Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഎന്ത് വിലകൊടുത്തും കളി...

എന്ത് വിലകൊടുത്തും കളി നടത്തും; ഫിഫയിൽ പ്രശ്നമുണ്ടാക്കിയത് നമ്മുടെ സുഹൃത്തുക്കൾ തന്നെ -മന്ത്രി വി. അബ്ദുറഹ്മാൻ

text_fields
bookmark_border
Argentina kerala
cancel
camera_alt

ലയണൽ മെസ്സി, വി അബ്ദുറഹ്മാൻ

കൊച്ചി: ലയണൽ മെസ്സിയും ​അർജന്റീന ടീമും നവംബറിൽ കേരളത്തിലേക്കില്ലെന്ന റിപ്പോർട്ടിനു പിന്നാലെ പ്രതികരണവുമായി കായിക മന്ത്രി വി അബ്ദുറഹ്മാൻ.

ലോകചാമ്പ്യന്മാരായ അർജന്റീന ടീമിനെ കേരളത്തിലെത്തിക്കാൻ സ്​പോൺസറുടെ നേതൃത്വത്തിൽ നന്നായി ശ്രമിച്ചുവെന്നും, സ്റ്റേഡിയം അനുമതിയുമായി ബന്ധപ്പെട്ട് ചെറിയ കടമ്പയാണ് മുന്നിലെന്നും അത് മറികടന്ന് മത്സരം സംഘടിപ്പിക്കാൻ കഴിയുമെന്നും മന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

വേദിയായ കൊച്ചി കലൂർ സ്റ്റേഡിയത്തിലെ സീറ്റിങ് കപ്പാസിറ്റിയിലെ സർട്ടിഫിക്കറ്റ് ഫിഫക്ക് നൽകേണ്ടിയിരുന്നു. എന്നാൽ, അത് നൽകാൻ വൈകിയത് അംഗീകാരത്തിന് തിരിച്ചടിയായി -മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം അത് നൽകിയെന്നും നവംബറിൽ തന്നെ ടീമിനെ കേരളത്തിൽ എത്തിക്കാനാണ് ശ്രമമെന്നും അദ്ദേഹം വിശദീകരിച്ചു.

‘അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷനും, ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷനും കേരളത്തിലെ മത്സരത്തിനായി ശിപാർശ ചെയ്തിരുന്നു. ഫിഫയുടെ അംഗീകാരം വാങ്ങിയാൽ കേരളത്തിലേക്ക് വരുമെന്നാണ് അർജന്റീന അസോസിയേഷൻ നിലപാട്. സർക്കാറിന്റെയും മറ്റും വിവിധ ഏജൻസികൾ സ്റ്റേഡിയം പരിശോധന പൂർത്തിയാക്കി. ഫ്ലഡ് ലൈറ്റ് മാറ്റാനും മറ്റും നിർദേശിച്ചിരുന്നു. അത് സമയബന്ധിതമായി പൂർത്തിയാക്കി’ -മന്ത്രി വിശദീകരിച്ചു.

നമ്മുടെ സുഹൃത്തുകൾ തന്നെ മെയിൽ അയച്ചാണ് ഫിഫയിൽ പ്രശ്നമുണ്ടാക്കിയതെന്നും മന്ത്രി കുറ്റപ്പെടുത്തി. കളി നടക്കരുതെന്ന ആഗ്രഹത്തിൽ കേരളത്തിൽ നിന്ന് പലരും ഫിഫക്ക് മെയിൽ അയച്ചു. കൊച്ചിയിലെ വേദി സന്ദർശിച്ച അർജന്റീന ടീം പ്രതിനിധികൾ സംതൃപ്തരായിരുന്നു. നവംബറിൽ നടത്താൻ തന്നെയാണ് നിലവിൽ ശ്രമം തുടരുന്നത്. ഈ കളി നടക്കും. എന്ത് വിലകൊടുത്തും നടത്തും -മന്ത്രി വ്യക്തമാക്കി.

സ്റ്റേഡിയം നവീകരണ പ്രവർത്തനങ്ങൾ സ്​പോൺസറുടെ കീഴിൽ മുന്നോട്ട് പോവുകയാണ്.

ചെറിയ കടമ്പയാണ് ഇപ്പോൾ മുന്നിലുള്ളത്, അത് കടന്നു മുന്നോട്ട് പോകും. ഈ നവംബറിൽ തന്നെ, അല്ലെങ്കിൽ അടുത്ത വിൻഡോയിൽ മെസ്സിയും സംഘവും കേരളത്തിലൽ വരുമെന്നാണ് പ്രതീക്ഷ -മന്ത്രി മാധ്യമങ്ങളോടായി പറഞ്ഞു.

വെള്ളിയാഴ്ച രാത്രിയിൽ സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച അറിയിപ്പിലൂടെയാണ് അർജന്റീന നവംബറിൽ കേരളത്തിലേക്കില്ലെന്ന് വ്യക്തമാക്കിയത്. നവംബർ 14ന് അംഗോളയിൽ മാത്രമാണ് നിലവിലെ ഷെഡ്യൂൾ പ്രകാരം കളിയുള്ളത്. അതിന് മുമ്പും ശേഷവുമായി സ്​പെയിനിൽ പരിശീലനം നടത്തും.

എന്നാൽ, അർജന്റീനയുടെ കേരളത്തിലേക്കുള്ള പര്യടനം നവംബറിൽ ഇല്ലെന്ന് ഉറപ്പായതോടെ മത്സരം മാറ്റിവെച്ചത് സ്പോൺസർമാരായ റിപ്പോർട്ടർ ടി.വി ബ്രോഡ്കാസ്റ്റിങ് മേധാവി ആന്റോ അഗസ്റ്റിൻ സ്ഥിരീകരിച്ചു.

ഫിഫാ അനുമതി ലഭിക്കുവാനുള്ള കാലതാമസം പരിഗണിച്ച് നവംബർ വിൻഡോയിലെ കളി മാറ്റി വയ്ക്കാൻ എ.എഫ്.എയുമായുള്ള ചർച്ചയിൽ ധാരണയായെന്നും, അടുത്ത വിൻഡോയിൽ കേരളത്തിൽ കളിക്കുമെന്നും അദ്ദേഹം അറിയിച്ചു. പ്രഖ്യാപനം ഉടനുണ്ടാവുമെന്നും ആന്റോ അഗസ്റ്റിൻ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ArgentinaLionel MessiFootball Newssports ministerV Abdurrahman
News Summary - Argentina kerala tour: sports minister v abdulrahman reaction
Next Story