Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightകിവീസിനെ ഒതുക്കാൻ...

കിവീസിനെ ഒതുക്കാൻ ഇന്ത്യക്ക് കഴിയുമെന്ന് തോന്നി, പക്ഷേ മിച്ചലും യങ്ങും കളി തട്ടിയെടുത്തു -സുനിൽ ഗവാസ്കർ

text_fields
bookmark_border
കിവീസിനെ ഒതുക്കാൻ ഇന്ത്യക്ക് കഴിയുമെന്ന് തോന്നി, പക്ഷേ മിച്ചലും യങ്ങും കളി തട്ടിയെടുത്തു -സുനിൽ ഗവാസ്കർ
cancel
camera_altമിച്ചലും വിൽ യങ്ങും ബാറ്റിങ്ങിനിടെ

മുംബൈ: രാജ്‌കോട്ടിൽ നടന്ന രണ്ടാം ഏകദിനത്തിൽ ഇന്ത്യയെ ന്യൂസിലൻഡ് എളുപ്പത്തിൽ പരാജയപ്പെടുത്തിയതിൽ തനിക്ക് അദ്ഭുതം തോന്നിയെന്ന് ഇന്ത്യയുടെ മുൻ നായകൻ സുനിൽ ഗവാസ്കർ. ഈ തോൽവി കാരണം ഞായറാഴ്ച ഇന്ദോറിൽ നടക്കാനിരിക്കുന്ന നിർണായകമായ മൂന്നാം മത്സരത്തിൽ പരീക്ഷണങ്ങൾ നടത്താനുള്ള അവസരം ഇന്ത്യൻ ടീമിന് നഷ്ടമായെന്നും അദ്ദേഹം പറഞ്ഞു. ഡാരിൽ മിച്ചൽ പുറത്താകാതെ നേടിയ 131 റൺസിന്റെ കരുത്തിൽ 285 റൺസ് ലക്ഷ്യം മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് ന്യൂസിലൻഡ് മറികടന്നത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 1-1 എന്ന നിലയിലായി.

“പിച്ചിന്റെ വേഗക്കുറവ് മുതലെടുത്ത് ന്യൂസിലൻഡിനെ 260-270 റൺസിനുള്ളിൽ ഒതുക്കാൻ ഇന്ത്യക്ക് കഴിയുമെന്നാണ് കരുതിയിരുന്നത്. എന്നാൽ കിവീസ് ബാറ്റർമാർ വളരെ ആത്മവിശ്വാസത്തോടെയാണ് കളിച്ചത്. വലിയ ലക്ഷ്യം എങ്ങനെ പിന്തുടരണമെന്ന് മിച്ചലും വിൽ യങ്ങും (87) കാണിച്ചുതന്നു. തുടക്കത്തിൽ നിലയുറപ്പിച്ച ശേഷം മികച്ച ഷോട്ടുകളിലൂടെ അവർ കളി ഇന്ത്യയിൽ നിന്ന് തട്ടിയെടുത്തു. ഇന്ത്യ ഈ മത്സരം ജയിച്ചിരുന്നെങ്കിൽ അവസാന മത്സരത്തിൽ യശസ്വി ജയ്‌സ്വാളിനെപ്പോലെയുള്ള യുവതാരങ്ങൾക്ക് അവസരം നൽകാമായിരുന്നു. എന്നാൽ ഇപ്പോൾ പരമ്പര വിജയിക്കാൻ ഇന്ത്യക്ക് തങ്ങളുടെ ഏറ്റവും മികച്ച ടീമിനെ തന്നെ ഇറക്കേണ്ടി വരും” -ഗവാസ്കർ പറഞ്ഞു.

ന്യൂസിലൻഡ് മുൻ താരം സൈമൺ ഡള്ളും മിച്ചലിനെ അഭിനന്ദിച്ചു. കുൽദീപ് യാദവ്, രവീന്ദ്ര ജദേജ എന്നീ സ്പിന്നർമാരെ മിച്ചൽ നേരിട്ട രീതി മികച്ചതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അവസാന മത്സരത്തിൽ സമ്മർദം ഇന്ത്യക്കായിരിക്കുമെന്നും എന്നാൽ ഇത്തരം സാഹചര്യങ്ങൾ അതിജീവിക്കാൻ ഇന്ത്യക്ക് കരുത്തുണ്ടെന്നും ഡൾ കൂട്ടിച്ചേർത്തു. ന്യൂസിലൻഡിന് ഇതുവരെ ഇന്ത്യയിൽ ഒരു ഏകദിന പരമ്പര നേടാൻ കഴിഞ്ഞിട്ടില്ലാത്തതിനാൽ അവർക്ക് ഇതൊരു വലിയ അവസരമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.

രണ്ടാം ഏകദിനത്തിൽ ഡാരിൽ മിച്ചലിന്‍റെ തകർപ്പൻ സെഞ്ച്വറിയുടെ ബലത്തിൽ ഏഴു വിക്കറ്റിനാണ് കിവീസ് ഇന്ത്യയെ തകർത്തത്. ആതിഥേയർ മുന്നോട്ടുവെച്ച 285 റൺസ് വിജയലക്ഷ്യം 15 പന്തുകൾ ശേഷിക്കെ സന്ദർശകർ മറികടന്നു. ഇന്ത്യൻ മണ്ണിൽ ഇന്ത്യക്കെതിരെ ന്യൂസിലൻഡ് പിന്തുടർന്ന് ജയിക്കുന്ന ഏറ്റവും വലിയ ജയമാണിത്. ഇതോടെ മൂന്നു മത്സര പരമ്പരയിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പമെത്തി. ഒന്നാം ഏകദിനത്തിൽ ഇന്ത്യ ജയിച്ചിരുന്നു. വിൽ യങ് അർധ സെഞ്ച്വറി നേടി. 98 പന്തിൽ 87 റൺസെടുത്തു. മൂന്നാം വിക്കറ്റിൽ ഇരുവരും നേടിയ 162 റൺസിന്‍റെ കൂട്ടുകെട്ടാണ് കിവീസ് വിജയത്തിൽ നിർണായകമായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sunil GavaskarIndia vs New ZealandWill YoungDaryl Mitchell
News Summary - Surprised by how easily New Zealand got across the line: Gavaskar
Next Story