Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
india england
cancel
Homechevron_rightSportschevron_rightCricketchevron_rightമോദി സ്റ്റേഡിയത്തിൽ...

മോദി സ്റ്റേഡിയത്തിൽ ഇന്ത്യയുടെ സർജിക്കൽ സ്ട്രൈക്ക്; ഇംഗ്ലണ്ടിനെതിരെ പത്ത് വിക്കറ്റ് ജയം

text_fields
bookmark_border

അഹ്മദാബാദ്: ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയത്തിൽ ചരിത്ര വിജയം നേടി ഇന്ത്യ. സർദാർ പട്ടേൽ സ്റ്റേഡിയം എന്നത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിലേക്ക് മാറ്റിയതിന്‍റെ വിവാദങ്ങൾ കെട്ടടങ്ങും മുേമ്പ ഇംഗ്ലണ്ടിനെ ഇന്ത്യ തരിപ്പണമാക്കി കളഞ്ഞു. രണ്ടാം ഇന്നിങ്സിൽ 49 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ആതിഥേയർ 7.4 ഓവറിൽ വിജയം കണ്ടു. മൂന്ന് ദിവസം ബാക്കിനിൽക്കെയാണ് ഇന്ത്യയുടെ ജയം. രോഹിത് ശർമ (25), ശുഭ്മാൻ ഗിൽ (15) എന്നിവരാണ് ഇന്ത്യയെ വിജയത്തിേലക്ക് നയിച്ചത്. ജയിക്കാൻ ആറ് റൺസ് ബാക്കിനിൽക്കെ ക്യാപ്റ്റൻ ജോ റൂട്ടിന്‍റെ പന്തിൽ സിക്സടിച്ച് രോഹിത് ഇന്ത്യയുടെ വിജയം ആഘോഷമാക്കി.

നേരത്തെ അക്സർ പേട്ടലും അശ്വിനും തനിസ്വരൂപം പുറത്തെടുത്തപ്പോൾ ഇംഗ്ലണ്ടിന്‍റെ രണ്ടാം ഇന്നിങ്സ് 81 റൺസിൽ അവസാനിച്ചിരുന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ അക്സർ പേട്ടലും നാല് വിക്കറ്റ് നേടിയ രവിചന്ദ്രൻ അശ്വിനുമാണ് രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിന്‍റെ നട്ടെല്ല് തകർത്തത്. വാഷിങ്ടൺ സുന്ദറിനാണ് ഒരു വിക്കറ്റ്. ഇംഗ്ലണ്ട് നിരയിൽ മൂന്നുപേർ മാത്രമാണ് രണ്ടക്കം കടന്നത്. ജോ റൂട്ട് (19), ബെൻസ്റ്റോക്സ് (25), ഒലീ പോപ് (12) എന്നിവരാണ് അൽപ്പമെങ്കിലും പിടിച്ചുനിന്നത്.

നേരത്തെ ഇന്ത്യയുടെ മധ്യനിരയെയും വാലറ്റത്തെയും ചുരുട്ടിക്കൂട്ടിയ ഇംഗ്ലണ്ട് ഇന്ത്യയെ ഒന്നാം ഇനിങ്സിൽ 145 റൺസിലൊതുക്കിയിരുന്നു. ഇംഗ്ലണ്ടിന്‍റെ ഒന്നാമിന്നിങ്സ് സ്കോറായ 112 റൺസിനെതിരെ വൻ ലീഡ് തേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് നേടാനായത് 33 റൺസിന്‍റെ ലീഡ് മാത്രമായിരുന്നു.

മൂന്ന് വിക്ക്റ്റ് നഷ്ടമാക്കി രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് ആദ്യം നഷ്ടമായത് ഏഴ് റൺസെടുത്ത അജിൻക്യ രഹാനെയെയാണ്. തൊട്ടുപിന്നാലെ തലേദിവസം അനായാസകരമായി ബാറ്റുവീശിയ രോഹിത് ശർമയും തിരിഞ്ഞു നടന്നു. ഇരുവരെയും ജാക്ക് ലീഷ് വിക്കറ്റിന് മുമ്പിൽ കുടുക്കുകയായിരുന്നു.

പിച്ച് സ്പിന്നർമാരെ തുണക്കുന്നതാണെന്ന് മനസ്സിലാക്കി പന്ത് കൈയ്യിലെടുത്ത ഇംഗ്ലീഷ് നായകൻ ജോറൂട്ടിന്‍റെ കണക്ക്കൂട്ടൽ അക്ഷരാർഥത്തിൽ ശരിയായി. ഋഷഭ് പന്ത് (1), വാഷിങ്ടൺ സുന്ദർ (0), അക്സർ പേട്ടൽ (0), ജസ്പ്രീത് ബുംറ (1) എന്നിവർ റൂട്ടിന് മുമ്പിൽ നിരായുധരായി മടങ്ങി. ഒരറ്റത്ത് പിടിച്ചുനിന്ന 17 റൺസെടുത്ത ആർ. അശ്വിനെയും റൂട്ട് കറക്കി വീഴ്ത്തി. 10 റൺസെടുത്ത ഇശാന്ത് ശർമ പുറത്താകാതെ നിന്നു. 100ാം ടെസ്റ്റിനിങ്ങിയ ഇശാന്തിന്‍റെ അന്താരാഷ്ട്ര കരിയറിലെ ഏക സിക്സറിനും സ്റ്റേഡിയം സാക്ഷിയായി. രണ്ടാം ഇന്നിങ്സിൽ ജോഫ്ര ആർച്ചറിനെ പുറത്താക്കി ടെസ്റ്റ് ക്രിക്കറ്റിൽ അശ്വിൻ 400 വിക്കറ്റ് തികക്കുകയും ചെയ്തു.

നാല് ടെസ്റ്റുകളുള്ള പരമ്പരയിൽ ജയത്തോടെ ഇന്ത്യ മുന്നിലെത്തി (2-1). അവസാന ടെസ്റ്റ് മാർച്ച് നാലിന് അഹ്മദാബാദിൽ തുടങ്ങും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india england test
News Summary - India's Surgical Strike at Modi Stadium: Ten-wicket win over England
Next Story