Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightധർമശാലയിൽ നാളെ...

ധർമശാലയിൽ നാളെ അഞ്ചാമങ്കം

text_fields
bookmark_border
cricket teams
cancel
camera_alt

ഫോട്ടോക്ക് പോസ് ചെയ്യുന്ന ഒലി പോപ്പും ഒലി റോബിൻസണും ബെൻ സ്റ്റോക്കും കോച്ച്

ബ്രണ്ടൻ മക്കല്ലവും

ധർമ്മശാല: ടെസറ്റ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തിൽ ഇന്ത്യക്കെതിരെ നാളെ കളിക്കാനിറങ്ങുമ്പോൾ ഇംഗ്ലണ്ട് ടീമിന് ആരാധകരുടെ പിന്തുണയേറെ. രണ്ടു ദിവസം മുമ്പ് തന്നെ ആയിരക്കണക്കിന് ഇംഗ്ലീഷ് ആരാധകരാണ് ധർമശാല കുന്നിലേക്ക് ഒഴുകിയെത്തിയത്.

പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റിന് ഇന്ത്യയും ഇംഗ്ലണ്ടും നാളെ ഹിമാചൽ പ്രദേശിലെ ധർമശാലയിൽ ഇറങ്ങും. പശ്ചാത്തലത്തിൽ ഹിമാലയത്തിന്റെ വെൺമ നിറയുന്ന ധർമശാലയിലെ എച്ച്.പി.സി.എ സ്റ്റേഡിയത്തിനെ ഹൃദയത്തിലേറ്റുകയാണ് ഇംഗ്ലണ്ടുകാർ. ഇന്ത്യൻ ടീം പരിശീലിക്കുമ്പോൾ തത്സമയ പെയിന്റിങ് നടത്തുന്ന ബ്രിട്ടീഷ് ആർട്ടിസ്റ്റ് ആൻഡി ബ്രൗൺ

ഹിമാലയത്തിന്റെ പശ്ചാത്തലത്തിലുള്ള ഈ സ്റ്റേഡിയത്തിന്റെ സൗന്ദര്യവും ഇംഗ്ലീഷ് കാണികളെ ആകർഷിക്കുന്നു. ഇന്ത്യ 3-1ന് പരമ്പര സ്വന്തമാക്കിയിരുന്നു. ഡൽഹിയിൽനിന്ന് ധർമശാലയിലേക്ക് അതിരാവിലെയുള്ള മൂന്ന് വിമാനങ്ങളിൽ ഇംഗ്ലീഷ് ആരാധകരുമുണ്ടായിരുന്നു. നാട്ടിലേതിന് തുല്യമായ കാലാവസ്ഥയും ഏറെ ആകർഷകമാണെന്ന് ലിവർപൂളിൽനിന്ന് പറന്നെത്തിയ ഒരു ആരാധകൻ പറഞ്ഞു.

ജോണി ബെയർസ്റ്റോ ഫോട്ടോക്ക് പോസ് ചെയ്യുന്നു

കേപ്ടൗണിലെ ന്യൂലാൻഡ്സ് ആണ് ഇഷ്ട സ്റ്റേഡിയമെങ്കിലും ധർമശാലയിലെ എച്ച്.പി.സി.എ സ്റ്റേഡിയം പോലെ മനോഹരം മറ്റൊന്നല്ലെന്ന് നൂറാം ടെസ്റ്റിന് തയാറെടുക്കുന്ന ജോണി ബെയർസ്റ്റോ പറഞ്ഞു. ഇന്ത്യൻ വെറ്ററൻ സ്പിന്നർ ആർ. അശ്വിനും നൂറാം ടെസ്റ്റാണിത്. ധർമശാലയിലെ രണ്ടാം ടെസ്റ്റ് മത്സരമാണ് നാളത്തേത്. ഇരു ടീമുകളും ഇന്നലെ പരിശീലനം നടത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India vs EnglandTest SeriesCricketSports News
News Summary - match on thursday at Dharmasala
Next Story