Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മെസ്സി സിറ്റിയിലേക്ക്? പിതാവ് ഇംഗ്ലണ്ടിലെത്തി
cancel
Homechevron_rightSportschevron_rightFootballchevron_rightമെസ്സി...

മെസ്സി സിറ്റിയിലേക്ക്? പിതാവ് ഇംഗ്ലണ്ടിലെത്തി

text_fields
bookmark_border

ബാഴ്സലോണ: ലയണൽ മെസ്സി ബാഴ്സലോണയോട് യാത്രപറഞ്ഞിറങ്ങുേമ്പാൾ പുതിയ തട്ടകം ഏതാവും? ഉൗഹാപോഹങ്ങൾ പടരുെന്നങ്കിലും തെൻറ പഴയ ബോസ് പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിയാണ് സാധ്യതാ പട്ടികയിൽ മുന്നിലുള്ളത്.

മെസ്സിയെ സ്വന്തമാക്കാൻ സിറ്റിക്കും, പെപ്പിന് കീഴിൽ ഇംഗ്ലണ്ടിൽ കളിക്കാൻ മെസ്സിക്കും താൽപര്യമുണ്ട്. അതിനാൽ, അർജൻറീന താരത്തിെൻറ യാത്ര മാഞ്ചസ്റ്ററിലേക്കാവുമെന്ന് ഉറപ്പിക്കുകയാണ് ഫുട്ബാൾ ലോകം. അതിനിടക്ക് മെസ്സിയുടെ പിതാവ് ജോർജ് മെസ്സി ഇംഗ്ലണ്ടിൽ എത്തിയതായും റിപ്പോർട്ടുകൾ പുറത്തു വരുന്നു.


ചൊവ്വാഴ്ച രാത്രിയിൽ മെസ്സി ക്ലബ് മാനേജ്മെൻറിന് കത്ത് കൈമാറും മുേമ്പ ഗ്വാർഡിയോളയുമായി ഫോണിൽ സംസാരിച്ചിരുന്നു. സിറ്റിയിലേക്ക് മെസ്സിയെ അദ്ദേഹം സ്വാഗതം ചെയ്തതായി 'ഗോൾ ഡോട്ട് കോം' റിപ്പോർട്ട് ചെയ്തു. 2008 മുതൽ 2012 വരെ ഗ്വാർഡിയോള പരിശീലകനായിരുന്ന കാലത്ത് പ്രഥമ സീസണിലെ ട്രിപ്ൾ ഉൾപ്പെടെ, 14 കിരീടങ്ങളാണ് ബാഴ്സ നേടിയത്.


മെസ്സിയുടെ വരവോടെ ആക്രമണം ശക്തമാവുന്നത് വരും സീസണിൽ സിറ്റിയുടെ ചാമ്പ്യൻസ് ലീഗ് ഒരുക്കത്തിൽ നിർണായകമാവുമെന്ന് ക്ലബ് മാനേജ്മെൻറും വിശ്വസിക്കുന്നു. ചാമ്പ്യൻസ് ലീഗ് വിലക്ക് നീക്കിയെടുത്തതോടെ സിറ്റിയുടെ ഒരുക്കവും സജീവമാണ്. താരസാന്നിധ്യത്തിനൊപ്പം വിപണിമൂല്യവും ഇംഗ്ലീഷ് ക്ലബിനു പിന്നിലുണ്ട്.

പഴയ സഹതാരം നെയ്മർ കളിക്കുന്ന പി.എസ്.ജിയും, ഇറ്റാലിയൻ ക്ലബ് ഇൻറർ മിലാനുമാണ് മറ്റു രണ്ടു ടീമുകൾ. പി.എസ്.ജി കോച്ച് തോമസ് തുചെൽ കഴിഞ്ഞ ദിവസം മെസ്സിയെ സ്വാഗതം ചെയ്തിരുന്നു. അർജൻറീന താരം സമ്മതംമൂളിയാൽ എത്ര കാശ് മുടക്കാനും അവർ ഒരുക്കമാണ്. ഇറ്റാലിയൻ സീരി 'എ'യിൽ യുവൻറസിെൻറ ക്രിസ്റ്റ്യാനോ പ്രഭക്ക് ഒരു വെല്ലുവിളിയാണ് ഇൻററിെൻറ താൽപര്യം. എന്നാൽ, അങ്ങനെയൊരു സാഹസത്തിന് അർജൻറീന താരം ഒരുങ്ങാൻ സാധ്യതയില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lionel Messi
Next Story