ഒളിമ്പിക്സ് ട്രാക്കിൽ സാമ്പ്ൾ പോരാട്ടമൊരുക്കി ജപ്പാൻ
text_fieldsടോക്യോ: ജപ്പാൻ ഒളിമ്പിക്സിന് വേദിയാവേണ്ട മണ്ണിൽ സാമ്പ്ൾ പോരാട്ടമൊരുക്കി ആതിഥേയർ. ഒളിമ്പിക്സിെൻറ മുഖ്യവേദിയായി ഒരുങ്ങിയ ടോക്യോ നാഷനൽ സ്റ്റേഡിയത്തിൽ ഞായറാഴ്ച അരേങ്ങറിയത് േഗാൾഡൻ ഗ്രാൻഡ്പ്രീ മത്സരങ്ങൾ. ജപ്പാനിലെ പ്രധാന അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പായ ഗോൾഡൻ ഗ്രാൻഡ്പ്രീയുടെ 10ാം വർഷിക പോരാട്ടമായിരുന്നു ഇത്. ഒളിമ്പിക്സിെൻറ മുന്നോടിയായി ജപ്പാൻ താരങ്ങൾക്ക് പ്രകടനം വിലയിരുത്താനുള്ള മത്സരമായി മേയ് 10നായിരുന്നു നേരത്തേ ഷെഡ്യൂൾ ചെയ്തത്.
എന്നാൽ, കോവിഡ് കാരണം എല്ലാം തകിടം മറിഞ്ഞേതാടെ ഗോൾഡൻ ഗ്രാൻഡ്പ്രീയും മാറ്റിവെച്ചു. ഒളിമ്പിക്സ് 2021ലേക്ക് മാറ്റിയെങ്കിലും ഒളിമ്പിക്സ് വേദിയെ ടെസ്റ്റ് ചെയ്യാനായി ഗോൾഡൻ ഗ്രാൻഡ്പ്രീ നടത്താൻ സംഘാടകർ തീരുമാനിക്കുകയായിരുന്നു. സാധാരണ ലോകോത്തര താരങ്ങളാണ് പെങ്കടുക്കാറെങ്കിലും ഇക്കുറി ജപ്പാെൻറതന്നെ മുൻനിര അത്ലറ്റുകൾ മാത്രമായി മാറി.
കാണികൾക്ക് പ്രവേശനമുണ്ടായിരുന്നില്ല. എന്നാൽ, മത്സരങ്ങൾക്ക് ടി.വി സംപ്രേഷണമൊരുക്കിരുന്നു. ഗാലറിയിൽ കൂറ്റൻ സ്ക്രീൻ വഴി കാഴ്ചക്കാരെയും എത്തിച്ചു.ഒളിമ്പിക്സ് ട്രാക്കിെൻറ ഗുണമേന്മയും മികവും പരിശോധിക്കാനുള്ള അവസരമായെന്നാണ് ജപ്പാൻ അത്ലറ്റിക്സ് പ്രതിനിധികളുടെ പക്ഷം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.