Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right'അദ്ദേഹം ശാന്തനായി...

'അദ്ദേഹം ശാന്തനായി സമാധാനത്തോടെ വിടപറഞ്ഞു', മറഡോണയുടെ അന്ത്യനിമിഷങ്ങൾ ഇങ്ങനെ...

text_fields
bookmark_border
അദ്ദേഹം ശാന്തനായി സമാധാനത്തോടെ വിടപറഞ്ഞു, മറഡോണയുടെ അന്ത്യനിമിഷങ്ങൾ ഇങ്ങനെ...
cancel

ബ്വേനസ് എയ്റിസ്: തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് നവംബർ മൂന്നിന് ശസ്ത്രക്രിയക്ക് വിധേയനായ ശേഷം ഡീഗോ മറഡോണയുടെ ആരോഗ്യം മെച്ചപ്പെട്ടു വരികയായിരുന്നുവെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. ശസ്ത്രക്രിയക്കുശേഷം നവംബർ 25ന് മരണത്തിന് കീഴടങ്ങുന്നതുവരെയുള്ള ദിവസങ്ങളിൽ ആരോഗ്യനിലയിലെ പുരോഗതി ഏറെ പ്രതീക്ഷ നൽകിയിരുന്നു. ഡീഗോ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് ഡോക്ടർമാരടക്കം പ്രതീക്ഷിച്ചിരിക്കേയാണ് ലോകത്തെ ഞെട്ടിച്ച് ഇതിഹാസതാരം പൊടുന്നനെ മരണത്തിന് കീഴടങ്ങിയത്.

തലച്ചോറിലെ ട്യൂമറുമായി ബന്ധപ്പെട്ട പ്രശ്നങ്ങളല്ല ഡീഗോയുടെ മരണത്തിലേക്ക് നയിച്ചത്. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. മരണത്തിെൻറ യഥാർഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ആശുപത്രിയിൽനിന്ന് ശസ്ത്രക്രിയ കഴിഞ്ഞ് സാൻ ആന്ദ്രേയിലെ വീട്ടിൽ തിരിച്ചെത്തിയതായിരുന്നു അദ്ദേഹം. ആരോഗ്യം കാക്കാൻ വീട്ടിലെ ഒരു മുറിയിൽ സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു.

നവംബർ 25 ബുധനാഴ്ച 10.00 മണി

സാധാരണയേക്കാൾ നേരത്തേ, മറഡോണ ഉണർന്നെഴുന്നേൽക്കുന്നു. കുറച്ചുനേരം നടന്നശേഷം പിന്നീട് വീണ്ടും കിടക്കുന്നു. അടുത്തുള്ളത് പതിവ് ആളുകൾ തന്നെ. വലംകൈയായ മാക്സി, അഭിഭാഷകൻ, മരുമകൻ ജോണി, പിെന്ന വേലക്കാരനും.

ഏകദേശം 12.00 മണി

മറഡോണ കിടക്കുന്നു. നഴ്സും സൈക്കോളജിസ്റ്റും അദ്ദേഹത്തിനരികെയുണ്ട്. അവരുടെ ചികിത്സകളോട് അദ്ദേഹം പ്രതികരിക്കുന്നില്ല. അപായ സൂചനകളുയരുന്നു. ക്ലാരിൻ ദിനപത്രം അദ്ദേഹത്തിെൻറ മോശം അവസ്ഥയെക്കുറിച്ച് വാർത്ത പുറത്തെത്തിക്കുന്നു.

ആംബുലൻസുകൾ എത്തുന്നു

മരുന്നുകളോട് ഡീഗോ പ്രതികരിക്കുന്നില്ല. ആർക്കും ഒന്നും ചെയ്യാനും കഴിയുന്നില്ല. അദ്ദേഹത്തിെൻറ മക്കളായ ഡാൽമ, ജിയാനിന, ജാന എന്നിവർ ബ്വേനസ് എയ്റിസിലാണ് താമസിക്കുന്നത്. അഞ്ച് ആംബുലൻസുകൾ എത്തുന്നു. അദ്ദേഹത്തിെൻറ ബോധം വീണ്ടെടുക്കാനുള്ള ശ്രമങ്ങളാണ് മെഡിക്കൽ സംഘം നടത്തുന്നത്. ശ്വാസകോശത്തിലെ നീർക്കെട്ടുകാരണമുണ്ടായ ഹൃദയാഘാതമാണ് പ്രശ്നമായതെന്ന് അവർ സൂചന നൽകി. ഒടുവിൽ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. പൊടുന്നനെ ശാന്തനായി, സമാധാനത്തോടെ ഇതിഹാസതാരം നിത്യനിദ്ര പൂകി.

മരിക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസം

വീട്ടിൽ ഡീഗോ ശാന്തമായ അന്തരീക്ഷത്തിലായിരുന്നു. അേദഹത്തിെൻറ ഡോക്ടർ ലിയോപോൾഡോ ലൂക്ക് അസുഖമെല്ലാം ഭേദമായി ഇതിഹാസതാരം തിരിച്ചെത്തുമെന്ന ശുഭാപ്തി വിശ്വാസമാണ് പങ്കുവെച്ചത്. ആരോഗ്യം വീണ്ടെടുക്കാനുള്ള പ്രവർത്തനങ്ങൾ ഡോക്ടർ നിർദേശിച്ചിരുന്നു. ജിംനേഷ്യത്തിലെ ട്രെയിനിങ് തുടരാനുള്ള ആഗ്രഹവുമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ആരും, ഈ ആകസ്മിക വിയോഗം പ്രതീക്ഷിച്ചിരുന്നതേയില്ല.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ArgentinaMaradonaDiego Maradona
News Summary - He Left Peacefully And Suddenly
Next Story