വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്: നിയമം മാറിയതോടെ ഇന്ത്യക്ക് സ്ഥാനനഷ്ടം
text_fieldsദുബൈ: കോവിഡിൽ കളി മുടങ്ങിയതിെൻറ നഷ്ടം നികത്താനായി വേൾഡ് ടെസ്റ്റ് സീരീസ് പോയൻറ് നിർണയം പരിഷ്കരിച്ചപ്പോൾ ശരിക്കും നഷ്ടത്തിലായത് ഇന്ത്യ. അനിൽ കുംെബ്ലയുടെ നേതൃത്വത്തിലുള്ള ഐ.സി.സി ക്രിക്കറ്റ് കമ്മിറ്റിയുടെ നിർദേശത്തിന് കൗൺസിൽ അംഗീകാരം നൽകിയതോടെ ഇന്ത്യയെ പിന്തള്ളി ആസ്ട്രേലിയ ഒന്നാമതായി.
പോയൻറിന് പകരം, കളിച്ച മത്സരങ്ങളുടെ എണ്ണംകൂടി പരിഗണിച്ച് 'പേഴ്സേൻറജ് ഓഫ് പോയൻറ്' സംവിധാനം ഏർപ്പെടുത്തിയപ്പോഴാണ് ഇന്ത്യക്ക് സ്ഥാനം നഷ്ടമായത്. ഇതുവരെ, നാല് പരമ്പരയിലായി ഒമ്പത് ടെസ്റ്റ് കളിച്ച് 360 പോയൻറ് േനടിയ ഇന്ത്യയായിരുന്നു ഒന്നാമത്. മൂന്ന് പരമ്പരയിലായി 10 ടെസ്റ്റ് കളിച്ച ആസ്ട്രേലിയ 296 പോയൻറുമായി രണ്ടാമതും.
പുതിയ മാറ്റം പ്രകാരം ആസ്ട്രേലിയക്ക് 82.22 പേഴ്സേൻറജ് ഓഫ് പോയൻറും (പി.സി.ടി), ഇന്ത്യക്ക് 75ഉം ആണുള്ളത്. റാങ്കിങ്ങിൽ ഓസീസ് ഒന്നും ഇന്ത്യ രണ്ടും സ്ഥാനത്തായി. കോവിഡ് വ്യാപന ഭീതിയിൽ ആറ് ടെസ്റ്റ് പരമ്പരകളാണ് മുടങ്ങിയത്. 2021 മാർച്ചോടെ വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ് പൂർത്തിയാക്കേണ്ടതിനാലാണ് പോയൻറ് സംവിധാനം പരിഷ്കരിച്ചത്.
മാറ്റം എങ്ങനെ?
ഒരു പരമ്പരക്ക് 120 പോയൻറാണ് അനുവദിച്ചത്. ആകെ ടെസ്റ്റ് മത്സരങ്ങളുടെ എണ്ണം കണക്കാക്കി ഓരോ കളിക്കുമായി ഇത് വിഭജിക്കപ്പെടും.
ഉദാഹരണം: ഇന്ത്യ ആസ്ട്രേലിയ പരമ്പരയിൽ നാല് ടെസ്റ്റ്. ഓരോ ടെസ്റ്റിനും 30 പോയൻറ് വീതം. ജയിച്ചാൽ 30, ടൈ 15, സമനില 10. വരുന്ന പരമ്പര ഇന്ത്യ 2-0ത്തിന് ജയിക്കുന്നു. രണ്ട് കളി സമനിലയും. അങ്ങനെയെങ്കിൽ ടീം നേടുന്ന പോയൻറ് 80. ടൂർണമെൻറ് പോയൻറായ 120െൻറ 66.67 ശതമാനമാണ് (പേഴ്സേൻറജ് ഓഫ് പോയൻറ്) ഇന്ത്യ നേടിയ 80.
ഇതു പ്രകാരം ഇതുവരെ നാല് പരമ്പരയുടെ ചാമ്പ്യൻഷിപ് പോയൻറായ 480ൽ ഇന്ത്യ നേടിയത് 360. പി.സി.ടി 75 ശതമാനം. ആസ്ട്രേലിയ 360ൽ 296 പോയൻറ് നേടി. പി.സി.ടി 82.22 ശതമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.