Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightപാകിസ്താനുമായുള്ള...

പാകിസ്താനുമായുള്ള നയതന്ത്രബന്ധത്തെക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകന് ചുട്ട മറുപടിയുമായി അഫ്ഗാൻ നായകൻ

text_fields
bookmark_border
mohammad nabi
cancel

ദുബൈ: ട്വന്‍റി20 ലോകകപ്പിലെ സൂപ്പർ 12 പോരാട്ടത്തിൽ കരുത്തരായ പാകിസ്താനെ വിറപ്പിച്ചാണ് അഫ്ഗാനിതാൻ കീഴടങ്ങിയത്. മത്സരശേഷമുള്ള വാർത്താ സമ്മേളനത്തിൽ അഫ്ഗാൻ-പാക് നയതന്ത്രബന്ധത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകന്‍റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ അഫ്ഗാൻ നായകൻ മുഹമ്മദ് നബി തയാറായില്ല.

രാജ്യത്തെ സർക്കാർ മാറിയത് കളിക്കാരിൽ സമ്മർദം ഉണ്ടാക്കിയിട്ടുണ്ടോ എന്നതായിരുന്നു ആദ്യത്തെ ചോദ്യം. പുതിയ യുഗം ആരംഭിക്കുകയും പാകിസ്താനുമായുള്ള ബന്ധം മുൻകാലത്തേക്കാൾ മികച്ചതായിരിക്കുകയും ചെയ്യുന്നത് അഫ്ഗാൻ ക്രിക്കറ്റിന്‍റെ വളർച്ചയെ സഹായിക്കുമോ എന്നതായിരുന്നു രണ്ടാമത്തെ ചോദ്യം.

നമുക്ക് ക്രിക്കറ്റിനെ കുറിച്ച് സംസാരിക്കാമെന്നായിരുന്നു നബിയുടെ മറുപടി. തങ്ങൾ നല്ല തയാറെടുപ്പോടെയും ആത്മവിശ്വാസത്തോടെയുമാണ് ലോകകപ്പ് കളിക്കാനെത്തിയതെന്നും ക്രിക്കറ്റുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി പറയാമെന്നും നബി തറപ്പിച്ച് പറഞ്ഞു. മാധ്യമപ്രവർത്തകന്‍റെ ചോദ്യത്തിന് പക്വതയോടെ മറുപടി പറഞ്ഞ നബിയുടെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി.

പാകിസ്താന് മൂന്നാം ജയം; അഫ്ഗാനെ പരാജയപ്പെടുത്തിയത് അഞ്ച് വിക്കറ്റിന്

ട്വൻറി20 ലോകകപ്പിൽ പാകിസ്താന് തുടർച്ചയായ മൂന്നാം ജയം സ്വന്തമാക്കി. ഗ്രൂപ് രണ്ടിൽ രണ്ടാം ജയം തേടിയിറങ്ങിയ അഫ്ഗാനിസ്താനെ അഞ്ചു വിക്കറ്റിനാണ് പാക് പട മുട്ടുകുത്തിച്ചത്.

ആദ്യം ബാറ്റ് ചെയ്ത അഫ്ഗാൻ 20 ഓവറിൽ ആറു വിക്കറ്റിന് 147 റൺസെടുത്തപ്പോൾ പാകിസ്താൻ ആറു പന്ത് ബാക്കിയിരിക്കെ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. നായകൻ ബാബർ അസം (47 പന്തിൽ 50), ഫഖർ സമാൻ (25 പന്തിൽ 30), ആസിഫ് അലി (ഏഴു പന്തിൽ 25*) എന്നിവരുടെ മികവിലായിരുന്നു പാക് വിജയം.

രണ്ടു വിക്കറ്റെടുത്ത റാഷിദ് ഖാെൻറ നേതൃത്വത്തിൽ അഫ്ഗാൻ അവസാനം വരെ പൊരുതി. 12 പന്തിൽ ജയിക്കാൻ 24 റൺസ് വേണ്ടിയിരിക്കെ 19ാം ഓവറിൽ നാലു കൂറ്റൻ സിക്സുമായി ആസിഫ് അലി പാകിസ്താനെ ജയത്തിലെത്തിക്കുകയായിരുന്നു. ആസിഫ് അലിയാണ് കളിയിലെ കേമൻ.

നേരത്തേ, ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത അഫ്ഗാൻ തുടക്കത്തിൽ തകർന്ന് ഒരുഘട്ടത്തിൽ നാലിന് 39 എന്ന നിലയിലായിരുന്നു. ഹസ്റത്ത് സസായ് (0), മുഹമ്മദ് ഷഹ്സാദ് (8), റഹ്മത്തുല്ല ഗുർബാസ് (10), അസ്ഗർ അഫ്ഗാൻ (10) എന്നിവർ കാര്യമായ സംഭാവന നൽകാതെ മടങ്ങിയതാണ് അഫ്ഗാന് വിനയായത്. കുറച്ചുനേരം പിടിച്ചുനിന്ന കരീം ജനത്ത് (15), നജീബുല്ല സദ്റാൻ (22) എന്നിവരും വൈകാതെ മടങ്ങിയതോടെ ആറിന് 76 എന്ന നിലയിലായി അഫ്ഗാൻ.

എന്നാൽ, പിന്നീടെത്തിയ നായകൻ മുഹമ്മദ് നബിയും ഗുൽബുദ്ദീൻ നയ്ബും പുറത്താവാതെ 35 റൺസ് വീതമെടുത്ത് പിടിച്ചുനിന്നത് അഫ്ഗാന് ജീവൻ പകർന്നു. 13ാം ഓവറിൽ ഒരുമിച്ച ഇരുവരും പിരിയാത്ത ഏഴാം വിക്കറ്റ് കൂട്ടുകെട്ടിൽ 43 പന്തിൽ 71 റൺസാണ് അഫ്ഗാൻ സ്കോർബോർഡിൽ എഴുതിച്ചേർത്തത്.

നബി 32 പന്തിൽ അഞ്ചു ബൗണ്ടറിയടിച്ചപ്പോൾ നയ്ബ് 25 പന്തിൽ ഒരു സിക്സും നാലു ഫോറുമടിച്ചു. ഇമാദ് വസീം രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോൾ ഷഹിൻഷാ അഫ്രീദി, ഹാരിസ് റഊഫ്, ഹസൻ അലി, ശദാബ് ഖാൻ എന്നിവർ ഓരോ വിക്കറ്റ് വീതമെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mohammad Nabiviral videoT20 World Cup 2021
News Summary - Mohammad Nabi Fumes at Journalist For Asking Question on Afghan-Pak Diplomatic Ties
Next Story