ട്വന്‍റി 20 ലോകകപ്പ്: ഇന്ത്യയുടെ ആദ്യ മത്സരം പാകിസ്താനെതിരെ
text_fieldsന്യൂഡൽഹി: ഐ.സി.സി ട്വന്‍റി 20 ലോകകപ്പ് മത്സരങ്ങൾ ഒക്ടോബർ 17 മുതൽ നവംബർ 14 വെര ഒമാൻ, യു.എ.ഇ രാജ്യങ്ങളിലായി നടക്കും. ഒക്ടോബർ 24ന് ദുബൈയിൽ പാകിസ്താനെതിരെയായിരിക്കും ഇന്ത്യയുടെ ആദ്യ മത്സരം. ഐ.സി.സിയാണ് ടൂർണമെന്‍റിന്‍റെ മത്സരക്രമം പുറത്തിറക്കിയത്.
ഉദ്ഘാടന മത്സരത്തിൽ ഗ്രൂപ്പ് ബിയിൽ ഒമാനും പപ്പുവ ന്യുഗിനിയയും ഏറ്റുമുട്ടും. സ്കോട്ട്ലാൻഡ്, ബംഗ്ലാദേശ് തുടങ്ങിയ ടീമുകൾ തമ്മിലാണ് രണ്ടാം മത്സരം. ഗ്രൂപ്പ് എയിൽ അയർലാൻഡ്, നെതർലാൻഡ്സ്, ശ്രീലങ്ക, നമീബിയ തുടങ്ങിയ ടീമുകൾ ഏറ്റുമുട്ടും. ഇരു ഗ്രൂപ്പുകളിൽ നിന്നും രണ്ട് വീതം ടീമുകൾ സൂപ്പർ 12ലേക്ക് യോഗ്യത നേടും. ഐ.സി.സി റാങ്കിങ്ങിൽ ആദ്യ എട്ട് സ്ഥാനങ്ങളിലുള്ളവർ സൂപ്പർ 12ലേക്ക് നേരിട്ട് യോഗ്യത നേടും.
ഒക്ടോബർ 23 മുതൽ അബുദബിയിലാണ് സൂപ്പർ 12 മത്സരങ്ങൾ. ആസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ഗ്രൂപ്പ് 12ലെ ആദ്യ മത്സരം. ഇംഗ്ലണ്ടും വെസ്റ്റ്ഇൻഡീസും തമ്മിൽ ദുബൈയിലാണ് രണ്ടാം മത്സരം. പ്രാദേശിക സമയം ആറ് മണിക്കാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരം തുടങ്ങുക. ഒക്ടോബർ 31ന് ഇന്ത്യ ന്യൂസിലാൻഡിനെ നേരിടും. നവംബർ മൂന്നിന് അഫ്ഗാനിസ്താനുമായിട്ടാണ് ഇന്ത്യയുടെ മൂന്നാം മത്സരം. ഗ്രൂപ്പ് ബിയിലെ വിജയികളുമായിട്ടാണ് നവംബർ അഞ്ചിലെ ദുബൈയിലെ ഇന്ത്യയുടെ നാലാം മത്സരം. ഗ്രൂപ്പ് എയിലെ ക്വാളിഫയറുമായിട്ടാണ് ഇന്ത്യ അവസാന സൂപ്പർ 12 മത്സരം കളിക്കുക.
ടൂർണമെന്‍റിലെ സെമിഫൈനൽ മത്സരങ്ങൾ നവംബർ 10ന് തുടങ്ങും. ആദ്യ സെമി അബുദബിയിലും രണ്ടാം സെമി ദുബൈയിലുമാണ് നടക്കുക. രണ്ട് സെമി മത്സരങ്ങൾക്കും റിസർവ് ദിനവുമുണ്ടാകും. നവംബർ 14നാണ് ഫൈനൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

