മെസ്സിയുടെ ക്ലബ് മാറ്റത്തിൽ വീണ്ടും ട്വിസ്റ്റ്; 700 മില്യൺ ഡോളറും നൽകണമെന്ന് സ്‍പാനിഷ് ലീഗ് അധികൃതർ
text_fieldsബാഴ്‌സലോണ: ബാഴ്‌സലോണ വിടാനുള്ള ലയണൽ മെസ്സിയുടെ തീരുമാനം അനന്തമായി നീളുന്നു. കരാര്‍ തുക നല്‍കിയാലേ ക്ലബ് വിടാനാകൂ എന്ന് സ്‍പാനിഷ് ലീഗ് അധികൃതര്‍ അറിയിച്ചു. പണം നല്‍കാതെയുള്ള മാറ്റമാണ് മെസ്സി ആവശ്യപ്പെടുന്നത്.
സീസൺ അവസാനിച്ചതോടെ ക്ലബ് വിടാൻ അനുമതിയുണ്ടെന്ന വ്യവസഥ നിലനിൽക്കുന്നുവെന്ന് മെസ്സി പറയുേമ്പാൾ, ഇതിെൻറ കാലാവധി ജൂൺ 10ന് അവസാനിച്ചെന്നാണ് ബാഴ്സലോണയുടെ നിലപാട്. ഇൗ നിബന്ധനയുടെ പേരിലാണ് ക്ലബും താരവും തമ്മിൽ തർക്കം നിലനിൽക്കുന്നത്. ക്ലബിെൻറ തീരുമാനത്തെ പിന്തുണക്കുകയാണ് ലാ ലീഗ അധികൃതർ. ക്ലബ് വിടണമെങ്കില്‍ കരാര്‍ തുകയായ 700 മില്യണ്‍ ഡോളറും നല്‍കണമെന്ന് അധികൃതർ അറിയിച്ചു.
ബാഴ്‌സലോണ മാനേജ്‌മെൻറ് മെസ്സിയുടെ ആവശ്യം അംഗീകരിക്കാൻ തയാറല്ല. ക്ലബ് വിടുന്നതൊഴികെയുള്ള എന്ത് വിട്ടുവീഴ്ചയ്ക്കും തയാറാണെന്നാണ് മാനേജ്‌മെൻറ് അറിയിക്കുന്നത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കരാറിലുള്ള വ്യവസ്ഥകൾക്ക് ആഗസ്റ്റ് അവസാനം വരെ സാധുതയുണ്ടെന്നാണ് മെസ്സിയുടെ അഭിഭാഷകർ വാദിക്കുന്നത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് മെസ്സി ടീം വിടാൻ താൽപര്യം മാനേജ്മെൻറിനെ അറിയിച്ചത്. മുൻ ബാഴ്‌സലോണ കോച്ചായ പെപ് ഗാർഡിയോള പരിശീലിപ്പിക്കുന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ സിറ്റിയിലേക്കാകും അർജൻറീന ഇതിഹാസം ചേക്കേറുകയെന്നാണ് പ്രബലമായ റിപ്പോർട്ടുകൾ. ഇതിെൻറ ഭാഗമായാണ് മെസ്സിയുടെ പിതാവ് ഇംഗ്ലണ്ടിൽ എത്തിയതെന്നാണ് സൂചന. സിറ്റിയെ കൂടാതെ മെസ്സിയെ സ്വന്തമാക്കാനായി പി.എസ്.ജി, യുവൻറസ്, ഇൻറർ മിലാൻ, മാഞ്ചസ്റ്റർ യുനൈറ്റഡ് എന്നീ ടീമുകളും വലവിരിച്ചിട്ടുണ്ട്.
ഇതിനിടെ ഞായറാഴ്ച താരങ്ങള്‍ക്കുള്ള കോവിഡ് ടെസ്റ്റില്‍ മെസ്സി പങ്കെടുത്തില്ലെന്ന് മാത്രമല്ല, നാളെ പുതിയ കോച്ച് റൊണാള്‍ഡ് കോമാന് കീഴില്‍ ടീം പരിശീലനത്തിന് ഇറങ്ങുമ്പോള്‍ പങ്കെടുക്കില്ലെന്നും അറിയിച്ചു.
സീസണിൽ ബാഴ്സ ഒഴിവാക്കാൻ സാധ്യത കൽപിക്കപ്പെടുന്ന ലൂയി സുവാരസും അർതുറോ വിദാലും പരിശോധനക്ക് എത്തിയിരുന്നു. ടീം വിടാന്‍ തന്നെയാണ് മെസ്സി തീരുമാനിച്ചുറപ്പിച്ചിരിക്കുന്നത്. ടീം മാനേജ്മെൻറിനോട് മാത്രമല്ല, പുതിയ പരിശീലകന്‍ റൊണാള്‍ഡ് കോമാനുമായും ഒത്തുപോകാനാകില്ലെന്നാണ് സ്ഥിതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.