Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightശ്രീലങ്കക്ക്...

ശ്രീലങ്കക്ക് അവസാന ശ്രമം; ഇന്ന് ബംഗ്ലാദേശിനെതിരെ

text_fields
bookmark_border
cricket world cup 2023
cancel

ന്യൂഡൽഹി: സെമിഫൈനലിലേക്ക് നേരിയ സാധ്യത ബാക്കിയുള്ള ശ്രീലങ്കക്ക് തിങ്കളാഴ്ച എതിരാളി ബംഗ്ലാദേശ്. ഏഴു മത്സരങ്ങളിൽ നാലു പോയന്റ് മാത്രമുള്ള ലങ്കക്ക് ശേഷിക്കുന്ന രണ്ടു മത്സരങ്ങൾ ജയിച്ചാലും സെമിയിലേക്കുള്ള വഴി ഏറെ ദുർഘടം. മറ്റു ടീമുകളുടെ ജയപരാജയങ്ങൾക്കൊപ്പം റൺറേറ്റുകൂടി നോക്കിയാണ് സ്ഥാനങ്ങൾ തീരുമാനിക്കുക എന്നിരിക്കെ ദ്വീപുകാർ പുറത്തേക്കുള്ള വഴിയിലാണ്.

ബംഗ്ലാദേശിനു പുറമെ ന്യൂസിലൻഡിനെയും നേരിടാനുണ്ട് ശ്രീലങ്കക്ക്. കടുവകൾ വെറും രണ്ടു പോയന്റുമായി ഒമ്പതാം സ്ഥാനത്താണ്. അടുത്ത രണ്ടു മത്സരങ്ങൾ ജയിച്ച് ഏഴാമതെങ്കിലുമെത്താനാവുമോയെന്നാണ് ഇവർ നോക്കുന്നത്. അന്തരീക്ഷ മലിനീകരണത്തിൽ ദുരിതമനുഭവിക്കുകയാണ് ഡൽഹി. ഇവിടെ ഇന്ന് മത്സരം നടത്തുന്നതിനെക്കുറിച്ച് ആശങ്കകളുയർന്നെങ്കിലും ആരോഗ്യവിദഗ്ധർ പച്ചക്കൊടി കാണിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sri Lanka vs BangladeshCricket World Cup 2023Sports News
News Summary - Sri Lanka vs Bangladesh on monday
Next Story