Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricket World Cup 2023chevron_rightഇംഗ്ലണ്ടിനെതിരെ...

ഇംഗ്ലണ്ടിനെതിരെ ബംഗ്ലാദേശ്

text_fields
bookmark_border
England Vs Bangladesh
cancel
camera_alt

 ഇംഗ്ലണ്ട് Vs ബംഗ്ലാദേശ്

ധർമശാല: ആദ്യ മത്സരത്തിൽ കനത്ത തോൽവി ഏറ്റുവാങ്ങിയ ചാമ്പ്യന്മാർക്ക് ക്രിക്കറ്റ് ലോകകപ്പിൽ ചൊവ്വാഴ്ച രണ്ടാം അങ്കം. ബംഗ്ലാദേശാണ് ഇംഗ്ലണ്ടിന്റെ ഇന്നത്തെ എതിരാളികൾ. അഹ്മദാബാദ് വേദിയായ ഉദ്ഘാടനമത്സരത്തിൽ ന്യൂസിലൻഡിനോട് ഒമ്പതു വിക്കറ്റിന് പരാജയപ്പെട്ടതിന്റെ ക്ഷീണം തീർക്കാൻ ഇംഗ്ലീഷുകാർക്ക് ചെറിയ ജയമൊന്നും പോരാ. ജോസ് ബട്‍ലറെയും സംഘത്തെയും 282 റൺസിലേക്കു ചുരുക്കിയ കിവികൾ ഡെവൺ കോൺവേയുടെയും രചിൻ രവീന്ദ്രയുടെയും ശതകങ്ങളുടെ ബലത്തിൽ 36.2 ഓവറിൽത്തന്നെ ലക്ഷ്യംകണ്ടു.

ഇന്ത്യയിൽ ദീർഘനാളത്തെ ഇടവേളക്കുശേഷം നടക്കുന്ന സമ്പൂർണ പകൽ മത്സരം കൂടിയാണ് ഇന്നത്തേത്. ഹിമാചൽപ്രദേശ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രാവിലെ 10.30ന് കളി തുടങ്ങും. ബംഗ്ലാദേശിനെതിരെ വ്യക്തമായ മുൻതൂക്കം ഇംഗ്ലണ്ടിന് കൽപിക്കപ്പെടുമ്പോഴും അട്ടിമറിവീരന്മാരായ ഏഷ്യൻ ടീമിനെ എഴുതിത്തള്ളാനാവാത്ത സ്ഥിതിയാണ്. 36കാരൻ ക്യാപ്റ്റൻ ശാകിബുൽ ഹസന്റെ ഓൾറൗണ്ട് മികവുതന്നെയാണ് ഏറ്റവും വലിയ ഭീഷണി. ആദ്യ കളിയിൽ അഫ്ഗാനിസ്താനെ ആറു വിക്കറ്റിന് തകർത്തതിന്റെ ആത്മവിശ്വാസവും കടുവകൾക്കുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EnglandBangladeshCricketCricket World Cup 2023
News Summary - Bangladesh vs England
Next Story