ബാഴ്സയിൽ ഇനി ഒന്നും പഴയത് പോലെയാവില്ല...
text_fieldsബാഴ്സലോണ എന്ന വികാരത്തിന് മുന്നിലാണ് മെസ്സിയുടെ മനസ്സ് കീഴടങ്ങിയത്. ഭാര്യയുടെയും മക്കളുടെയും കണ്ണീർ, ജീവനോളം സ്നേഹിച്ച ക്ലബിനെ േകാടതി കയറ്റുന്നതിലെ വേദന... ഇൗ രണ്ടു കാരണങ്ങളായിരുന്നു 10 ദിനം മുെമ്പടുത്ത തീരുമാനം മാറ്റി ഒരു സീസൺ കൂടി കാറ്റലോണയയിൽ തുടരാൻ മെസ്സിയെ നിർബന്ധിച്ചത്.
ക്ലബിനെയും അതിെൻറ തലപ്പത്തിരിക്കുന്നവരെയും അത്രയേറെ അദ്ദേഹം വെറുത്തുകഴിഞ്ഞു. പ്രസിഡൻറ് ജോസഫ് മരിയ ബർതോമ്യോയെ ചതിയനെന്ന് വിളിച്ച്, അദ്ദേഹത്തിനെതിരെ പൊട്ടിത്തെറിച്ചായിരുന്നു തെൻറ തീരുമാനം ലോകത്തെ അറിയിച്ചത്.
70 കോടി യൂേറാ നൽകിയാൽ അല്ലാതെ ക്ലബ് വിടാനാവില്ലെന്ന പ്രസിഡൻറിെൻറ നിർബന്ധവും മെസ്സിയെ സമ്മർദത്തിലാക്കുകയായിരുന്നു.
ലോക ഫുട്ബാളിനെ പിടിച്ചുനിർത്തിയ വിവാദം കെട്ടടങ്ങി, മെസ്സി ഒരു സീസണിൽ കൂടി ബാഴ്സയിൽ തുടരുമെങ്കിലും പഴയകാലംപോലെയാവില്ലെന്നുറപ്പ്. ക്ലബിനോടുള്ള ആത്മാർഥതയിൽ തെല്ലും കുറവുണ്ടാവില്ലെന്ന് അദ്ദേഹം ആവർത്തിക്കുേമ്പാഴും മുറിവേറ്റ മനസ്സുമായിതന്നെയാവും കാറ്റലോണിയയുടെ പടനായകൻ വരും സീസണിൽ കളത്തിലിറങ്ങുക.
കോച്ച് കൂമാൻ...
ബാഴ്സയിലെത്തി ആദ്യ കൂടിക്കാഴ്ചയിൽതന്നെ റൊണാൾഡ് കൂമാൻ സൂപ്പർതാരത്തോടുള്ള നിലപാട് വ്യക്തമാക്കിയിരുന്നു. ഇതുവരെയുണ്ടായിരുന്ന പ്രത്യേക പരിഗണനയോ, ആനുകൂല്യമോ തെൻറ ടീമിൽ മെസ്സിക്കുണ്ടാവില്ല.
നിങ്ങൾ ടീമിനെ കുറിച്ച് ചിന്തിക്കണം -കൂമാെൻറ ഇൗ മുന്നറിയിപ്പിനു പിന്നാലെയാണ് മെസ്സി ക്ലബ് വിടാൻ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം 'ഗോൾ ഡോട് കോമിന്' നൽകിയ അഭിമുഖത്തിലും കൂമാനെ കുറിച്ചൊന്നും പറഞ്ഞില്ലെന്നതും ശ്രദ്ധേയം.
മെസ്സിക്ക് രണ്ടു വർഷത്തെ കാരാർ കൂടി നൽകുമെന്ന് രണ്ടു ദിവസം മുമ്പ് ഡയറക്ടർബോർഡ് തീരുമാനിച്ചെങ്കിലും പിതാവുമായുള്ള ചർച്ചകൾക്കു പിന്നാലെ അതെല്ലാം മുങ്ങിപ്പോയി. ഇൗ സീസണിനു പിന്നാലെ മെസ്സി ബാഴ്സലോണ വിടുമെന്നതിെൻറ സൂചനയാണിത്.
നിലവിലെ 70 കോടിയുടെ ബൈ ഒൗട്ട് േക്ലാസ് മാത്രമാണ് താരത്തെ പിടിച്ചു നിർത്തുന്നതെന്ന് വ്യക്തം. ക്ലബിൽ തനിക്ക് സന്തോഷം നഷ്ടമായെന്നും മെസ്സി പറഞ്ഞിരുന്നു.ലത്തിൽ മെസ്സി എന്ന ബ്രാൻഡിനെ ടീമിനൊപ്പം നിലനിർത്തുന്നതിൽ വിജയിെച്ചന്ന് പ്രസിഡൻറിന് അവകാശപ്പെടാമെങ്കിലും, െമസ്സി എന്ന ഫുട്ബാളർ ബാഴ്സവിട്ടു പറന്നകന്നു എന്ന് ആരാധകർ വിശ്വസിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.