രണ്ടാം ഏകദിനം: ഓസീസിനെതിരെ ഇന്ത്യൻ വനിതകൾക്ക് 259 റൺസ് വിജയലക്ഷ്യം
text_fieldsമുംബൈ: രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് മുന്നിൽ 259 റൺസ് വിജയലക്ഷ്യവുമായി ആസ്ത്രേലിയൻ വനിതകൾ. മുംബൈ വാംഗഡെ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടി ഓസീസ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ കംഗാരുപ്പട 258 റൺസെടുത്തു.
ഓപണർ ഫോബെ ലിച്ച്ഫീൽഡ് (63), എലിസെ പെറി (50) എന്നിവരുടെ അർധ സെഞ്ച്വറികളാണ് ഓസീസിന് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്. തെഹ്ല മഗ്രാത്ത് 24 റൺസ് നേടി. ഇന്ത്യയ്ക്ക് വേണ്ടി ദീപ്തി ശർമ്മ അഞ്ച് വിക്കറ്റ് സ്വന്തമാക്കി. ആദ്യ ഏകദിനത്തിൽ തോൽവി നേരിട്ട ആതിഥേയർക്ക് ടൂർണമെന്റിൽ തിരിച്ചുവരാൻ ഇന്ന് ജയം അനിവാര്യമാണ്.
ആദ്യ കളിയിൽ ഭേദപ്പെട്ട സ്കോർ നേടിയിട്ടും ഇന്ത്യ ആറ് വിക്കറ്റ് തോൽവി വഴങ്ങിയിരുന്നു. 282 റൺസ് പ്രതിരോധിക്കുന്നതിൽ ആതിഥേയ ബൗളർമാർ പരാജയപ്പെട്ടു. ഇംഗ്ലണ്ടിനെയും ആസ്ട്രേലിയയെയും ടെസ്റ്റ് മത്സരങ്ങളിൽ തോൽപിച്ച് ചരിത്രം കുറിച്ചായിരുന്നു ഇന്ത്യ ഏകദിന പരമ്പരക്ക് ഇറങ്ങിയത്. മൂന്നാം ഏകദിനം ചൊവ്വാഴ്ച നടക്കും. അതിന് ശേഷം ട്വന്റി20 പരമ്പരയുമുണ്ട്.
ടീം ഇവരിൽനിന്ന്
ഇന്ത്യ: ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്മൃതി മന്ദാന, ജെമീമ റോഡ്രിഗസ്, ഷഫാലി വർമ, ദീപ്തി ശർമ, യാസ്തിക ഭാട്യ, റിച്ച ഘോഷ്, അമൻജോത് കൗർ, ശ്രേയങ്ക പാട്ടീൽ, മന്നത്ത് കശ്യപ്, സെയ്ക ഇസ്ഹാഖ്, രേണുക സിങ് താക്കൂർ, ടിറ്റാസ് സാധു, പൂജ വസ്ത്രകാർ, സ്നേഹ് റാണ, ഹർലീൻ ഡിയോൾ.
ആസ്ട്രേലിയ: അലീസ ഹീലി (ക്യാപ്റ്റൻ), ഡാർസി ബ്രൗൺ, ഹീതർ ഗ്രഹാം, ആഷ്ലി ഗാർഡ്നർ, കിം ഗാർട്ട്, ജെസ് ജോനാസെൻ, അലാന കിങ്, ഫോബ് ലിച്ച്ഫീൽഡ്, തഹ് ലിയ മക്ഗ്രാത്ത്, ബെത്ത് മൂണി, എല്ലിസ് പെറി, മേഗൻ ഷട്ട്, അന്നാബെൽ സതർലാൻഡ്, ജോർജിയ വെയർഹാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

