Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഇന്നലെ പടിക്കൽ, ഇന്ന്...

ഇന്നലെ പടിക്കൽ, ഇന്ന് സഞ്ജു; മലയാളികൾക്ക് ആഘോഷം

text_fields
bookmark_border
ഇന്നലെ പടിക്കൽ, ഇന്ന് സഞ്ജു; മലയാളികൾക്ക് ആഘോഷം
cancel
camera_alt

ചെന്നൈക്കെതിരായ മത്സരത്തിനിടെ സഞ്ജു സാംസണും സ്റ്റീവ് സ്മിത്തും

ദുബൈ: അല്ലെങ്കിലും യു.എ.ഇ മലയാളികൾക്ക് നല്ല വളക്കൂറുള്ള മണ്ണാണ്. തൊട്ടതെല്ലാം പൊന്നാക്കിയാണ് ഇവിടെ എത്തിയ ഭൂരിപക്ഷം മലയാളികളും മടങ്ങിയത്. ഐ.പി.എല്ലിലും അതിന് മാറ്റമില്ല. ഇതുവരെയുള്ള മത്സരങ്ങളിൽ കളത്തിലിറങ്ങിയത് രണ്ട് മലയാളി താരങ്ങളാണ്. രണ്ടുപേരും പൊളിച്ചടുക്കി.

തിങ്കളാഴ്ച നടന്ന മത്സരത്തിൽ പാതി മലയാളിയായ ദേവദത്ത് പടിക്കൽ മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ ചൊവ്വാഴ്ച സഞ്ജു സാംസൺ അത് ഏറ്റെടുത്തു. ഷാർജ സ്റ്റേഡിയത്തിൽ നടന്ന ആദ്യ മത്സരത്തിൽ 32 പന്തിലായിരുന്നു സഞ്ജു 74 റൺസെടുത്തത്. ഷാർജ സ്റ്റേഡിയത്തിലൂടെ തലങ്ങും വിലങ്ങും പന്ത് പാഞ്ഞപ്പോൾ സഞ്ജു അടിച്ചുകൂട്ടിയത് ഒമ്പത് സിക്സറുകൾ. ഈ ഐ.പി.എല്ലിൽ ഇതുവരെ ഏറ്റവുമധികം സിക്സർ നേടിയതും സഞ്ജുവാണ്.

തിങ്കളാഴ്ച നടന്ന മത്സരത്തിൽ അരങ്ങേറ്റ മത്സരം കളിച്ച പാതി മലയാളിയായ ദേവദത്ത് പടിക്കൽ അർധ സെഞ്ച്വറി നേടിയിരുന്നു. 42 പന്തിലായിരുന്നു ദേവദത്തിെൻറ 56 റൺസ് പ്രകടനം.പക്ഷേ, യു.എ.ഇയിലുള്ള ക്രിക്കറ്റ് പ്രേമികൾ നിരാശയിലാണ്. സ്റ്റേഡിയങ്ങളുടെ ഗേറ്റുകൾക്ക് പൂട്ട് വീണതോടെ മലയാളികൾക്ക് നഷ്ടപ്പെട്ടത് രണ്ട് മാസ്മരിക പ്രകടനം നേരിൽകാണാനുള്ള അവസരമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chennai super kingssanju samsonrajasthan royalsIPL
Next Story