Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightബ്ലാസ്റ്റേഴ്സ്...

ബ്ലാസ്റ്റേഴ്സ് മുന്നിൽ; ഗോൾ നേടി ക്യാപ്റ്റൻ സിഡോഞ്ചയും ഹുപ്പറും

text_fields
bookmark_border
ബ്ലാസ്റ്റേഴ്സ് മുന്നിൽ; ഗോൾ നേടി ക്യാപ്റ്റൻ സിഡോഞ്ചയും ഹുപ്പറും
cancel

ആദ്യ ജയം തേടി നോർത്ത് ഇൗസ്റ്റ് യുനൈറ്റഡിനെതിരെ കളത്തിലിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് രണ്ടു ഗോളിന് മുന്നിൽ. അഞ്ചാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിെൻറ ക്യാപ്റ്റൻ സെർജിയോ സിഡോഞ്ചയാണ് ആദ്യ ഗോൾ നേടിയത്. സെയ്ത്യാസെൻ സിങ് എടുത്ത ഫ്രീകിക്ക് സ്പാനിഷ് താരം സിഡോഞ്ച ഹെഡറിലൂടെ വലയിലാക്കുകയായിരുന്നു. 45ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഗാരി ഹൂപ്പറും ഗോളാക്കിയതോടെ ബ്ലാസ്റ്റേഴ്സ് കളിയിൽ മേധാവിത്തം നേടി.

നിർണായക മാറ്റങ്ങളുമായാണ് ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങിയത്. ഉദ്ഘാടന മത്സരത്തിൽ എ.ടി.കെ മോഹൻ ബഗാനെതിരെ നിറം മങ്ങിയതോടെ മലയാളി താരം സഹൽ അബ്ദുസ്സമദിനെ ടീമിൽ നിന്ന് പൂർണമായും ഒഴിവാക്കിയപ്പോൾ, പ്രശാന്തിനെയും കോച്ച് വികുന കരക്കിരുത്തി.

ഫോർമാഷനിലും കാര്യമായ മാറ്റങ്ങൾ ഒരുക്കിയാണ് വികുന നിർണായക മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരെ ടീമിനെ ഒരുക്കിയത്. പ്രശാന്തിന് പകരം നിഷു കുമാർ പ്രതിരോധത്തിൽ എത്തി.

മധ്യനിരയിൽ വിസെെൻറ ഗോമസ്, സെയ്ത്യസെൻ സിങ്, ലാൽതതംഗ ഖാവ്ലിറിങ്, രോഹിത് കുമാർ, സിഡോഞ്ച എന്നിവരാണ്. ഗാരി ഹൂപ്പർ പതിവു പോലെ ഏക സ്ട്രൈക്കർ.

നൊങ്ദാംമ്പ നവറോമിനും സഹലിനും ഋത്വിക് ദാസിനും പകരമായാണ് സെയ്ത്യസെൻ സിങ്, ലാൽതതംഗ ഖാവ്ലിറിങ്, രോഹിത് കുമാർ എന്നിവർ എത്തിയിരിക്കുന്നത്. 4-1-4-1 ഫോർമാഷനിലാണ് കോച്ച് വികുന വടക്കൻ പോരാളികൾക്കെതിരെ കൊമ്പുകോർക്കാർ ഒരുക്കിയിരിക്കുന്നത്.

ബ്ലാസ്‌റ്റേഴ്‌സ് ആദ്യ മത്സരത്തില്‍ എ.ടി.കെ മോഹന്‍ ബഗാനോട് തോറ്റപ്പോള്‍ മുംബൈ സിറ്റിയെ മറികടന്നാണ് കരുത്തരായ നോര്‍ത്ത് ഈസ്റ്റിെൻറ വരവ്. കഴിഞ്ഞ മത്സരത്തില്‍ മുന്നേറ്റനിരയും മധ്യനിരയും തമ്മില്‍ ധാരണയില്ലാതിരുന്നതാണ് ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടിയായത്. ഇത്തവണ അതു പരിഹരിക്കാനാണ് കോച്ചിെൻറ ശ്രമം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISL2020-21
Next Story