പരീക്ഷണം വിജയിച്ചു; ക്രിക്കറ്റ് ലോകത്ത് ചർച്ചയായി കോഹ്ലി - രോഹിത് ഓപണിങ് കൂട്ടുകെട്ട്
text_fieldsഅഹ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ അവസാന ട്വൻറി20യിൽ ഇന്ത്യൻ ബാറ്റിങ് ലൈനപ്പിൽ സ്വയം പ്രമോഷൻ നേടി ഓപണറുടെ കുപ്പായത്തിലെത്തി 20 ഓവറും ബാറ്റുചെയ്ത് 80 റൺസെടുത്ത് വിജയ ശിൽപിയായ വിരാട് കോഹ്ലിയുടെ ഇന്നിങ്സ് പുതിയ ചർച്ചകൾക്കാണ് തുടക്കം കുറിച്ചത്. സ്വന്തം മണ്ണിലെ ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യൻ നിരയിൽ കോഹ്ലിക്ക് ഓപണറുടെ വേഷം കൂടുതൽ ഇണങ്ങില്ലേയെന്ന ചർച്ച.
വൈസ്ക്യാപ്റ്റൻ രോഹിത് ശർമക്കൊപ്പം ന്യൂബാളിനെ നേരിട്ട്, പവർേപ്ല വെല്ലുവിളി മനോഹരമായി മറികടന്നതോടെ കളി ഇന്ത്യയുടെ കൈയിലായി. ഇംഗ്ലണ്ടിനെതിരെ 224 റൺസ് എന്ന കൂറ്റൻ ടോട്ടൽ പടുത്തുയർത്താൻ സഹായിച്ചതും ഈ ഓപണിങ് കൂട്ടുതന്നെ. ഇതാദ്യമായാണ് രോഹിതും കോഹ്ലിയും ഇന്നിങ്സ് ഓപൺ ചെയ്യുന്നത്.
കഴിഞ്ഞ രാത്രിയിലെ കോമ്പിനേഷനു പിന്നാലെ ഈ കൂട്ടുകെട്ട് തുടരാൻ ആവശ്യപ്പെട്ടെത്തിയവരിൽ പ്രമുഖൻ സുനിൽ ഗവാസ്കറാണ്. 'ഏറ്റവും മികച്ച ബാറ്റ്സ്മാൻ കൂടുതൽ ഓവറുകൾ ബാറ്റുചെയ്യുന്നതാണ് ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ നല്ലത്. കോഹ്ലി ആദ്യ ഓവറുകളിൽ ബാറ്റുചെയ്യുന്നത് നിർണായകമാവും. കെ.എൽ. രാഹുൽ ഫോമില്ലാതെ പുറത്തായത് ഇന്ത്യക്ക് മികച്ചൊരു ഒാപണിങ് ജോടിയെ ലഭിക്കാൻ കാരണമായി' -ഗവാസ്കർ പറഞ്ഞു.
'ഡൗൺ ഓർഡറിൽ ബാറ്റുചെയ്തിരുന്ന സചിൻ ടെണ്ടുൽകർ ഏകദിനത്തിൽ ഓപണിങ്ങിലേക്ക് വന്നപ്പോൾ അദ്ദേഹത്തിെൻറ കരിയറിൽ മാത്രമല്ല, ഇന്ത്യൻ ടീമിനെ ആകെതന്നെ മാറ്റിമറിക്കുകയായിരുന്നു. ഒാപണിങ്ങ് നന്നായി തുടങ്ങുേമ്പാൾ പിന്നാലെ വരുന്നവർക്ക് സമ്മർദമില്ലാതെ കളിക്കാനാവും.
ഓപണിങ്ങിൽ ഏഴു തവണ
ട്വൻറി20യിയിൽ ഇന്ത്യക്കായി കോഹ്ലി ഓപണറായി ഇറങ്ങിയത് ഏഴു തവണ മാത്രമാണ്. 2018 ജൂണിൽ അയർലൻഡിനെതിരെ രാഹുലിനൊപ്പം ഓപൺ ചെയ്ത ശേഷം ആദ്യമായാണ് നായകൻ ടോപ് ഓർഡറിൽ തിരികെയെത്തിയത്. 2011ൽ ദക്ഷിണാഫ്രിക്കക്കെതിരെ ആയിരുന്നു ആദ്യ ഓപൺ. ശേഷം, 2012ൽ ഒരു തവണ. 2017ൽ തുടർച്ചയായി മൂന്നുകളി ഉൾപ്പെടെ നാലു തവണ ഓപണറായെങ്കിലും പിന്നീട് ആ പരീക്ഷണത്തിന് മുതിർന്നില്ല. ഏകദിനത്തിൽ ആറു കളിയിൽ ഓപണറായിരുന്നു (2008ൽ അഞ്ച്, 2014ൽ ഒന്ന്).
പരീക്ഷണ വിജയം
ലോകകപ്പ് മുന്നിൽ കണ്ടുള്ള പരീക്ഷണമാണ് കോഹ്ലിയുടെ പ്രമോഷൻ എന്ന് അദ്ദേഹംതന്നെ സൂചന നൽകുന്നു. നേരത്തേ ഐ.പി.എല്ലിൽ ഓപണർ കുപ്പായത്തിലും ഇറങ്ങിയ കോഹ്ലി, വരും സീസണിൽ താൻതന്നെയാവും ബംഗളൂരുവിെൻറ സ്ഥിരം ഓപണർ എന്ന് മുന്നറിയിപ്പ് നൽകുന്നു.
'ഇപ്പോൾ ടീമിന് കരുത്തുറ്റ മധ്യനിരയുണ്ട്. രണ്ടു പ്രധാനപ്പെട്ട കളിക്കാർ പരമാവധി പന്തുകൾ നേരിടുന്നത് ട്വൻറി20യിൽ നല്ല കാര്യമാണ്. രോഹിതിനൊപ്പം ഓപണിങ്ങിൽ പങ്കാളിയാകാൻ ആഗ്രഹിക്കുന്നു. അപ്പോൾ മറ്റുള്ളവർക്ക് ആത്മവിശ്വാസമാകും. ഐ.പി.എല്ലിലും ഓപണറായി ഇറങ്ങും' - ശനിയാഴ്ചത്തെ കളിക്കു പിന്നാലെ ടി.വി അഭിമുഖത്തിൽ കോഹ്ലി കാര്യം വ്യക്തമാക്കി. രോഹിതിനൊപ്പം ആരെ നിലനിർത്തുമെന്ന തലവേദനക്കാണ് കോഹ്ലി സ്വയം പരിഹാരം കണ്ടെത്തുന്നത്. ശിഖർ ധവാൻ, കെ.എൽ രാഹുൽ, ഇഷാൻ കിഷൻ എന്നിവരെ മാറിമാറി പരീക്ഷിച്ചെങ്കിലും വിശ്വസ്ത കൂട്ടുകെട്ട് പിറന്നില്ല.
'കോഹ്ലിയുടെ ഈ നീക്കത്തിന് പിന്തുണ. വിരാട് കോഹ്ലിയും രോഹിതും ഇന്ത്യയുടെ ഏറ്റവും മികച്ച കളിക്കാരാണ്. പേസ് ബൗളിങ്ങിനെതിരെ ഇരുവർക്കും നന്നായി കളിക്കാൻ കഴിയുന്നത് എതിർ ബൗളിങ്ങിനുമേൽ ആധിപത്യത്തിന് സഹായിക്കും'
-ഗ്രെയം സ്വാൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.