Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഇന്ത്യൻ ആരോസിനെ...

ഇന്ത്യൻ ആരോസിനെ 5-0ത്തിന് തകർത്തു; ഐലീഗിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഗോകുലം

text_fields
bookmark_border
gokulam kerala fc beat indian arrows
cancel
camera_alt

ഇന്ത്യൻ ആരോസിനെ തകർത്ത് ഐ ലീഗ് തലപ്പത്തെത്തിയ ഗോകുലം കേരള താരങ്ങളുടെ ആഹ്ലാദം

Listen to this Article

കൊൽക്കത്ത: ഐ ലീഗ് ഫുട്ബാളിൽ തകർപ്പൻ ഫോം തുടരുന്ന ഗോകുലം കേരള എഫ്.സി വീണ്ടും ഒന്നാം സ്ഥാനത്ത്. ഇന്ത്യൻ ആരോസിനെ മടക്കമില്ലാത്ത അഞ്ചു ഗോളുകൾക്ക് തുരത്തിയാണ് നിലവിലെ ജേതാക്കൾ കൂടിയായ കേരള ടീം ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്.

10 മത്സരങ്ങളിൽ 24 പോയന്റാണ് ഗോകുലത്തിന്. ഒരു മത്സരം കുറച്ച് കളിച്ച മുഹമ്മദൻ സ്പോർട്ടിങ്ങാണ് (22) രണ്ടാം സ്ഥാനത്ത്. സീസണിൽ ഏഴു വിജയങ്ങൾ നേടിയ ഗോകുലം ഇതുവരെ തോൽവിയറിഞ്ഞിട്ടില്ല. ലീഗിൽ അപരാജിത കുതിപ്പ് തുടരുന്ന ഏക ടീമുമാണ് വിസെൻസോ അനീസെയുടെ സംഘം.

പോയന്റ് പട്ടികയിൽ താഴെത്തട്ടിൽ നിൽക്കുന്ന ആരോസിനെതിരെ ഗോകുലത്തിന്റെ ജയം ആധികാരികമായിരുന്നു. 32 മിനിറ്റിനകം മൂന്നു ഗോളിന് മുന്നിലെത്തിയ ടീം ഇടവേളക്കുശേഷം രണ്ടു ഗോൾ അടിച്ചുകയറ്റി. വിദേശ താരങ്ങളായ അഹ്മദ് വസീം റസീഖ് (10), ശരീഫ് മുഹമ്മദ് (28), ലൂക മയ്സെൻ (32), മലയാളികളായ എം.എസ്. ജിതിൻ (72), താഹിർ സമാൻ (81) എന്നിവരാണ് സ്കോർ ചെയ്തത്.

ജർമനിയിൽ ജനിച്ച ശ്രീലങ്കൻ താരം അഹ്മദ് വസീം റസീഖിന്റെ ഗോകുലം ജഴ്സിയിലെ ആദ്യ മത്സരമായിരുന്നു ഇത്. സുദേവ എഫ്.സിയുമായി 15നാണ് ഗോകുലത്തിന്റെ അടുത്ത മത്സരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:i leaguegokulam kerala
News Summary - Gokulam first in the I-League
Next Story