പ്രീമിയർ ലീഗിൽ എന്തും സംഭവിക്കാം; ചാമ്പ്യന്മാരെ 7-2ന് തകർത്ത് ആസ്റ്റൺ വില്ല
text_fieldsലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗ് അങ്ങനെയാണ്. അതികായകരെന്ന പേര് ചിലപ്പോൾ കടലാസിൽ മാത്രമാവും. ആരും ജയിക്കും. ഏതു വമ്പനും തോൽക്കും. ഇതുവരെ കിരീടം നേടാത്തവരും ചാമ്പ്യന്മാരായേക്കും. അതാണ് ഈ ഇംഗ്ലണ്ടിലെ ടീമുകളുടെ പ്രത്യേകത.
മാഞ്ചസ്റ്റർ യുനൈറ്റഡ് ടോട്ടൻഹാമിനോട് 6-1ന് തോറ്റ വാർത്ത എത്തിയതിനു പിന്നാലെ, പേക്ഷ ഇങ്ങനെ ഒരു ട്വിസ്റ്റ് കഴിഞ്ഞ ദിവസം ആരും പ്രതീക്ഷിച്ചതല്ല. ' കിരീടവും ചെങ്കോലുമായി ' ആസ്റ്റൺ വില്ലയുടെ തട്ടകത്തിൽ എത്തിയ യുറുഗൻ ക്ലോപ്പും സംഘവും പെർഫെക്ട് വിന്നിങ്ങുമായി കുതിക്കുമെന്ന് വിധി എഴുതിയവർക്ക് തെറ്റി. നാലാം മത്സരത്തിൽ ലിവർപൂൾ 'മനോഹരമായി' തോറ്റു. ഒന്നും രണ്ടും ഗോളിനല്ല.രണ്ടിനെതിരെ ഏഴ് ഗോളുകള്‍ക്കാണ് യൂര്‍ഗന്‍ ക്ലോപ്പും സംഘവും തകര്‍ന്നടിഞ്ഞത്.
ഒല്ലി വാറ്റ്കിന്സിെൻറ ഹാട്രിക്കും ജാക്ക് ഗ്രീലിഷിെൻറ ഇരട്ടഗോളുമാണ് ലിവര്പൂളിെൻറ കഥ കഴിച്ചത്. ജോൺ മക്ഗിന്‍, റോസ് ബാർക്ലി എന്നിവരും സ്കോർ ചെയ്തതോടെ ലിവർപൂളിന് ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിയായി.
മുഹമ്മദ് സലാഹാണ് ലിവര്പൂളിെൻറ രണ്ട് ഗോളുകളും നേടിയത്. ഒരു ടീമിനെയും ചെറുതായി കാണരുതെന്ന വലിയ പാഠം ഇതോടെ ലിവർപൂൾ പഠിച്ചു. ലീഗില്‍ ആസ്റ്റണ്‍ വില്ലയുടെ തുടര്‍ച്ചയായ മൂന്നാം ജയമാണിത്. ഇതുവരെ ഒരു മത്സരവും അവർ പരാജയപ്പെട്ടിട്ടില്ല.
- - 1953ന് ശേഷം ആദ്യമായിട്ടാണ് പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാംപ്യന്മാരായ ഒരു ടീം ഏഴ് ഗോളുകള്‍ വഴങ്ങുന്നത്.
- -1962-36 സീസണിനു ശേഷം ആദ്യമായാണ് ആസ്റ്റൺ വില്ല ആദ്യ മൂന്ന് മത്സരങ്ങൾ ജയിച്ച് പ്രീമിയർ ലീഗ് തുടങ്ങുന്നത്
- -1937-38 സീസണിനു ശേഷം ആദ്യമായാണ് ലിവർപൂൾ ആദ്യ നാലു മത്സരങ്ങളിൽ 11 ഗോളുകൾ വഴങ്ങുന്നത്
- - 2010നു ശേഷം ഒരു മത്സരത്തിൽ മൂന്ന് അസിസ്റ്റ് നൽകുന്ന ആസ്റ്റൺ വില്ല താരമായി ജാക്ക് ഗ്രീലിഷ്
തോളിന് പരിക്കേറ്റ സ്ഥിരം ഗോള്‍ കീപ്പര്‍ അലിസണ്‍ ബെക്കറില്ലാതെയാണ് ലിവര്‍പൂള്‍ ഇറങ്ങിയത്. അതിന് ലിവർപൂൾ വലിയ വില കൊടുക്കേണ്ടി വന്നു. പകരമിറങ്ങിയ അഡ്രിയാെൻറ പിഴവിലാണ് ഗോള്‍വേട്ടയ്ക്ക് തുടക്കമായത്. നാലാം മിനിറ്റില്‍ തന്നെ വാറ്റ്കിന്‍സിനലൂടെ ആദ്യഗോള്‍ പിറന്നു. 22ാം മിനിറ്റില്‍ ലീഡ് രണ്ടായി. ഇതിനിടെ 33ാം മിനിറ്റില്‍ സലാ ഒരു ഗോള്‍ തിരിച്ചടിച്ചു. എന്നാല്‍ 35, 39 മിനിറ്റുകളില്‍ നേടിയ ഗോളുകളോടെ വില്ല ആദ്യ പകുതിയില്‍ 4-1ന് മുന്നിൽ.
രണ്ടാം പകുതിയിലും നിർത്താനുള്ള ഭാവം ആസ്റ്റൺ വില്ലക്കില്ലായിരുന്നു. അവര്‍ ആക്രമണം തുടർന്നു. 55ാം മിനിറ്റില്‍ വീണ്ടും ഗോള്‍. ഇതിനിടെ 60ാം മിനിര്‍ സലാഹിെൻറ രണ്ടാം ഗോളും വന്നു. എന്നാല്‍ 66, 75 മിനിറ്റുകളില്‍ ഗ്രീലിഷ് നേടിയ ഗോള്‍ വില്ലക്ക് കൂറ്റന്‍ ജയം സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

