Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightലാ ലിഗ പോയൻറ്...

ലാ ലിഗ പോയൻറ് പട്ടികയുടെ തലപ്പത്ത് നാലു ടീമുകൾ തുല്യനിലയിൽ

text_fields
bookmark_border
laliga
cancel
camera_alt

ബാഴ്സലോണക്കെതിരെ ഗോൾ നേടിയ റയോ വയ്യെകാനോയുടെ റഡമൽ ഫാൽകാവോ (3) സഹതാരം ഇസി പലാസോണിനൊപ്പം ആഹ്ലാദത്തിൽ

മഡ്രിഡ്: റയൽ മഡ്രിഡും സെവിയ്യയും സമനില വഴങ്ങിയതോടെ സ്പാനിഷ് ലാ ലിഗ പോയൻറ് പട്ടികയിൽ നാലു ടീമുകൾ തുല്യനിലയിൽ. റയലിനും സെവിയ്യക്കും റയൽ ബെറ്റിസിനും റയൽ സോസിഡാഡിനുമാണ് 21 പോയൻറുള്ളത്. ബെറ്റിസ് 11 കളികളും മറ്റു മൂന്നു ടീമുകൾ 10 മത്സരങ്ങളുമാണ് കളിച്ചത്.

മോശം ഫോം തുടരുന്ന ബാഴ്സലോണ വീണ്ടും തോൽവി വഴങ്ങി. റയ്യോ വയ്യെകാനോയോടാണ് ബാഴ്സ 1-0ത്തിന് തോറ്റത്. വെറ്ററൻ സ്ട്രൈക്കർ റഡമൽ ഫാൽകാവോയാണ് നിർണായക ഗോൾ സ്കോർ ചെയ്തത്. 15 പോയൻറുമായി ഒമ്പതാം സ്ഥാനത്താണ് ബാഴ്സ.

ജയിച്ചാൽ ഒറ്റക്ക് മുന്നിലെത്താമായിരുന്ന കളിയിൽ ഒസാസുനയോട് ഗോൾരഹിത സമനില വഴങ്ങിയതാണ് റയലിന് തിരിച്ചടിയായത്. മികച്ച ഫോമിലുള്ള കരീം ബെൻസേമക്കും വിനീഷ്യസ് ജൂനിയറിനും പകരക്കാരനായി ഇറങ്ങിയ മാഴ്സലോക്കുമൊക്കെ അവസരങ്ങൾ ലഭിച്ചെങ്കിലും എൽക്ലാസികോ ജയത്തിെൻറ ആവേശത്തിലെത്തിയ റയലിന് മുതലാക്കാനായില്ല. പ്രത്യാക്രമണങ്ങളിലൂടെ ഒസാസുനയും അവസരങ്ങൾ തുറന്നെടുത്തു. 19 പോയൻറുള്ള ഒസാസുനക്കും ജയിച്ചാൽ 21 പോയൻറാവുമായിരുന്നു. വലൻസിയയെ 4-1ന് തകർത്താണ് റയൽ ബെറ്റിസ് 21ലെത്തിയത്. വിയ്യാറയൽ-കാഡിസ് (3-3), മയ്യോർക-സെവിയ്യ (1-1), എസ്പാന്യോൾ-അത്ലറ്റികോ ബിൽബാവോ (1-1) മത്സരങ്ങൾ സമനിലയിൽ അവസാനിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:laliga
News Summary - four teams in the top of LaLiga points table
Next Story