ആരാണാ മഞ്ഞ മനുഷ്യൻ?വീണ്ടും ട്വിസ്റ്റ് ഒളിപ്പിച്ച് ബ്ലാസ്റ്റേഴ്സിെൻറ പുതിയ ട്വീറ്റ്
text_fieldsബ്ലാസ്റ്റേഴ്സ് ആരാധകരുടെ ആംകാംക്ഷക്ക് അറുതി വരുത്തി ഇംഗ്ലീഷ് ഗോളടിയന്ത്രം ഗാരി ഹൂപ്പർ കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേഴ്സുമായി കരാർ ഒപ്പിട്ടിരുന്നു. എന്നാൽ ആരാധകരിൽ വീണ്ടും ആകാംക്ഷ പരത്തുകയാണ് ബ്ലാസ്റ്റേഴ്സിെൻറ സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ ബുധനാഴ്ച പങ്കുവെച്ച ഏറ്റവും പുതിയ പോസ്റ്റ്.
'മത്സരഗതി നിർണയിക്കുന്നവരെ കുറിച്ചാണ് ഇന്ന്. അതിനാൽ ഈ ബുധനാഴ്ച ഞങ്ങളുടെ പ്രിയപ്പെട്ട സൈനിങ് സമർപ്പിക്കാൻ ഞങ്ങൾ ആലോചിച്ചു, , മഞ്ഞ മനുഷ്യൻ, നിങ്ങളുടെ ഊർജ്ജത്തിെൻറയും ക്ലബിനോടുള്ള അഭിനിവേശത്തിെൻറയും യഥാർത്ഥ പ്രാതിനിധ്യം. ഇന്ന് നിങ്ങളെക്കുറിച്ചുള്ളതാണ്, ഞങ്ങളുടെ മഞ്ഞക്കടൽ - കേരളത്തിൽ വേരൂന്നിയതും ആഗോള സ്വഭാവമുള്ളതും അഭിനിവേശത്തോടെ രൂപകൽപ്പന ചെയ്തതും' -ഇതായിരുന്നു പോസ്റ്റിെൻറ ഉള്ളടക്കം.
മഞ്ഞ നിറത്തിലുള്ള വസ്ത്രം ധരിച്ച വ്യക്തി കരാർ ഒപ്പിടുന്ന ചിത്രത്തോട് കൂടിയായിരുന്നു പോസ്റ്റ്. പോസ്റ്റ് കണ്ട് തലപുകഞ്ഞ് ആലോചിക്കുന്ന ആരാധകർ നിരവധി ഉത്തരങ്ങളുമായി കമൻറ് ബോക്സുകൾ നിറക്കുന്നുണ്ട്. പുതിയ കളിക്കാരെൻറ വരവായി ചിലർ പോസ്റ്റിനെ വായിക്കുന്നു.
എന്നാൽ ഇത് പുതിയ സൈനിങ് അല്ലെന്നും സ്റ്റേഡിയത്തിൽ പോയി കളി കാണാൻ കഴിയാത്ത ലക്ഷക്കണക്കിന് ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രതിനിധിയാണ് ഇന്ന് സൈൻ ചെയ്ത മഞ്ഞ മനുഷ്യനെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. എന്തായാലും കമൻറ്ബോക്സിൽ കമൻറ് പൂരമാണ്.
ഏതായാലും കാത്തിരിക്കാം ബ്ലാസ്റ്റേഴ്സിെൻറ ആ വലിയ പ്രഖ്യാപനത്തിനായി. കഴിഞ്ഞ ദിവസമാണ് ഐ.എസ്.എല്‍ ഏഴാം സീസണിൽ സ്ട്രൈക്കറുടെ വിടവ് നികത്താനായി ഇംഗ്ലണ്ടിലെ ഹാര്‍ലോയിൽ നിന്നുള്ള 32കാരനായ ഹൂപ്പറെ ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ചത്.
ഏഴാംവയസ്സില്‍ ടോട്ടൻഹം ഹോട്‌സ്പര്‍ അക്കാദമിയില്‍നിന്ന് കളി പഠിച്ചുതുടങ്ങിയ ഹാരി, 2004ലാണ് ഗ്രേസിനൊപ്പം സീനിയര്‍ ടീമിൽ അരങ്ങേറിയത്. ഗ്രേസിനായി 69 മത്സരങ്ങളില്‍നിന്ന് 20 ഗോളുകള്‍ നേടി.
2010ല്‍ സ്‌കോട്ടിഷ് വമ്പന്മാരായ സെല്‍റ്റിക്കിലെത്തിയതോടെയാണ് പേരെടുക്കുന്നത്. നാലു സീസണുകളിലായി യുവേഫ ചാമ്പ്യന്‍സ് ലീഗിലും യൂറോപ്പ ലീഗിലും കളിച്ചു.
സീസണിൽ ബ്ലാസ്റ്റേഴ്സ് കരാറിലെത്തുന്ന നാലാമത്തെ വിദേശ താരമാണ് ഹൂപ്പർ. സ്പാനിഷ് താരം വിസെെൻറ ഗോമസ്, അർജൻറീനയുടെ ഫകുൻഡോ പെരേര, കഴിഞ്ഞ സീസണിൽ കളിച്ച സെർജിയോ സിഡോഞ്ച എന്നിവരാണ് അവർ. ഏഷ്യൻ താരം ഉൾപ്പെടെ മൂന്ന് പേർക്ക് കൂടി ഇനി അവസരമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.