Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഉരുണ്ടുരുണ്ട്...

ഉരുണ്ടുരുണ്ട് ഹൃദയഭൂമിയിൽ സന്തോഷപ്പന്ത്

text_fields
bookmark_border
ഉരുണ്ടുരുണ്ട് ഹൃദയഭൂമിയിൽ സന്തോഷപ്പന്ത്
cancel
Listen to this Article

മലപ്പുറം: എട്ട് പതിറ്റാണ്ട് മുമ്പ് കൽക്കത്തയെന്ന ഇന്ത്യൻ ഫുട്ബാളിന്‍റെ തറവാട്ട് മുറ്റത്തുനിന്ന് ഉരുണ്ട് തുടങ്ങിയ പന്ത് അതിന്‍റെ ഹൃദയഭൂമിയിലെത്തിയിരിക്കുന്നു. രാജ്യത്തെ ഏറ്റവും പാരമ്പര്യമുള്ളതും പഴക്കമേറിയതുമായ ദേശീയ ചാമ്പ്യൻഷിപ്പിന്‍റെ പ്ലാറ്റിനം ജൂബിലി കിരീടം തേടി ശനിയാഴ്ച മുതൽ മലപ്പുറത്തെ മൈതാനങ്ങളിൽ പന്തുരുണ്ടു തുടങ്ങും.

75ാമത് സന്തോഷ് ട്രോഫി ഫുട്ബാൾ ചാമ്പ്യൻഷിപ്പിന് മഞ്ചേരി പയ്യനാട്, മലപ്പുറം കോട്ടപ്പടി സ്റ്റേഡിയങ്ങളിൽ തുടക്കമാവുന്നു. വിഷുവിനും ഈസ്റ്ററിനും ഇടയിൽ തുടങ്ങുന്ന പന്താഘോഷത്തിന് പെരുന്നാൾ രാത്രിയിലെ കലാശക്കളിയോടെയാണ് അവസാന വിസിൽ മുഴങ്ങുക.

ശനിയാഴ്ച രാത്രി എട്ടിന് പയ്യനാട്ട് ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ കേരളം അട്ടിമറി വീരന്മാരായ രാജസ്ഥാനുമായി ഏറ്റുമുട്ടും. അതിന് മുമ്പ് രാവിലെ 9.30ന് കോട്ടപ്പടിയിൽ ബംഗാളും പഞ്ചാബും നേർക്കുനേർ വരുന്നുണ്ട്.

ഇതുവരെ 13 തവണ സന്തോഷ് ട്രോഫിക്ക് ആതിഥേയത്വം വഹിച്ച കേരളം 14 തവണ ഫൈനൽ കളിച്ചിട്ടുണ്ട്. ആറ് തവണ കിരീടം നേടി.

മലപ്പുറം സന്തോഷ് ട്രോഫിക്ക് വേദിയാവുന്നത് ആദ്യമാണ്. കരുത്തരായ ബംഗാളും പഞ്ചാബും മേഘാലയയും രാജസ്ഥാനും ഉൾപ്പെടുന്ന ഗ്രൂപ്പ് എ യിലാണ് കേരളം. നിലവിലെ ജേതാക്കളായ സർവിസസ്, മണിപ്പൂർ, കർണാടക, ഗുജറാത്ത്, ഒഡിഷ ഗ്രൂപ്പ് ബി യിലാണ്. പയ്യനാട്ട് ഏപ്രിൽ 28നും 29നുമാണ് സെമി ഫൈനൽ. മേയ് രണ്ടിന് ഫൈനൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malappuramsantosh trophy 2022
News Summary - Kickoff for Santosh Trophy football tomorrow
Next Story