Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right'അര നൂറ്റാണ്ടിലെ മോശം...

'അര നൂറ്റാണ്ടിലെ മോശം ടീം, 70 വർഷത്തെ ഏറ്റവും മോശം ബോർഡ്'; പാകിസ്താൻ ക്രിക്കറ്റ് ബോർഡിനെതിരെ മുൻ നായകൻ

text_fields
bookmark_border
അര നൂറ്റാണ്ടിലെ മോശം ടീം, 70 വർഷത്തെ ഏറ്റവും മോശം ബോർഡ്; പാകിസ്താൻ ക്രിക്കറ്റ് ബോർഡിനെതിരെ മുൻ നായകൻ
cancel

ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ദയനീയ പ്രകടനത്തിന് പിന്നാലെ പാകിസ്താൻ ക്രിക്കറ്റ് ബോർഡിനെതിരെ രൂക്ഷവിമർശനവുമായി മുൻ നായകൻ റാഷിദ് ലത്തീഫ്. ലോർഡ്സിൽ നടന്ന രണ്ടാം ടെസ്റ്റിൽ 194 റൺസിന്റെ കനത്ത തോൽവിയാണ് ബാബർ അസം നയിക്കുന്ന പാകിസ്താൻ ടീം ഏറ്റുവാങ്ങിയത്. ടീമിന്റെ മോശം പ്രകടനത്തിന് കാരണം മുഹ്സിൻ നഖ്‌വി നേതൃത്വം നൽകുന്ന ക്രിക്കറ്റ് ബോർഡിന്റെ പിടിപ്പുകേടാണെന്ന് അദ്ദേഹം തുറന്നടിച്ചു.

കഴിഞ്ഞ 50 വർഷത്തിനിടയിൽ ഇംഗ്ലണ്ടിൽ പര്യടനം നടത്തുന്ന ഏറ്റവും മോശം പാക് ടീമാണിതെന്ന ബ്രിട്ടീഷ് മാധ്യമങ്ങളുടെ വിമർശനത്തോട് യോജിച്ച റാഷിദ് ലത്തീഫ്, സെലക്ഷൻ കമ്മിറ്റിയെയും പരിശീലകരെയും രൂക്ഷമായി വിമർശിച്ചു. "കഴിഞ്ഞ 50 വർഷത്തെ ഏറ്റവും മോശം ടീമിനെക്കുറിച്ചാണ് എല്ലാവരും സംസാരിക്കുന്നത്. എന്നാൽ കഴിഞ്ഞ 70 വർഷത്തിനിടയിലെ ഏറ്റവും മോശം ക്രിക്കറ്റ് ബോർഡിനെക്കുറിച്ച് ആരും മിണ്ടുന്നില്ല. മോശം സെലക്ഷൻ കമ്മിറ്റിയെയും പരിശീലകരെയും കുറിച്ച് ആരും സംസാരിക്കുന്നില്ല," റാഷിദ് ലത്തീഫ് ജിയോ ന്യൂസിനോട് പറഞ്ഞു. ബോർഡിന്റെയും മാനേജ്മെന്റിന്റെയും ഈ പിടിപ്പുകേടുകളാണ് ടീമിനെ തകർത്തതെന്നും സ്ഥിരമായി മത്സരങ്ങൾ തോൽക്കാൻ കാരണം ഇതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പരമ്പരയിലുടനീളം പാകിസ്താന്റെ ബാറ്റിങ് നിര വൻ പരാജയമായിരുന്നു. ഒരു തവണ പോലും 200 റൺസ് കടക്കാൻ അവർക്ക് കഴിഞ്ഞില്ല. ആദ്യ ടെസ്റ്റ് കളിക്കാതിരുന്ന നായകൻ ബാബർ അസം രണ്ടാം ടെസ്റ്റിൽ തിരിച്ചെത്തിയെങ്കിലും നിരാശപ്പെടുത്തി. എട്ടും ആറും റൺസാണ് രണ്ട് ഇന്നിങ്സുകളിലായി ബാബർ നേടിയത്. ഇംഗ്ലീഷ് പേസർ ജോഫ്ര ആർച്ചറുടെ ബൗൺസറുകൾക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ പാക് നായകൻ ഏറെ പാടുപെട്ടു.

അതേസമയം, മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ജയിൽ വാസത്തെക്കുറിച്ച് അദ്ദേഹത്തിന്റെ മക്കൾ സ്കൈ സ്പോർട്സിന് നൽകിയ 18 മിനിറ്റ് ദൈർഘ്യമുള്ള അഭിമുഖം സംപ്രേഷണം ചെയ്തതിനെ തുടർന്ന് ലോർഡ്സ് ടെസ്റ്റിൽ നിന്ന് പാകിസ്താൻ പിന്മാറാൻ ഒരുങ്ങിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, ഈ വാർത്തകൾ നായകൻ ബാബർ അസവും മുഖ്യ പരിശീലകൻ സർഫറാസ് അഹമ്മദും നിഷേധിച്ചു. സെപ്റ്റംബർ ഒമ്പതിന് ബർമിങ്ഹാമിലെ എഡ്ജ്ബാസ്റ്റണിലാണ് പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pcbTest Cricketengland testPakistan Cricket TeamRashid Latif
News Summary - Rashid Latif Slams PCB Following Pakistan's Test Series Struggles in England
Next Story