ഒപ്പുശേഖരണവുമായി 20,000 അംഗങ്ങൾ; രാജിയില്ലെന്ന് ഉറപ്പിച്ച് ബാഴ്സലോണ പ്രസിഡൻറ്
text_fieldsബാഴ്സലോണ: ബാഴ്സലോണ പ്രസിഡൻറ് ജോസഫ് ബർതോമ്യൂവിനെതിരെ ക്ലബ് അംഗങ്ങളുടെ ഒപ്പുശേഖരണം തുടരവെ രാജി സാധ്യത തള്ളി പ്രസിഡൻറ് രംഗത്ത്. അവിശ്വാസ പ്രമേയം ആവശ്യപ്പെട്ടാണ് 20,000ത്തിലേറെ പേരുടെ ഒപ്പു ശേഖരണം നടന്നത്. ക്ലബ് വിടാനായി ലയണൽ മെസ്സി നടത്തിയ നീക്കവും, കഴിഞ്ഞ സീസണിൽ ടീമിെൻറ മോശം പ്രകടനവുമെല്ലാം ഉയർത്തിയാണ് അവിശ്വാസ പ്രമേയം ആവശ്യപ്പെട്ട് ക്ലബ് അംഗങ്ങൾക്കിടയിൽ പ്രസിഡൻറിനെതിരെ ഒപ്പു ശേഖരണം നടത്തിയത്.
ഒന്നര ലക്ഷം വരുന്ന അംഗങ്ങളിൽ 15 ശതമാനമായ 16,520 പേരുെട പിന്തുണയുണ്ടെങ്കിൽ അവിശ്വാസം അവതരിപ്പിക്കാം. ഒപ്പുശേഖരം 20,687ലെത്തിയതോടെ വോെട്ടടുപ്പ് ഉറപ്പെന്ന പ്രതീക്ഷയിലാണ് ബർതോമ്യോവിരുദ്ധ ചേരി. എന്നാൽ, അംഗങ്ങൾക്കിടയിലെ നീക്കം മുന്നിൽ കണ്ട് രാജിക്കില്ലെന്നതാണ് പ്രസിഡൻറിെൻറ നിലപാട്. ഒപ്പുവെച്ചവരുടെ എണ്ണം അമ്പരപ്പിച്ചതായി പറഞ്ഞ പ്രസിഡൻറ്, ആധികാരികത പരിശോധിച്ച് ഡയറക്ടർ ബോർഡ് തുടർനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി. അടുത്ത വർഷം മാർച്ചിലാണ് ബാഴ്സലോണ ബോർഡ് തെരഞ്ഞെടുപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.