Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഒളിമ്പിക്...

ഒളിമ്പിക് ഫുട്ബാൾ: ആരവങ്ങളില്ലാതെ ആവേശപ്പോരാട്ടം

text_fields
bookmark_border
goal
cancel

ബെർലിൻ: കോപ, യൂറോ ഫുട്ബാൾ മാമാങ്കങ്ങളിലെ ആരവങ്ങളടങ്ങിയ ശേഷം രാജ്യാന്തരവേദിയിൽ വീണ്ടും പന്തുരുളുന്നു. ഏഴ് ദിവസങ്ങൾ കഴിഞ്ഞ് കളമുണരുന്ന ടോക്യോ ഒളിമ്പിക്സിലാണ് വമ്പന്മാർ വീണ്ടും കൊമ്പുകോർക്കുക. കോപയും യൂറോയും തലയിലേറ്റിയ കാൽപന്താവേശത്തിൽ മറ്റൊരു ഫുട്ബാൾ പോരിന് കാത്തിരിക്കുന്ന ലോകം ആരവങ്ങളില്ലാതെ ഒഴിഞ്ഞ ഗാലറികളെ സാക്ഷിയാക്കി നടക്കുന്ന മത്സരങ്ങൾക്കാവും സാക്ഷിയാവുക.16 ടീമുകൾ കൊമ്പുകോർക്കുന്ന ഒളിമ്പിക്സിലെ ആദ്യ ദിനമായ ജൂലൈ 22ന് ആവേശം പരേകാടിയിലെത്തിച്ച് ബ്രസീലും ജർമനിയും തമ്മിൽ മുഖാമുഖം നിൽക്കും. കഴിഞ്ഞ റിയോ ഒളിമ്പിക്സ് ഫൈനലി‍െൻറ ആവർത്തനമാകുമോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്.

അണ്ടർ 23 കളിക്കാർക്കൊപ്പം മൂന്നു മുതിർന്ന കളിക്കാരും അടങ്ങുന്നതാണ് ഒരു രാജ്യത്തി‍െൻറ ഒളിമ്പിക് ഫുട്ബാൾ ടീം. ഡാനി ആൽവസ് ആണ് ബ്രസീൽ ടീമിലെ പരിചയ സമ്പന്നൻ. കഴിഞ്ഞ തവണ ജർമനിയെ പരാജയപ്പെടുത്തി സ്വർണമെഡൽ നേടിയ ബ്രസീൽ ടീമിനുവേണ്ടി നിർണയക ഗോളുകൾ നേടിയ നെയ്മർ ഇത്തവണ ടീമിലില്ല.

പ്രീമിയർ ലീഗിൽ ആഴസനലിനു കളിക്കുന്ന ഗബ്രിയേൽ മാർട്ടിനെലിയാണ് അവരുടെ ശ്രദ്ധേയനായ കളിക്കാരൻ. ഇത്തവണത്തെ യൂറോപ്യൻ അണ്ടർ 21 ചാമ്പ്യൻ ടീമിനെയാണ് ജർമനി അണിനിരത്തുന്നത്. ഒപ്പം മാക്സ് ക്രൂസ്, മാക്സിമിലയാൻ ആർനോൾഡ് എന്നീ പരിചയസമ്പന്നരും ലെവർ കൂസന് കളിക്കുന്ന അഫ്‌ഗാൻ വംശജനായ നദീം അമീരി, ലൈപ്സിഷി‍െൻറ ബെൻജമിൻ ഹെൻറിക്സ് എന്നിവരുമാണ് ജർമൻ നിരയിലെ ശ്രദ്ധേയർ. സൗദി അറേബ്യയും ഐവറി കോസ്റ്റുമാണ് ഗ്രൂപ് ഡിയിലെ മറ്റു ടീമുകൾ.

ഗ്രൂപ് സിയിൽ ഈജിപ്ത്, സ്‌പെയിൻ, ആസ്‌ട്രേലിയ എന്നിവർക്കൊപ്പമാണ് 2008 ലെ വിജയികളായ അർജൻറീന. ഗ്രൂപ് എയിൽ ജപ്പാൻ, ദക്ഷിണാഫ്രിക്ക, മെക്സിക്കോ, ഫ്രാൻസ്, ഗ്രൂപ് ബിയിൽ ന്യൂസിലൻഡ്, ദക്ഷിണ കൊറിയ, ഹോണ്ടുറാസ്, റുമേനിയ എന്നിങ്ങനെയുമാണ് മറ്റു ടീമുകൾ. ജൂലൈ 22മുതൽ ആഗസ്റ്റ് ഏഴു വരെ ടോക്യോ, മിയാഗി, സൈറ്റാമ, യോേകാഹാമ, കഷീമ, സേപാറോ എന്നിവിടങ്ങളിലായി 32 മത്സരങ്ങളാണ് അരങ്ങേറുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:football
News Summary - Olympic Football To Begin
Next Story