Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightട്വന്‍റി 20...

ട്വന്‍റി 20 ലോകകപ്പിനുള്ള ടീം പ്രഖ്യാപിച്ചു; മിസ്ബാഉൽ ഹഖും വഖാർ യൂനുസും പാകിസ്താൻ പരിശീലക സ്ഥാനം രാജിവെച്ചു

text_fields
bookmark_border
ട്വന്‍റി 20 ലോകകപ്പിനുള്ള ടീം പ്രഖ്യാപിച്ചു; മിസ്ബാഉൽ ഹഖും വഖാർ യൂനുസും പാകിസ്താൻ പരിശീലക സ്ഥാനം രാജിവെച്ചു
cancel

ഇസ്ലാബാദ്: ട്വന്‍റി 20 ലോകകപ്പിനുള്ള പാകിസ്താൻ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ പാക് ക്രിക്കറ്റിൽ നാടകീയ രംഗങ്ങൾ. മുഖ്യ പരിശീലക സ്ഥാനം രാജിവെക്കുന്നതായി മിസ്ബാഉൽ ഹഖ് അറിയിച്ചു. തൊട്ടുപിന്നാലെ ബൗളിങ് കോച്ചായിരുന്ന ഇതിഹാസ പേസ് ബൗളർ വഖാർ യൂനുസും സ്ഥാനം രാജിവെച്ചു.

ഒരു വർഷം കരാർ ബാക്കിയിരിക്കേയാണ് ഇരുവരും പടിയിറങ്ങുന്നത്. ഇരുവരും വിവരം പാകിസ്താൻ ക്രിക്കറ്റ് ബോർഡിനെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ട്വന്‍റി 20 ലോകകപ്പ് അടുത്തിരിക്കേയാണ് ഇരുവരുടെയും പിൻമാറ്റം.

പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്‍റെ തലവനായി െസപ്റ്റംബർ 13 മുതൽ റമീസ് രാജ ചുമതലയേറ്റെടുക്കാനിരിക്കേയാണ് ഇരുവരുടെയും രാജി. ഈയിടെ തന്‍റെ യൂട്യൂബ് ചാനലിൽ ഇരുവരും പാകിസ്താന്‍റെ കോച്ചാകാൻ ഏറ്റവും അനുയോജ്യരായവരല്ലെന്ന് റമീസ് രാജ പറഞ്ഞിരുന്നു.

ബയോ ബബിൾ സെക്യൂരിറ്റിയിൽ തുടരുന്നതിനാൽ കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാൻ പറ്റാത്തതിനാലാണ് രാജിവെക്കുന്നതെന്നാണ് മിസ്ബാഇന്‍റെ പ്രതികരണം. മിസ്ബാഇനോട് കൂടിയാലോചിക്കാതെയാണ് ട്വൻറി 20 േലാകകപ്പിനും വരാനിരിക്കുന്ന പരമ്പരക്കുമുള്ള ടീമിനെ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് തെരഞ്ഞെടുത്തത് എന്നാണ് വിവരം. മിസ്ബാഇനോട് തൽക്കാലത്തേക്ക് മാറിനിൽക്കാനും പി.സി.ബി ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഇതിന് പിന്നാലെയാണ് മിസ്ബാഇന്‍റെ രാജി. ഇതിന് പിന്തുണയർപ്പിച്ചാണ് വഖാറും രാജിയർപ്പിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pakistan cricketMisbah-ul-Haq
News Summary - Misbah-ul-Haq, Waqar Younis step down from Pakistan coaching roles ahead of T20 World Cup
Next Story