റണ്ണടിച്ചുകൂട്ടിയത് ശുഭ്മൻ ഗിൽ; വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ സിറാജും കുൽദീപും
text_fieldsകൊളംബോ: ഏഷ്യാകപ്പിൽ ഏറ്റവും കൂടുതൽ റൺസെടുത്ത താരമായി ഇന്ത്യൻ ഓപണർ ശുഭ്മൻ ഗിൽ. അഞ്ച് മത്സരങ്ങളിൽ ഒരു സെഞ്ച്വറിയും രണ്ട് അർധസെഞ്ച്വറികളും ഉൾപ്പെടെ 75.50 ശരാശരിയിൽ 302 റൺസാണ് താരം അടിച്ചെടുത്തത്. 93.50 ആണ് സ്ട്രൈക്ക് റേറ്റ്. രണ്ടാമതുള്ള ശ്രീലങ്കയുടെ കുശാൽ മെൻഡിസ് ആറ് മത്സരങ്ങളിൽ 45 റൺസ് ശരാശരിയിൽ 270 റൺസ് നേടി. അഞ്ച് മത്സരങ്ങൾ വീതം കളിച്ച ശ്രീലങ്കയുടെ സദീര സമരവിക്രമ (215), പാകിസ്താൻ താരങ്ങളായ ബാബർ അസം (207), മുഹമ്മദ് റിസ്‍വാൻ (195) എന്നിവരാണ് മൂന്ന് മുതൽ അഞ്ച് വരെ സ്ഥാനങ്ങളിൽ.
ബൗളർമാരിൽ അഞ്ച് മത്സരങ്ങളിൽ 11 വിക്കറ്റ് വീഴ്ത്തിയ ശ്രീലങ്കയുടെ മതീഷ പതിരാനയാണ് മുമ്പൻ. ലങ്കയുടെ തന്നെ ദുനിത് വെല്ലാലഗെ, ഇന്ത്യയുടെ മുഹമ്മദ് സിറാജ്, പാകിസ്താന്റെ ഷഹീൻ അഫ്രീദി എന്നിവർ 10 വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ഇന്ത്യൻ താരം കുൽദീപ് യാദവ് നാല് മത്സരങ്ങളിൽ ഒമ്പത് വിക്കറ്റ് നേടി. ഓവറിൽ ശരാശരി 3.70 റൺസ് മാത്രം വിട്ടുകൊടുത്ത കുൽദീപിന്റെ ശരാശരി 11.33 ആണ്. കുൽദീപാണ് ടൂർണമെന്റിന്റെ താരമായി തെരഞ്ഞെടുക്കപ്പെട്ടതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

