന ഇടങ്ങൾ ഖത്തറിലെത്തുന്നവർ ഒരിക്കലും പാഴാക്കരുതെന്ന് സംഘാടകർ ഓർമിപ്പിക്കുന്നു.

ഫിഫ ഫാൻ ഫെസ്റ്റിവൽ

അൽ ബിദ്ദ പാർക്കിലെ ഫിഫ ഫാൻ ഫെസ്റ്റിവൽ ലോകകപ്പ് ഫുട്ബാൾ ടൂർണമെൻറിനിടെയുള്ള പരിപാടികളുടെ പ്രധാന കേന്ദ്രമായാണ് അറിയപ്പെടുന്നത്. 40,000ത്തിലധികം ആരാധകരെ ഉൾക്കൊള്ളാൻ ശേഷിയുള്ള അൽ ബിദ്ദ പാർക്കിലെ ഫിഫ ഫാൻ ഫെസ്റ്റിവലിൽ ടൂർണമെൻറിലെ 64 മാച്ചുകളും കൂറ്റൻ സ്ക്രീനിൽ പ്രദർശിപ്പിക്കും. 100 മണിക്കൂർ നീണ്ടുനിൽക്കുന്ന തത്സമയ സംഗീത പരിപാടികൾ നടക്കും. ലൈവ്, ഫുഡ്, പ്ലേ എന്നീ മൂന്ന് സോണുകളാണ് ഫെസ്റ്റിവലിനുള്ളത്.

നവംബർ 19ന് ആരംഭിക്കുന്ന ഈ ഫാൻ ആക്ടിവേഷൻ പരിപാടി ഡിസംബർ 18വരെ നീണ്ടുനിൽക്കും. രാവിലെ 10 മുതൽ പുലർച്ച രണ്ടുവരെയാണ് പ്രവേശനം. മത്സരങ്ങളില്ലാത്ത ദിവസങ്ങളിൽ വൈകീട്ട് മൂന്ന് മുതൽ പുലർച്ച രണ്ട് വരെയും ഫാൻ ഫെസ്റ്റിവൽ ആരാധകർക്കായി തുറന്നുകൊടുക്കും. ഫാൻ ഫെസ്റ്റിവലിലെത്താൻ കോർണിഷ് മെട്രോ സ്റ്റേഷൻ, വെസ്റ്റ്ബേ ഖത്തർ എനർജി മെട്രോ സ്റ്റേഷൻ, അൽ ബിദ്ദ മെട്രോ സ്റ്റേഷൻ എന്നിവ ഉപയോഗപ്പെടുത്താം.

കോർണിഷ്

ഷെറാട്ടൻ പാർക്ക് മുതൽ മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ട് വരെ നീണ്ടുനിൽക്കുന്ന ആറ് കിലോമീറ്റർ സ്ഥലമാണ് കോർണിഷ് ഫാൻ ആക്ടിവേഷനായി തിരഞ്ഞെടുത്തിരിക്കുന്നത്. സംഗീതക്കച്ചേരികൾ, കലാപ്രകടനങ്ങൾ, സാംസ്കാരിക പരിപാടികൾ തുടങ്ങിയവയുൾപ്പെടുന്ന ഗ്ലോബൽ സ്ട്രീറ്റ് കാർണിവലായി കോർണിഷ് സ്ട്രീറ്റ് മാറും.

70,000 ആരാധകരെ ഉൾക്കൊള്ളാൻ ശേഷിയുള്ള ഇവിടെ 150ലധികം ഭക്ഷ്യ ഔട്ട്ലറ്റുകൾ ആരാധകർക്കായി സജ്ജമാക്കുന്നുണ്ട്. തത്സമയ പരിപാടികൾക്കായി നാല് വേദികളും ഒരു ബദയൂൻ വില്ലേജും കോർണിഷ് സ്ട്രീറ്റിൽ സ്ഥാപിക്കും. വെൽക്കം ടു ഖത്തർ പ്രമേയത്തിൽ വാട്ടർ-പൈറോടെക്നിക്സ് ഡിസ്പ്ലേ എല്ലാ ദിവസവും ആരാധകർക്കായി പ്രദർശിപ്പിക്കും.

നവംബർ 19 മുതൽ ഡിസംബർ 18 വരെ ഉച്ചക്ക് 12 മുതൽ അർധരാത്രി വരെയാണ് പരിപാടികൾ. സൂഖ് വാഖിഫ് മെട്രോ സ്റ്റേഷൻ, കോർണിഷ് മെേട്രാ, വെസ്റ്റ് ബേ ഖത്തർ എനർജി മെട്രോ സ്റ്റേഷൻ എന്നിവയാണ് അടുത്തുള്ള സ്റ്റേഷനുകൾ.

റാസ് അബൂ അബൂദ് ബീച്ച് 974

പേരുപോലെ തന്നെ സ്റ്റേഡിയം 974നു സമീപത്താണ് റാസ് അബൂ അബൂദ് ബീച്ച് 974 സ്ഥിതി ചെയ്യുന്നത്. പ്രസിദ്ധമായ ഖത്തർ വെസ്റ്റ്ബേ സ്കൈലൈൻ പശ്ചാത്തലത്തിൽ ജല കായിക പ്രവർത്തനങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ബീച്ചാണിത്. 1.3 കിലോമീറ്റർ നീണ്ടുകിടക്കുന്ന ബീച്ചിൽ അയ്യായിരത്തോളം സന്ദർശകരെ ഉൾക്കൊള്ളാൻ കഴിയും. ഭക്ഷ്യ-പാനീയ ഔട്ട്ലറ്റുകളും റീട്ടെയിൽ ഷോപ്പുകളും ഇവിടെ സജ്ജമാക്കും.

അതേസമയം, മത്സര ദിവസങ്ങളിൽ ബീച്ചിലേക്ക് പ്രവേശനമില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. റാസ് ബൂ അബൂദ് മെേട്രാ സ്റ്റേഷനാണ് ഏറ്റവും അടുത്തുള്ള മെേട്രാ സ്റ്റേഷൻ.

എം.ഡി.എൽ ബീസ്റ്റ്: അറാവിയ

വക്റയിൽ 28 ദിവസം നീണ്ടുനിൽക്കുന്ന അറാവിയൻ നൈറ്റ്സിലേക്ക് ടിക്കറ്റ് വഴിയാണ് പ്രവേശനം. അൽ വക്റ മെേട്രാ സ്റ്റേഷനിലിറങ്ങിയാണ് ഇവിടേക്ക് എത്തേണ്ടത്. അൽ മഹാ ഐലൻഡും റാസ് ബു ഫൊൻതാസിലെ അർകാഡിയ മ്യൂസിക് ഫെസ്റ്റിവലും സന്ദർശകർ എത്തിയിരിക്കേണ്ട പ്രധാന കേന്ദ്രങ്ങൾ തന്നെയാണ്.

ഹയാ ഫാൻ സോൺ

തുറന്ന ഐസ് സ്കേറ്റിങ്ങും ഐസ് ബാലറ്റ് പ്രദർശനവുമുൾപ്പെടുന്ന ഹയാ ഫാൻ സോൺ പ്രധാനമായും കുടുംബ കേന്ദ്രീകൃത ഫാൻ സോണാണ്. മൾട്ടിമീഡിയ പവിലിയൻ, തത്സമയ ഡി.ജെകൾ, സംഗീതക്കച്ചേരികൾ എല്ലാം ഇവിടെയുണ്ടാകും. 3500 പേരെ ഉൾക്കൊള്ളാൻ വിധത്തിൽ സജ്ജമാക്കുന്ന ഹയാ ഫാൻ സോണിൽ മത്സരങ്ങളുടെ തത്സമയ പ്രദർശനവുമുണ്ടായിരിക്കും.

ലുസൈൽ മറീന പ്രൊമനേഡിൽ നവംബർ 20 മുതലാണ് ഹയാ ഫാൻ സോൺ പ്രവർത്തിക്കുക. ഉച്ചക്ക് 12 മുതൽ പുലർച്ച ഒന്നുവരെ പ്രവർത്തിക്കുന്ന ഹയാ ഫാൻ സോണിലേക്ക് ലെഗ്തീഫിയ്യ മെേട്രാ സ്റ്റേഷൻ വഴിയാണ് എത്തേണ്ടത്.

ലുസൈൽ ബൗളെവാഡ്

ലോകകപ്പ് കലാശപ്പോര് നടക്കുന്ന ലുസൈൽ നഗരമധ്യത്തിൽ 60,000ത്തോളം വരുന്ന സന്ദർശകർക്കായി ഒരുക്കുന്ന പ്രധാന ആകർഷണമാണ് ലുസൈൽ ബൗളെവാഡ്. തത്സമയ സംഗീത പരിപാടികൾ, സ്ട്രീറ്റ് പ്രകടനങ്ങൾ, പരേഡുകൾ എന്നിവയാണ് പ്രധാന ആകർഷണം. 1.3 കിലോമീറ്റർ നീളമുള്ള ലുസൈൽ ബൗളെവാഡിൽ എല്ലാ ദിവസവും കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റ് ഷോയും നടക്കും.

50 ഭക്ഷ്യ ഔട്ട്ലറ്റുകളാണ് ഇവിടെ ഒരുങ്ങുന്നത്. ചില പരിപാടികൾക്ക് പ്രവേശന ടിക്കറ്റുകൾ ആവശ്യമായി വരും. നവംബർ 20 മുതൽ ഡിസംബർ 18 വരെയുള്ള ദിവസങ്ങളിൽ ഖത്തറിലെത്തുന്ന ആർക്കും ലുസൈൽ ബൗളെവാഡിലെത്താം. രാവിലെ 11 മുതൽ അർധരാത്രി വരെ പ്രവർത്തിക്കുന്ന ഇവിടേക്കുള്ള പ്രധാന മെേട്രാ സ്റ്റേഷൻ ലുസൈൽ ക്യു.എൻ.ബിയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar world cup
News Summary - More than 90 entertainment programs await the World Cup spectators
Next Story