Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightറൊണാൾഡിഞ്ഞോയെ...

റൊണാൾഡിഞ്ഞോയെ കണ്ടമാത്രയിൽ ഓടിവന്ന് കെട്ടിപ്പിടിച്ച് മെസ്സി; വൈറലായി വിഡിയോ

text_fields
bookmark_border
Lionel Messi- Hug-Ronaldinho
cancel

പാരീസ്: 2005 മേയ് ഒന്നിന് നൂകാമ്പിൽ അൽബാസെറ്റെക്കെതിരെയായിരുന്നു ബാഴ്സലോണ ജഴ്സിയിൽ സൂപ്പർ താരം ലയണൽ മെസ്സിയുടെ കന്നി ഗോൾ. ബ്രസീലിയൻ താരം റൊണാള്‍ഡീഞ്ഞോ നല്‍കിയ പന്ത് ഗോള്‍ കീപ്പര്‍ക്ക് മുകളിലൂടെ മെസ്സി പോസ്റ്റിലേക്കിട്ടപ്പോള്‍ പുതുചരിത്രത്തിനാണ് തുടക്കമായത്. അന്ന് റൊണാൾഡിഞ്ഞോയുടെ പുറത്തു കയറി ആദ്യ ഗോൾനേട്ടം ആഘാഷിക്കുന്ന മെസ്സിയുടെ ചിത്രം ഇന്നും ഫുട്ബാൾ പ്രേമികളുടെ മനസ്സിലുണ്ട്. പിന്നീട് ബാഴ്സലോണ സാക്ഷ്യം വഹിച്ചത് ഇതിഹാസത്തിന്‍റെ പിറവിക്കാണ്.


ഈ വർഷം മെസ്സി ബാഴ്സ വിട്ട് പി.എസ്.ജിയിലേക്ക് കൂടുമാറി. ബാഴ്സയുടെ ഇതിഹാസ താരങ്ങളായാണ് മെസ്സിയും റൊണാൾഡിഞ്ഞോയും പരിഗണിക്കപ്പെടുന്നത്. ചൊവ്വാഴ്ച പി.എസ്.ജി- ആർ.ബി ലെപ്സിഷ് ചാമ്പ്യൻസ് ലീഗ് മത്സരത്തിന് മുമ്പ് ഇതിഹാസങ്ങൾ ഒരിക്കൽകൂടി കണ്ടുമുട്ടി. മെസ്സിയും സംഘവും പരിശീലനം നടത്തുന്നതിനിടെയാണ് റൊണാൾഡിഞ്ഞോ കടന്നുവന്നത്.

നടന്നുവരുന്നതിനിടെ പി.എസ്.ജി ഗോൾകീപ്പർ ജിയാലിയുജി ഡോണരുമ്മയെ കണ്ട റൊണാൾഡിഞ്ഞോ കെട്ടിപ്പിടിച്ച ശേഷം ഗ്രൗണ്ടിനരികിലൂടെ നടന്നു നീങ്ങുകയായിരുന്നു. തൊട്ടുപിന്നാലെ റൊണാൾഡിഞ്ഞോയെ കണ്ട മെസ്സി ദൂരെ നിന്നും ഓടി വന്ന് ആലിംഗനം ചെയ്യുകയായിരുന്നു. നക്ഷത്രങ്ങൾ വീണ്ടും കണ്ടുമുട്ടിയ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറി.

ബാഴ്സലോണയിൽ തിളങ്ങുന്ന കരിയറാണ് മെസ്സിക്കും റൊണാൾഡിഞ്ഞോക്കും ഉണ്ടായിരുന്നത്. ബാഴ്സയിൽ നേടാവുന്നതെല്ലാം നേടിയായിരുന്നു മെസ്സി പാർക് ഡി പ്രിൻസസിലെത്തിയത്. എന്നാൽ പി.എസ്.ജിക്കായി നടത്തിയ മിന്നും പ്രകടനമാണ് 2003ൽ ബ്രസീലിയൻ ഇതിഹാസത്തിന് കാറ്റലൻ ക്ലബിലേക്ക് വഴിതുറന്നത്.

അഞ്ച് വർഷം നീണ്ട കരിയറിൽ 207 മത്സരങ്ങളിലാണ് റൊണാൾഡിഞ്ഞോ ബാഴ്സ ജഴ്സിയണിഞ്ഞത്. 94 ഗോളുകൾ നേടിയ താരം 2005ലും 2006ലും ടീമിനെ ലാലിഗ ചാമ്പ്യൻമാരാക്കി. ബാഴ്സയിലെ പ്രകടനത്തിന്‍റെ മികവിൽ 2005ലെ ബാലൻ ഡിഓർ പുരസ്കാരം സ്വന്തമാക്കിയ റൊണാൾഡിേഞ്ഞാ പിറ്റേ വർഷം ടീമിനെ ചാമ്പ്യൻസ് ലീഗ് ജേതാക്കളുമാക്കി. 2008ലാണ് താരം ക്ലബ് വിട്ടത്.

2004 ലായിരുന്നു ബാഴ്സ ജഴ്സിയിൽ മെസ്സിയുടെ അരങ്ങേറ്റം. താരത്തിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. റൊണാൾഡിഞ്ഞോയുടെ അസിസ്റ്റിൽ ആദ്യ ഗോൾ നേടിയ മെസ്സി പിന്നീട് ബാഴ്സക്കായി 671ഗോളുകൾ വലയിലാക്കി.

നീണ്ട അഭ്യൂഹങ്ങള്‍ക്കും നാടകീയതകള്‍ക്കുമൊടുവിൽ ഈ വർഷം ആഗസ്റ്റിലാണ് മെസ്സിയും ബാഴ്‌സയും വഴിപിരിഞ്ഞത്. 2000 സെപ്റ്റംബറിൽ തന്‍റെ 13ാം വയസിൽ ബാഴ്സയിലെത്തിയ ശേഷം മറ്റൊരു ക്ലബിന് വേണ്ടിയും മെസി പന്ത് തട്ടിയിട്ടില്ല. ഈ സീസണൊടുവില്‍ ബാഴ്‌സയുമായുള്ള കരാര്‍ അവസാനിച്ച മെസി ഫ്രീ ഏജന്‍റായിരുന്നു. തുടര്‍ന്ന് മെസിക്കായി അഞ്ച് വര്‍ഷത്തേക്ക് നാലായിരം കോടി രൂപയുടെ കരാറാണ് ബാഴ്‌സ തയാറാക്കിയിരുന്നത്. എന്നാല്‍ സാമ്പത്തികകാര്യങ്ങളിലെ ലാ ലിഗ അധികൃതരുടെ കടുംപിടുത്തം മൂലം ഈ കരാര്‍ സാധ്യമാകാതെ വരികയായിരുന്നു. ഇതോടെയാണ് ഫ്രഞ്ച് ക്ലബായ പി.എസ്.ജിയിലേക്ക് അർജന്‍റീന നായകൻ കൂടുമാറിയത്.

ചാമ്പ്യൻസ് ലീഗിൽ ചൊവ്വാഴ്ച നടന്ന മത്സരത്തിൽ പി.എസ്.ജിക്കായി മെസ്സി ഗോൾവേട്ട തുടർന്നു. ഇരട്ടഗോളുമായി മെസ്സി കളം വാണ മത്സരത്തിൽ പി.എസ്.ജി 3-2ന് ആർ.ബി ലെപ്സിഷിനെ തോൽപിച്ചു. പി.എസ്.ജിയുടെ ആദ്യ ഗോൾ നേടിയ കിലിയൻ എംബാപ്പെ ഇഞ്ചുറി സമയത്ത് പെനാൽറ്റി നഷ്ടപ്പെടുത്തി. നെയ്മറില്ലാതെയായിരുന്നു പി.എസ്.ജി കളിക്കാനിറങ്ങിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RonaldinhoLionel MessiBarcelonachampions league 2021
News Summary - Lionel Messi Embraced Ronaldinho Ahead Of PSG Vs Leipzig Champions League match
Next Story