Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right'ഏറെ നാളായി ദുഖിതൻ,...

'ഏറെ നാളായി ദുഖിതൻ, ഭക്ഷണം കഴിക്കുന്നില്ല'; മറഡോണയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

text_fields
bookmark_border
ഏറെ നാളായി ദുഖിതൻ, ഭക്ഷണം കഴിക്കുന്നില്ല; മറഡോണയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
cancel

ബ്വോണസ് ഐറിസ്: അർജൻറീന ഫുട്ബാൾ ഇതിഹാസം ഡീഗോ മറഡോണയുടെ 60ാം പിറന്നാൾ കായിക ലോകം ആഘോഷ പൂർവമാണ് കൊണ്ടാടിയത്. എന്നാലിപ്പോൾ പിറന്നാൾ ആഘോഷിച്ച് മൂന്ന് ദിവസം തികയും മുേമ്പ മറഡോണയെ വിഷാദരോഗ ലക്ഷണങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

താരത്തിെൻറ ആരോഗ്യ നില തൃപ്തികരമാണെന്ന് ജോലിക്കാരിൽ ഒരാൾ വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസിനോട് പറഞ്ഞു. ഏറെ നാളായി ദുഖത്തിലമർന്നിരുന്ന ഡീഗോ ഒന്നും കഴിക്കാറില്ലായിരുന്നുവെന്ന് പേര് വെളിപ്പെടുത്താത്ത വ്യക്തി പറഞ്ഞു.

മറഡോണക്ക് കോവിഡ് ബാധിച്ചുവെന്ന അഭ്യൂഹങ്ങൾ ഡോക്ടർ ലിയോ പോൾഡോ ലൂക് തള്ളി. സഹപ്രവർത്തകന് രോഗലക്ഷണങ്ങൾ കാണിച്ചുതുടങ്ങിയതോടെ കഴിഞ്ഞ കുറച്ച് ദിവസമായി മറഡോണ വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞ് വരികയായിരുന്നു. മറഡോണക്ക് കുഴപ്പമൊന്നുമില്ലെന്നും എപ്പോൾ വേണമെങ്കിലും വീട്ടിലേക്ക് മടങ്ങാനാവുമെന്നും ലൂക് പറഞ്ഞു.

പരിശോധനകൾ നടത്തുന്നതിനും മൂന്ന് ദിവസത്തെ ചികിത്സക്കുമായാണ് മുൻതാരത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. ബ്വോണസ് ഐറിസിൽ നിന്ന് 40 കിലോമീറ്റർ അകലെ ലാപ്ലാറ്റയിലെ സ്വകാര്യ ക്ലിനിക്കിലാണ് മറഡോണയെ പ്രവേശിപ്പിച്ചത്.

അർജൻറീന ഫസ്റ്റ് ഡിവിഷൻ ക്ലബായ ജിംനാസ്യയുടെ പരിശീലക സ്ഥാനം ഏറ്റെടുത്തതോടെ കഴിഞ്ഞ വർഷം മുതൽ മറഡോണ ഇവിടെയാണ് കഴിഞ്ഞ് വരുന്നത്.

മറഡോണക്ക് 60 തികഞ്ഞ വെള്ളിയാഴ്ച ജിംനാസ്യ നാഷനൽ ചാമ്പ്യൻഷിപ്പിൽ പെട്രോനാറ്റോയെ 3-0ത്തിന് തകർത്തിരുന്നു. എന്നാൽ ആദ്യ പകുതിയുടെ അവസാനത്തോടെ മൈതാനം വിട്ടത് മുതൽ തന്നെ മറഡോണയുടെ ആരോഗ്യത്തെ ചൊല്ലി ചർച്ചകൾ ഉയർന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:argentinadepressionDiego Maradona
News Summary - Maradona admitted to a hospital with signs of depression
Next Story