‘അദ്ദേഹത്തിന്റെ കരിയറിലേക്കൊന്ന് നോക്കൂ. ഞാൻ ആരാധിച്ചുപോകുന്നു’; ധോണിയെ വാഴ്ത്തി കമൽഹാസൻ
text_fieldsകഴിഞ്ഞ ദിവസം സി.എസ്.കെ-ആർ.സി.ബി ഐ.പി.എൽ മാച്ചിന്റെ അതിനിർണായക മുഹൂർത്തത്തിൽ മനക്കരുത്ത് വിടാതെ 110 മീറ്ററകലേക്ക് സിക്സറടിച്ചിട്ട എം.എസ് ധോണി തന്റെ അവസാന ഐ.പി.എൽ മത്സരമാണ് കളിക്കുന്നതെന്ന് ചിന്നസ്വാമി സ്റ്റേഡിയത്തിൽ കണ്ടുനിന്നവർക്കാർക്കും വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല. ധോണിയുടെ ഈ മനോഭാവത്തെ, ഫാൻബോയ് വാക്കുകളാൽ വാഴ്ത്തുകയാണ് നടൻ കമൽഹാസൻ.
‘അദ്ദേഹത്തിന്റെ കരിയറിലേക്കൊന്ന് നോക്കൂ. ഞാൻ ആരാധിച്ചുപോകുന്നു. പലപ്പോഴും ഉപയോഗിക്കുന്ന, എന്റെ നിഘണ്ടുവിലെ ആ സ്ഥിരം വാക്കിന്റെ ഉത്തമ ഉദാഹരണമാണ് ധോണി. ആ വാക്ക് അമിതമായി ഉപയോഗിക്കുന്നയാളാണ് ഞാൻ. എനിക്കതൊരു വെറുംവാക്കല്ല, ഒരു മനോഭാവമാണ്. ‘സമചിത്തത’ എന്നതാണ് ആ വാക്ക്.’’ -ഉലകനായകൻ കമൽ പറയുന്നു.
മൻസൂർ അലി ഖാൻ പട്ടൗഡിയോ നരി കോൻട്രാക്ടറോ എം.എൽ. ജയ്സിംഹയോ പോലെ അഭിജാത കുടുംബത്തിലെ കോളജ് കുമാരൻ ക്രിക്കറ്ററായ പോലെയല്ല ധോണിയുടെ വരവെന്ന് ഓർമിപ്പിച്ച കമൽ, ഒരു ചെറു പട്ടണത്തിൽനിന്ന് ഉയർന്നുവന്ന അതിശയമാണ് അദ്ദേഹമെന്നും പ്രശംസ ചൊരിയുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.