സംസ്ഥാന ജൂനിയർ, സീനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്; ആദ്യദിനം പാലക്കാടും എറണാകുളവും മുന്നിൽ
text_fieldsതേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല സിന്തറ്റിക് ട്രാക്കിൽ ആരംഭിച്ച സംസ്ഥാന ജൂനിയർ, സീനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പുകളുടെ ആദ്യദിനം എറണാകുളവും പാലക്കാടും പങ്കിട്ടു. 24 ഫൈനലുകൾ പൂർത്തിയായപ്പോൾ രണ്ട് മീറ്റ് റെക്കോഡുകളാണ് പിറന്നത്. ജൂനിയർ മീറ്റിൽ നാല് സ്വർണവും മൂന്ന് വെള്ളിയും രണ്ട് വെള്ളിയുമായി 78 പോയേൻറാടെ പാലക്കാട് ഒന്നാം സ്ഥാനത്ത് നിൽക്കുന്നു.
അഞ്ച് സ്വർണവും മൂന്നുവീതം വെള്ളിയും വെങ്കലവുമുള്ള എറണാകുളം 73 പോയൻറ് നേടി തൊട്ടുപിന്നിലുണ്ട്. മൂന്നുവീതം സ്വർണവും വെങ്കലവും രണ്ട് വെള്ളിയും നേടിയ കോഴിക്കോട് (53) മൂന്നാം സ്ഥാനത്തും നിൽക്കുന്നു. സീനിയർ മീറ്റിൽ 51 പോയൻറുള്ള എറണാകുളമാണ് (മൂന്ന് സ്വർണം, മൂന്ന് വെള്ളി, രണ്ട് വെങ്കലം) ഒന്നാമത്. മറ്റു ജില്ലകൾ ബഹുദൂരം പിറകിലാണ്. എറണാകുളത്തിെൻറ കെസിയ മറിയം ബെന്നി ട്രിപ്പിൾ സ്വർണം സ്വന്തമാക്കി.
അണ്ടർ 20 ഗേൾസ് ഹാമർത്രോയിൽ കെസിയയും അണ്ടർ 16 ഷോട്ട്പുട്ടിൽ കോഴിക്കോടിെൻറ ഡോണ മരിയ ഡോണിയും ജൂനിയർ ചാമ്പ്യൻഷിപ്പിൽ മീറ്റ് റെക്കോഡ് കുറിച്ചു. കെസിയ 2017ൽ നേടിയ 12.61 മീറ്റർ ദൂരം മറികടന്ന് 12.77 എറിഞ്ഞാണ് ഷോട്ട്പുട്ടിൽ ഡോണയുടെ നേട്ടം.
ഹാമർത്രോയിൽ 2016 എറണാകുളത്തിന് വേണ്ടി ദീപ ജോഷി എറിഞ്ഞ 45.64 മീറ്റർ ദൂരം കെസിയയും (46.33) റെക്കോഡ് പുസ്തകത്തിൽനിന്ന് നീക്കി. ഷോട്ട്പുട്ടിലും കെസിയക്ക് സ്വർണമുണ്ട്. സീനിയർ മീറ്റിലെ ഹാമർത്രോയിലും ഇറങ്ങിയ കെസിയ ഒന്നാമതെത്തിയപ്പോൾ ട്രിപ്പിൾ സ്വർണമായി. ട്രാക്കിൽ ദീർഘദൂര ഓട്ട മത്സരങ്ങളും തിങ്കളാഴ്ച നടന്നു. ഇതാദ്യമായി സിന്തറ്റിക് ട്രാക്കിലും മഡ് ട്രാക്കിലും ഒരേസമയം മത്സരങ്ങളെന്ന പ്രത്യേകതയുമുണ്ട്. രണ്ടാം ദിനത്തിൽ 43 ഫൈനലുകൾ നടക്കും. പോൾവാൾട്ടും ജംപിങ് മത്സരങ്ങളുമാണ് ചൊവ്വാഴ്ചത്തെ പ്രധാന ആകർഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.