Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightസഞ്ജു സാംസൺ രണ്ട്...

സഞ്ജു സാംസൺ രണ്ട് റൺസിന് പുറത്ത്; ഇന്ത്യക്ക് ബാറ്റിങ് തകർച്ച

text_fields
bookmark_border
Sanju Samson,batting collapse,India,Two runs,Crisis, ടി20, സഞ്ജുസാംസൺ.,ഇന്ത്യ, ആസ്ട്രേലിയ
cancel
camera_alt

ഓസീസ് താരങ്ങളുടെ ആദ്യ വിക്കറ്റ് ആഘോഷം

Listen to this Article

മെൽബൺ: മഴയെടുത്ത ആദ്യ ടി20 മൽസരത്തിനുശേഷം മെൽബണിൽ നടക്കുന്ന ഇന്ത്യ ആസ്ട്രേലിയ രണ്ടാം ടി20 മൽസരത്തിൽ ടോസ് നേടിയ ആസ്ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. സ്കോർ ബോർഡ് 20 റൺസിൽ നിൽക്കെ മൂന്നാം ഓവറിൽ ഓപ്പണർ ശുഭ്മൻ ഗിൽ ഹെയ്സൽവുഡിന്റെ ബോളിൽ ഓസീസ് ക്യാപ്റ്റന് പിടികൊടുത്തു കൂടാരം കയറി.

പത്ത് ​േബാളിൽ അഞ്ച് റൺസായിരുന്നു സമ്പാദ്യം. വൺഡൗണായി സ്ഥാനക്കയറ്റം കിട്ടിയ മലയാളി ബാറ്ററായ സഞ്ജു സാംസൺ ക്രീസിലെത്തിയതും പോയതും വളരെ പെട്ടെന്നായിരുന്നു. നാലു ​േബാളിൽ രണ്ടു റൺസെടുത്ത് വിക്കറ്റിന് മുന്നിൽ കുരുങ്ങുകയായിരുന്നു. എല്ലിസിനാണ് വിക്കറ്റ്. ക്യാപ്റ്റൻ സൂര്യകുമാർ യാദവും നിരാശപ്പെടുത്തി സ്കോർ 32ലെത്തുമ്പോഴേക്കും ഹെയ്സൽവുഡിന്റെ ബോളിൽ ​വിക്കറ്റിന് പുറകിൽ ഇംഗ്ലിസിന് ക്യാച്ച് നൽകുകയായിരുന്നു. നാല് ബോളിൽ ഒരു റൺസെടുത്തായിരുന്നു സൂര്യകുമാറിന്റെ മടക്കം.

നാലാമനായെത്തിയ ടി20 സ്​പെഷലിസ്റ്റ് ബാറ്ററായ തിലക്‍വർമ അക്കൗണ്ട് തുറക്കും മുമ്പേ കീപ്പർ ക്യാച്ചിലൂടെ ഹെയ്സൽവുഡിനുമുന്നിൽ അടിയറവ് പറയുകയായിരുന്നു. അഞ്ചാമനായെത്തിയ അക്സർ പട്ടേലും അഭിഷേകും സ്കോർ ഉയർത്താനുള്ള ശ്രമം നടത്തിയെങ്കിലും ഇല്ലാത്ത റൺസിനായി ഓടി അക്സർ പട്ടേൽ റണ്ണൗട്ടാവുകയായിരുന്നു. പന്ത്രണ്ട് ബോളിൽനിന്ന് ഏഴ് റൺസെടുത്തു. എട്ടോവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 52 റൺസെടുത്തിട്ടുണ്ട്. 33 റൺസുമായി അഭിഷേക് ശർമയും ഹർഷിത് റാണയുമാണ് ക്രീസിൽ .മഴ മൂലം ആദ്യ ടി20 മൽസരം ഉപേക്ഷിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian Cricket Teamt20 matchAustralia
News Summary - Sanju Samson out for two runs; India's batting collapse
Next Story