
ക്രിസ്റ്റ്യാനോ ഗോൾ നിഷേധിച്ചതിൽ മാപ്പുപറഞ്ഞ് ഡച്ച് റഫറി
text_fieldsമഡ്രിഡ്: ലോകകപ്പ് യോഗ്യത തേടിയുള്ള നിർണായക എ ഗ്രൂപ് പോരാട്ടത്തിൽ സെർബിയയെക്കെതിരെ ജയം നൽകുമായിരുന്ന ഗോൾ നിഷേധിച്ച റഫറി പിന്നീട് മാപ്പു പറഞ്ഞു. മത്സര ശേഷമാണ് ഡച്ച് റഫറി ഡാനി മക്കലി എത്തി മാപ്പു പറഞ്ഞതെന്ന് പോർചുഗൽ പരിശീലകൻ ഫെർണാണ്ടോ സാേന്റാസ് പറഞ്ഞു.
ആദ്യം രണ്ടു ഗോളുമായി മുന്നിട്ടുനിന്ന പോർച്ചുഗലിനെ ഞെട്ടിച്ച് തുടരെ രണ്ടെണ്ണം വീട്ടി സെർബിയ ഒപ്പം പിടിച്ച കളി അവസാന വിസിലിലേക്ക് നീങ്ങുേമ്പാഴായിരുന്നു പോർച്ചുഗലിന് 'ഭാഗ്യ' നിമിഷമെത്തിയത്. പെനാൽറ്റി ബോക്സിനരികെ കാലിൽകിട്ടിയ പന്ത് പതിയെ ഗോളിയെയും കടന്ന് പോസ്റ്റിലേക്ക് ക്രിസ്റ്റ്യാനോ തട്ടിയിടുന്നു. ഓടിയെത്തിയ സെർബിയ പ്രതിരോധ താരം സ്റ്റീഫൻ മിത്രോവിച്ച് പന്ത് അടിച്ചകറ്റുേമ്പാഴേക്ക് കുമ്മായ വര കടന്നിരുന്നു. പക്ഷേ, കൺപാർത്തിരുന്ന റഫറിയുടെ കണ്ണിൽ പതിയാതെ വന്നതോടെ ഗോൾ അനുവദിക്കപ്പെട്ടില്ല.
യോഗ്യത മത്സരങ്ങളിൽ ഫിഫ ഗോൾ ലൈൻ സാങ്കേതികത നിർബന്ധമാക്കാത്തതാണ് ഇവിടെ വില്ലനായത്. അതിവേഗം സാങ്കേതിക വികസിച്ചിട്ടും ഫിഫ എന്തുകൊണ്ട് ഇത്തരം കളികളിൽ നടപ്പാക്കുന്നില്ലെന്ന് പോർച്ചുഗൽ ആരാധകർ ചോദിക്കുന്നു.
മത്സര ശേഷം കളിയുടെ റീേപ്ല കണ്ടാണ് റഫറി പോർച്ചുഗൽ പരിശീലകന്‍റെ അടുത്തെത്തി സംഭവിച്ചതിൽ മാപ്പുപറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
