ലോകകപ്പ് യോഗ്യത റൗണ്ട്: ബെൽജിയത്തിനും ഇറ്റലിക്കും ജയം
text_fieldsഇറ്റലിയുടെ ജിയോവാനി ഡി ലോറൻസോയും (ഇടത്ത്) ലിത്വാനിയയുടെ ഡൊണാറ്റസ് കസ്ലൗസ്കസും പന്തിനായുള്ള പോരാട്ടത്തിൽ
ലോകകപ്പ് യോഗ്യത റൗണ്ട് യൂറോപ്യൻ മേഖല മത്സരങ്ങളിൽ കരുത്തരായ ഇറ്റലി, ബെൽജിയം, ജർമനി, സ്പെയിൻ ടീമുകൾ ജയം നേടിയപ്പോൾ ഇംഗ്ലണ്ടിന് സമനില. അൽബേനിയ, ഗ്രീസ്, ഹംഗറി തുടങ്ങിയ ടീമുകളും ജയം കണ്ടു.
തുടർച്ചയായ 37ാം മത്സരത്തിലുംഅപരാജിത കുതിപ്പ് തുടരുന്ന ഇറ്റലി ഗ്രൂപ് സിയിൽ മടക്കമില്ലാത്ത അഞ്ചു ഗോളുകൾക്ക് ലിത്വാനിയയെയാണ് തോൽപിച്ചത്.
മോയിസ് കീൻ (2), ഗിയാകോമാ റാസ്പഡോറി, ജിയോവാനി ഡി ലോറൻസോ എന്നിവരുടെ ഗോളുകൾക്കൊപ്പം എതിർതാരം എഡ്ഗാറസ് ഉത്കുഷിെൻറ സെൽഫ് ഗോളും യൂറോപ്യൻ ചാമ്പ്യന്മാർക്ക് തുണയായി. ഗ്രൂപ്പിൽ 14 പോയൻറുമായി ഇറ്റലി തന്നെയാണ് മുന്നിൽ. സ്വിറ്റ്സർലൻഡാണ് എട്ടു പോയൻറുമായി രണ്ടാമത്. സ്വിസ് സംഘം വടക്കൻ അയർലൻഡിനോട് ഗോൾരഹിത സമനിലയിൽ കുടുങ്ങി.
ജെ ഗ്രൂപ്പിൽ ഐസ്ലാൻഡിനെ 4-0ന് തകർത്ത ജർമനി ഒന്നാം സ്ഥാനം നിലനിർത്തി. സെർജ് ഗ്നാബ്രി, അേൻറാണിയോ റൂഡിഗർ, ലിറോയ് സാനെ, തിമോ വെർണർ എന്നിവരാണ് ഗോൾ നേടിയത്. 15 പോയൻറുള്ള ജർമനിക്കുപിറകിൽ അർമീനിയ (11), റുേമനിയ (10) എന്നിവരാണുള്ളത്. അർമീനിയ 1-1ന് ലീച്ചെൻസ്റ്റൈനോടും റുമേനിയ വടക്കൻ മാസിഡോണിയയോട് ഗോൾരഹിതമായും സമനില വഴങ്ങി.
ഗ്രൂപ് ഐയിൽ ആദ്യ അഞ്ചു കളികളിലും ജയിച്ചിരുന്ന ഇംഗ്ലണ്ട് പോളണ്ടിനോട് 1-1ന് സമനില വഴങ്ങി. 16 പോയൻറുമായി ഇംഗ്ലണ്ട് തന്നെയാണ് ഒന്നാമത്. സാൻമാരിനോയെ 5-0ത്തിന് മുക്കിയ അൽബേനിയയാണ് (12) രണ്ടാമത്. അൻഡോറയെ 2-1ന് തോൽപിച്ച ഹംഗറി (10) പോളണ്ടിന് (11) പിന്നിൽ മൂന്നാമതാണ്.
ഗ്രൂപ് ഇ യിൽ ബെൽജിയം 1-0ത്തിന് ബെലറൂസിനെ തോൽപിച്ച് 16 പോയേൻറാടെ ഒന്നാം സ്ഥാനത്ത് തുടരുന്നു. ബി ഗ്രൂപിൽ കൊസോവോയെ 2-0ത്തിന് പരാജയപ്പെടുത്തിയ സ്പെയിൻ (13) ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ രണ്ടാമതുള്ള സ്വീഡൻ (9) ഗ്രീസിനോട് 2-1ന് തോൽവി വഴങ്ങി. ഗ്രീസ് ആറു പോയൻറുമായി മൂന്നാമതാണ്. ഒക്ടോബർ ഒമ്പതിനാണ് അടുത്ത റൗണ്ട് യോഗ്യത മത്സരങ്ങൾ.