Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightട്വൻറി 20 ലോകകപ്പ്:...

ട്വൻറി 20 ലോകകപ്പ്: താരങ്ങൾ പോസിറ്റീവായാൽ പത്ത് ദിവസം ഐസൊലേഷൻ

text_fields
bookmark_border
ട്വൻറി 20 ലോകകപ്പ്: താരങ്ങൾ പോസിറ്റീവായാൽ പത്ത് ദിവസം ഐസൊലേഷൻ
cancel

ദുബൈ: ട്വൻറി 20 ലോകകപ്പിനിടെ കോവിഡ് പോസിറ്റീവാകുന്ന താരങ്ങളും ജീവനക്കാരും പത്ത് ദിവസം ഐസൊലേഷൻ ഏർപെടുത്തുമെന്ന് ഐ.സി.സി ബയോസേഫ്റ്റി ഹെഡ് അലക്സ് മാർഷൽ. ലക്ഷണമില്ലെങ്കിലും ഇവർ ക്വാറൻറീനിൽ കഴിയണം. ഇവരുമായി അടുത്ത് ഇടപഴകിയവർക്ക് ആറ് ദിവസമാണ് ക്വാറൻറീൻ. പോസിറ്റീവായ ആളുമായി 48 മണിക്കൂറിനിടെ മാസ്ക് ധരിക്കാതെ 15 മിനിറ്റെങ്കിലും ഇടപഴകിയവരെയാണ് ക്ലോസ് കോൺടാക്ട് എന്ന ഗണത്തിൽ ഉൾപെടുത്തുക.

മാസ്ക് ധിരിച്ചവരാണെങ്കിൽ 24 മണിക്കൂറത്തെ നിരീക്ഷണത്തിന് ശേഷം പരിശോധന നടത്തി നെഗറ്റീവായാൽ പുറത്തിറങ്ങാം. പോസീറ്റീവായ താരമുള്ള ടീമുമായി എതിർ ടീം കളിക്കാൻ വിസമ്മതിച്ചാൽ തീരുമാനം എടുക്കുക ബയോ സേഫ്റ്റി സൈൻറിഫിക് അഡ്വൈസറി ഗ്രൂപ്പായിരിക്കും.

തുറന്നവേദിയിലെ മത്സരം വഴി കോവിഡ് പടരില്ലെന്നാണ് വിലയിരുത്തൽ. ഒളിമ്പിക്സിലും മറ്റും ഇത് കണ്ടതാണ്. എങ്കിലും, എതിർടീമിെൻറ ആശങ്കകൾ പരിഹരിക്കാൻ അഡ്വൈസറി ബോർഡിന് ബാധ്യതയുണ്ടായിരിക്കും. ബയോബബ്ൾ നിബന്ധനകൾ ലംഘിക്കുന്ന താരങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകും. അത്തരം നിയമലംഘനങ്ങൾ ഉണ്ടാകില്ലെന്നാണ് കരുതുന്നത്.

താരങ്ങൾക്ക് നിശ്ചിത എണ്ണം കുടുംബാംഗങ്ങളെ കൂടെ താമസിപ്പിക്കാം. അവരും ബയോബബ്ൾ പ്രോട്ടോക്കോൾ പാലിക്കണം. കാണികൾ യു.എ.ഇ, ഒമാൻ ഗവൺമെൻറുകളുടെ കോവിഡ് പ്രോട്ടോകോളാണ് പാലിക്കേണ്ടത്. അബൂദബിയിലും ഒമാനിലും വാക്സിനേഷൻ നിർബന്ധമാണ്. ദുബൈയിലും ഷാർജയിലും നിർബന്ധമാക്കിയിട്ടില്ല. കാണികൾ മാസ്ക് ധരിക്കണം. കാണികളും താരങ്ങളും ഇടപഴകാൻ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:T20 World CupIsolationCovid PositiveUAE
News Summary - T20 World Cup Isolation for ten days if players are positive
Next Story