'തലവര' തെളിയാൻ സമയമെടുക്കും; ഹൈദരാബാദിനോടും തോൽവി
text_fieldsദുബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സിെൻറ ശനിദശ അവസാനിക്കുന്നില്ല. വെള്ളിയാഴ്ച സൺറൈസേഴ്സ് ഹൈദരാബാദിനോട് ഏഴ് റൺസിന് തോറ്റതോടെ മഞ്ഞപ്പട എട്ടാം സ്ഥാനത്ത് തന്നെ തുടരുന്നു. ചെന്നൈയുടെ തുടർച്ചയായ മൂന്നാം തോൽവിയാണിത്.
ആദ്യം ബാറ്റുചെയ്ത ഹൈദരാബാദ് കൗമാര താരം പ്രിയം ഗാർഗ് (26 പന്തിൽ 51), അഭിഷേക് ശർമ (31), മനീഷ് പാണ്ഡേ (29), നായകൻ ഡേവിഡ് വാർണർ (29) എന്നിവരുടെ ബാറ്റിങ് മികവിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 164 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 157 റൺസെടുക്കാനാണ് സാധിച്ചത്. രവീന്ദ്ര ജദേജ (35 പന്തിൽ 50), നായകൻ എം.എസ്. ധോണി (36 പന്തിൽ 47 നോട്ടൗട്ട്), ഫാഫ് ഡുപ്ലെസിസ് (22) എന്നിവരാണ് ചെെന്നെ നിരയിൽ പിടിച്ചു നിന്നത്.
താരതമ്യേന ചെറിയ വിജയലക്ഷ്യം തേടിയിറങ്ങിയ ചെൈന്നയുടെ തുടക്കവും അത്ര സുഖകരമായിരുന്നില്ല. മൂന്നാം ഓവറിെൻറ മൂന്നാം പന്തിൽ ഭുവനേശ്വർ കുമാറിന് മുന്നിൽ ഷെയ്ൻ വാട്സൺ ബൗൾഡായി മടങ്ങി. അമ്പാട്ടി രായുഡുവിെൻറ (8) കുറ്റി ടി. നടരാജനും തെറുപ്പിച്ചതോടെ ചെന്നൈ രണ്ടിന് 26. ബാറ്റിങ്ങിൽ തിളങ്ങിയ ഗാർഗ് മിഡ്വിക്കറ്റിൽ നിന്നും തകർപ്പൻ ത്രോയിലൂടെ ഡുപ്ലെസിസിനെ റണ്ണൗട്ടാക്കിയതോടെ ചെന്നൈ മൂന്നിന് 36. 10 പന്തിൽ നിന്നും മൂന്ന് റൺസുമായി മുട്ടിക്കളിച്ച കേദാർ ജാദവിനെ മടക്കി ജമ്മു കശ്മീർ താരം അബ്ദുൽ സമദ് കന്നി ഐ.പി.എൽ വിക്കറ്റ് സ്വന്തമാക്കി.
അവസാന ഓവറുകളിൽ രവീന്ദ്ര ജദേജയും (50) നായകൻ എം.എസ്. ധോണിയും (47 നോട്ടൗട്ട്) പൊരുതി നോക്കിയെങ്കിലും റൺറേറ്റ് വരുതിയിലാക്കാൻ കഴിഞ്ഞില്ല. സാം കറൻഅഞ്ച് പന്തിൽ 15 റൺസെടുത്ത് അവസാന ഓവർ വരെ പ്രതീക്ഷ നൽകിയെങ്കിലും ജയം ഹൈദരാബാദിനാപ്പം നിന്നു. നാലോവർ എറിഞ്ഞ് 12 റൺസ് മാത്രം വഴങ്ങിയ റാശിദ് ഖാനാണ് ചെന്നൈയെ പിടിച്ചുകെട്ടിയത്. നടരാജൻ രണ്ട് വിക്കറ്റെടുത്തു.
ഏറ്റവും കൂടുതൽ ഐ.പി.എൽ മത്സരങ്ങൾ കളിച്ച താരമായി ചെന്നൈ നായകൻ മഹേന്ദ്ര സിങ് ധോണി (194) മാറി. ചെന്നൈയുടെ തന്നെ സുരഷ് റെയ്നയെയാണ് (193) മറികടന്നത്.
ആദ്യ ഓവറിൽ തന്നെ ജോണി ബെയർസ്റ്റോയെ പൂജ്യത്തിന് മടക്കി ചഹർ ചെന്നൈക്ക് മികച്ച തുടക്കം നൽകി. വാർണറും പാണ്ഡേയും ചേർന്ന് പവർപ്ലേ അവസാനിക്കുേമ്പാൾ ടീം സ്കോർ 42ലെത്തിച്ചു. എന്നാൽ സ്കോർബോർഡിൽ അഞ്ച് റൺസ് കൂടി ചേർത്തതിന് പിന്നാലെ പാണ്ഡേ ഠാക്കൂറിന് മുന്നിൽ വീണു.
സ്കോർ മൂന്നിന് 69 എന്ന നിലയിൽ എത്തി നിൽക്കേ ലോങ്ഓൺ ബൗണ്ടറിക്കരികെ ഫാഫ് ഡുപ്ലെസിസിന് പിടിനൽകി വാർണർ കൂടി മടങ്ങിയതോടെ ഹൈദരാബാദ് സമ്മർദത്തിലായി. കെയ്ൻ വില്യംസണിനും (9) അധികം സമയം പിടിച്ചു നിൽക്കാനായില്ല. റണ്ണൗട്ടായാണ് കിവീസ് നായകൻ മടങ്ങിയത്.
ശേഷം ഗാർഗും ശർമയും കൂടി ചേർന്നെടുത്ത 77 റൺസാണ് ഹൈദരാബാദിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. 17ാം ഓവറിൽ ഇരുവരും ചേർന്ന് 22 റൺസാണ് അടിച്ചുകൂട്ടിയത്. 26 പന്തിൽ നിന്നും 51 റണസുമായി 19കാരനായ ഉത്തർപ്രദേശുകാരൻ കന്നി ഐ.പി.എൽ അർധ സെഞ്ച്വറി തികച്ചു. ആറ് ബൗണ്ടറികളും ഒരു സിക്സും അടങ്ങുന്നതായിരുന്നു ഇന്നിങ്സ്.
സൺറൈസേഴ്സ് അവസാന കളിയിലെ ഇലവനെ മാറ്റമില്ലാതെ കളത്തിലിറക്കിയപ്പോൾ ചെന്നൈ മൂന്ന് മാറ്റങ്ങൾ വരുത്തി. അമ്പാട്ടി രായുഡു, ഡ്വൈൻ ബ്രാവേ, ശർദുൽ ഠാക്കൂർ എന്നിവർ ടീമിൽ മടങ്ങിയെത്തിയപ്പോൾ റുതുരാജ് ഗെയ്ക്വാദ്, മുരളി വിജയ്, ജോഷ് ഹെയ്സൽവുഡ് എന്നിവർക്ക് സ്ഥാനം നഷ്ടമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.