Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightപയ്യനാട് ഇനി ഐ ലീഗ്...

പയ്യനാട് ഇനി ഐ ലീഗ് ആവേശം

text_fields
bookmark_border
പയ്യനാട് ഇനി ഐ ലീഗ് ആവേശം
cancel
camera_alt

മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ പരിശീലനം നടത്തുന്ന ഗോകുലം കേരള ഫുട്ബാള്‍ ടീം

മലപ്പുറം: ആറുമാസത്തെ ഇടവേളക്കുശേഷം മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ വീണ്ടും ഫുട്ബാൾ ആരവങ്ങൾ ഉയരുന്നു. കഴിഞ്ഞ ഏപ്രിൽ, മേയ് മാസങ്ങളിലായി നടന്ന സന്തോഷ് ട്രോഫി ടൂർണമെന്‍റിന് പിറകെ ഇക്കുറി ഐ ലീഗ് ഫുട്ബാളിനാണ് പയ്യനാട് വേദിയാകുന്നത്.

1996ൽ അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷന് കീഴിൽ ആരംഭിച്ച് 2007 മുതൽ ഐ ലീഗ് എന്ന പേരിൽ നടക്കുന്ന ടൂർണമെന്റ് ചരിത്രത്തിലാദ്യമായാണ് മലപ്പുറത്ത് നടക്കുന്നത്. മലപ്പുറത്ത് രജിസ്റ്റർ ചെയ്ത ക്ലബായ ഗോകുലം കേരള എഫ്.സിയുടെ ഹോം മത്സരങ്ങളാണ് പയ്യനാട് നടക്കുക. 11 ഹോം മത്സരങ്ങളിൽ ആറെണ്ണവും മഞ്ചേരിയിലാണ്. പയ്യനാട്ടെ മത്സരങ്ങൾക്ക് ഗാലറി വിഭാഗത്തിൽ ടിക്കറ്റ് നിരക്ക് 100 രൂപയാണ്.

ഐ.ഡി കാർഡ് കൊണ്ടുവരുന്ന വിദ്യാർഥികൾക്ക് ഇളവോടെ ടിക്കറ്റ് നിരക്ക് 50 രൂപയാണ്. വി.ഐ.പി ടിക്കറ്റുകൾക്ക് 150 രൂപയും വി.വി.ഐ.പി ടിക്കറ്റുകൾക്ക് 200ഉം. ഗാലറി സീസൺ ടിക്കറ്റിന് 550 രൂപയും വി.വി.ഐ.പി ടിക്കറ്റുകൾക്ക് 1100 രൂപയുമാണ് നിരക്ക്. ടിക്കറ്റ് https://shop.gokulamkeralafc.com/events/gkfcvsmdsp/ വെബ്സൈറ്റ് വഴിയും ഗാലറിയിലും ലഭിക്കും. 12 ടീമുകൾ പങ്കെടുക്കുന്ന ഐ ലീഗിലെ ചാമ്പ്യന്മാർക്ക് അടുത്ത തവണ ഐ.എസ്.എല്ലിലേക്ക് പ്രവേശനം ലഭിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:I-LeaguePayyanad
News Summary - Payyanad is excited about the I-League
Next Story