Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമറഡോണയുടെ ചികിത്സയിൽ...

മറഡോണയുടെ ചികിത്സയിൽ ഗുരുതര പിഴവെന്ന് മെഡിക്കൽ ബോർഡ് റിപ്പോർട്ട്

text_fields
bookmark_border
മറഡോണയുടെ ചികിത്സയിൽ ഗുരുതര പിഴവെന്ന് മെഡിക്കൽ ബോർഡ് റിപ്പോർട്ട്
cancel

ബ്വേനസ്െഎറിസ്: അന്തരിച്ച ഫുട്ബാൾ ഇതിഹാസം ഡീഗോ മറഡോണയുടെ ചികിത്സയിൽ ഗുരുതര പിഴവെന്ന് മെഡിക്കൽ റിപ്പോർട്ട്. ഡീഗോയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് നിയമിച്ച മെഡിക്കൽ ബോർഡിെൻറ റിപ്പോർട്ടിലാണ് ചികിത്സയിലെ പിഴവുകൾ ചൂണ്ടിക്കാട്ടുന്നത്. അവസാന 12 മണിക്കൂറിൽ വേണ്ടത്ര ചികിത്സ ലഭിച്ചില്ലെന്നും, ജീവൻരക്ഷാ പ്രവർത്തനങ്ങൾ നടത്താതെ മരണത്തിനു വിട്ടുനൽകിയെന്നുമാണ് റിപ്പോർട്ടിലെ പരാമർശങ്ങൾ. 

തലയിലെ ശസ്ത്രക്രിയക്കു ശേഷം ബ്വേനസ് െഎറിസിലെ വീട്ടിൽ വിശ്രമിക്കവെയാണ് 2020 നവംബർ 25ന് ഡീഗോ മറഡോണ മരണപ്പെടുന്നത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. എന്നാൽ, അന്ത്യം സംബന്ധിച്ച് നേരത്തേതന്നെ വിവാദങ്ങൾ ഉയർന്നിരുന്നു. കുടുംബവും ആരാധകരും പരാതിയുമായി രംഗത്തെത്തിയതോടെ മറഡോണയുടെ പേഴ്സനൽ ഡോക്ടർ ലിയോപോൾഡോ ലൂക്വി അറസ്റ്റിലാവുകയും, സ്ഥാപനങ്ങളിൽ റെയ്ഡ് നടക്കുകയും ചെയ്തു. കഴിഞ്ഞ മാർച്ചിലാണ് അർജൻറീന ജസ്റ്റിസ് മന്ത്രാലയം പ്രത്യേക മെഡിക്കൽ ബോർഡിനെ അന്വേഷണത്തിനായി നിയമിച്ചത്.

ഏപ്രിൽ 30നു സമർപ്പിച്ച റിപ്പോർട്ടിൽ മറഡോണയുടെ മെഡിക്കൽ ടീമിെൻറ അനാസ്ഥയെയും കെടുകാര്യസ്ഥതയെയും രൂക്ഷമായി വിമർശിക്കുന്നു. അവസാന 12 മണിക്കൂറിൽ മറഡോണ മരണവേദനയിൽ പിടഞ്ഞിട്ടും മെഡിക്കൽ ടീം അടിയന്തര പരിചരണമോ, ജീവൻരക്ഷിക്കാനുള്ള നടപടിയോ സ്വീകരിച്ചില്ലെന്നും കുറ്റപ്പെടുത്തുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Diego Maradona
Next Story