രോഹിത് ശർമയോടൊപ്പം കോഹ്ലി സ്ഥിരം ഓപ്പണറായേക്കും, സൂചന നൽകി താരം
text_fieldsഅഹ്മദാബാദ്: രോഹിത് ശർമക്കൊപ്പം ഓപ്പണറായി ഇറങ്ങാനുള്ള ആഗ്രഹം തുറന്ന് പറഞ്ഞ് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. പരമ്പരയിൽ നാലാമതായി ബാറ്റിങ്ങിനിറങ്ങിയിരുന്ന കോഹ്ലി അവസാന ഏകദിനത്തിൽ ഓപ്പണറായെത്തുേമ്പാൾ ആദ്യം എല്ലാവരും അമ്പരന്നിരുന്നു.
മത്സരത്തിനിറങ്ങും മുമ്പ് കോഹ്ലി പ്രതികരിച്ചത് ഇങ്ങനെ: ഇപ്പോൾ നമുക്ക് കരുത്തുറ്റ മധ്യനിരയുണ്ട്. രണ്ടു പ്രധാനപ്പെട്ട കളിക്കാർ പരമാവധി പന്തുകൾ നേരിടുന്നത് ട്വന്‍റി 20യിൽ നല്ല കാര്യമാണ്. രോഹിതിനൊപ്പം ഓപ്പണിങ്ങിൽ പങ്കാളിയാകാൻ ഞാൻ ആഗ്രഹിക്കുന്നു. അപ്പോൾ മറ്റുള്ളവർക്ക് ആത്മവിശ്വാസമാകും''.
വരുന്ന ഐ.പി.എല്ലിലും താൻ ഓപ്പണറായി ഇറങ്ങുമെന്നും കോഹ്ലി കൂട്ടിച്ചേർത്തു. ഇംഗ്ലണ്ടിനെതിരെ നിർണായകമായ അഞ്ചാം മത്സരത്തിൽ കോഹ്ലി-രോഹിത് സഖ്യം 94 റൺസാണ് നേടിയത്. ഇരുവരുമൊരുക്കിയ മികച്ച അടിത്തറയിൽ നിന്നും ഇന്ത്യ 224 റൺസിന്‍റെ പടുകൂറ്റൻ സ്കോർ നേടിയിരുന്നു. മത്സരത്തിൽ കോഹ്ലി 80 റൺസ് നേടിയിരുന്നു. പരമ്പരയിൽ മൂന്ന് അർധസെഞ്ച്വറി നേടിയ കോഹ്ലിയാണ് മാൻ ഓഫ് ദി സീരീസ്.
ഓപ്പണിങ്ങിലെ സ്ഥിരം സാന്നിധ്യമായ രോഹിത് ശർമക്കൊപ്പം ആര് ഇന്നിങ്സ് തുടങ്ങുമെന്നത് ഇന്ത്യയെ കുഴപ്പിക്കുന്ന ചോദ്യമാണ്. ശിഖർ ധവാൻ, കെ.എൽ രാഹുൽ, ഇഷാൻ കിഷൻ എന്നിവരും പരമ്പരയിൽ ഓപ്പണറായി ഇറങ്ങിയിരുന്നെങ്കിൽ കാര്യമായ ചലനമുണ്ടാക്കിയിരുന്നില്ല. ഈ സാഹചര്യത്തിൽ നായകൻ കോഹ്ലി തന്നെ ഈ വെല്ലുവിളി ഏറ്റെടുക്കുമോ എന്ന ചോദ്യമാണ് ഇന്ത്യക്ക് മുന്നിലുള്ളത്. ഈ വർഷം നടക്കുന്ന ട്വന്‍റി 20 േലാകകപ്പിന് മുമ്പ് മികച്ച ടീമിെന വാർത്തെടുക്കാനാകും ഇന്ത്യയുടെ ശ്രമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.