Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഹൈദരാബാദിനെ ചാരമാക്കി...

ഹൈദരാബാദിനെ ചാരമാക്കി സഞ്ജുവും കൂട്ടരും; രാജസ്ഥാന് വമ്പൻ ജയം

text_fields
bookmark_border
ഹൈദരാബാദിനെ ചാരമാക്കി സഞ്ജുവും കൂട്ടരും; രാജസ്ഥാന് വമ്പൻ ജയം
cancel

ഹൈദരാബാദ്: സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ വമ്പൻ ജയവുമായി രാജസ്ഥാൻ റോയൽസ്. 72 റൺസിനായിരുന്നു സഞ്ജുവിന്റെയും കൂട്ടരുടെയും ജയം. 204 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഹൈദരാബാദുകാർക്ക് എട്ട് വിക്കറ്റ് നഷ്ടത്തിൽ 131 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 32 പന്തിൽ അത്രയും റൺസെടുത്ത അബ്ദുൽ സമദാണ് അവരുടെ ടോപ് സ്കോറർ. ഒമ്പതാം വിക്കറ്റിൽ അബ്ദുൽ സമദും ഉമ്രാൻ മാലികും (എട്ട് പന്തിൽ 19) നടത്തിയ പോരാട്ടമാണ് വൻ നാണക്കേടിൽനിന്ന് സൺറൈസേഴ്സിന് രക്ഷയായത്.

ഓപണർ അഭിഷേക് വർമ, വൺ​ഡൗണായെത്തിയ രാഹുൽ ത്രിപാഡി എന്നിവർ പൂജ്യരായി മടങ്ങിയപ്പോൾ ഒരു ഘട്ടത്തിൽ രണ്ട് വിക്കറ്റിന് രണ്ട് റൺസ് എന്ന നിലയിലായിരുന്നു ഹൈദരാബാദ്. മായങ്ക് അഗർവാൾ (27) ഹാരി ബ്രൂക് (13), വാഷിങ്ടൺ സുന്ദർ (ഒന്ന്), ​െഗ്ലൻ ഫിലിപ്സ് (എട്ട്), ആദിൽ റാഷിദ് (18), ഭുവനേശ്വർ കുമാർ (ആറ്) എന്നിങ്ങനെയായിരുന്നു മറ്റു ബാറ്റർമാരുടെ സംഭാവന. രാജസ്ഥാനായി യുസ്​വേന്ദ്ര ചാഹൽ നാല് വിക്കറ്റ് വീഴ്ത്തി. ട്രെൻഡ് ബോൾട്ട് രണ്ടും ജേസൻ ഹോൾഡർ, ആർ. അശ്വിൻ എന്നിവർ ഓരോ വിക്കറ്റും നേടി.

നേരത്തെ തകർപ്പൻ അർധസെഞ്ച്വറിയുമായി ക്യാപ്റ്റൻ സഞ്ജു സാംസൺ മുന്നിൽനിന്ന് നയിച്ചതോടെ രാജസ്ഥാൻ 204 റൺസ് വിജയലക്ഷ്യമാണ് ഹൈദരാബാദിന് മുന്നിൽവെച്ചത്. നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തിൽ 203റൺസാണ് രാജസ്ഥാൻ അടിച്ചെടുത്തത്. സഞ്ജുവിന് പുറമെ ഓപണർമാരായ യശസ്വി ജയസ്വാൾ, ജോസ് ബട്‍ലർ എന്നിവരും അർധസെഞ്ച്വറി നേടി.

ടോസ് നേടിയ സൺസൈറേഴ്സ് ഹൈദരാബാദ് ക്യാപ്റ്റൻ ഭുവനേശ്വർ കുമാർ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. എന്നാൽ, അദ്ദേഹത്തിന്റെ പ്രതീക്ഷകൾ തെറ്റിച്ച് രാജസ്ഥാൻ ഓപണർമാർ നിറഞ്ഞാടി. ഇരുവരെയും ഫസൽഹഖ് ഫാറൂഖി പുറത്താക്കിയതോടെയാണ് ഹൈദരാബാദിന് ആശ്വാസമായത്. വെറും 22 പന്തിൽ 54 റൺസെടുത്ത ജോസ് ബട്‍ലറെ ഫാറൂഖി ക്ലീൻബൗൾഡാക്കിയപ്പോൾ യശസ്വിയെ മായങ്ക് അഗർവാളിന്റെ കൈയിലെത്തിച്ചു. 37 പന്തിൽ 54 റൺസായിരുന്നു യശസ്വിയുടെ സമ്പാദ്യം.

പിന്നീടെത്തിയ സഞ്ജുവും ഓപണർമാരുടെ പാത പിന്തുടർന്നു. എന്നാൽ, മറുവശത്ത് വിക്കറ്റുകൾ വീണു. രണ്ട് റൺസെടുത്ത ദേവ്ദത്ത് പടിക്കലിന്റെ സ്റ്റമ്പ് ഉമ്രാൻ മാലിക് തെറിപ്പിച്ചപ്പോൾ ഏഴ് റൺസെടുത്ത റിയാൻ പരാഗിനെ നടരാജൻ മടക്കി. 32 പന്തിൽ നാല് സിക്സും മൂന്ന് ഫോറുമടക്കം 55 റൺസെടുത്ത സഞ്ജുവിനെ 19ാം ഓവറിലെ മൂന്നാം പന്തിൽ നടരാജന്റെ പന്തിൽ അഭിഷേക് ശർമ പിടികൂടി. അപ്പോൾ സ്കോർ 187ൽ എത്തിയിരുന്നു. ഷിംറോൺ ഹെറ്റ്മെയർ 16 പന്തിൽ 22ഉം രവിചന്ദ്രൻ അശ്വിൻ ഒന്നും റൺസെടുത്ത് പുറത്താകാതെ നിന്നു. ഹൈദരാബാദിനായി ഫസൽഹഖ് ഫാറൂഖിയും ടി. നടരാജനും രണ്ട് വിക്കറ്റ് വീതവും ഉമ്രാൻ മാലിക് ഒന്നും വിക്കറ്റ് വീഴ്ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sanju samsonSunrisers Hyderabadrajastan royalsIPL 2023
News Summary - Sanju and his team beat Hyderabad; Big win for Rajasthan
Next Story