Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightആദ്യ ഏകദിനം 'റാഞ്ചി'...

ആദ്യ ഏകദിനം 'റാഞ്ചി' ഇന്ത്യ; 17 റൺസ് ജയം, കോഹ്‌ലിക്ക് സെഞ്ച്വറി, കുൽദീപിന് നാല് വിക്കറ്റ്

text_fields
bookmark_border
ആദ്യ ഏകദിനം റാഞ്ചി ഇന്ത്യ; 17 റൺസ് ജയം, കോഹ്‌ലിക്ക് സെഞ്ച്വറി, കുൽദീപിന് നാല് വിക്കറ്റ്
cancel

റാഞ്ചി: ത്രില്ലർ പോരിനൊടുവിൽ ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യം ഏകദിനം പിടിച്ച് ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ആതിഥേയരൊക്കിയ 350 റൺസ് ലക്ഷ്യത്തിലേക്ക് ഏറെക്കുറെ അടുത്തെത്തിയാണ് പ്രോട്ടീസ് കീഴടങ്ങിയത്. 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 349 റൺസ് നേടി ഇന്ത്യ. മറുപടി ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്ക 49.2 ഓവറിൽ 332ന് പുറത്തായി.

വിരാട് കോഹ്‍ലിയുടെ സെഞ്ച്വറി‍യും രോഹിത് ശർമയുടെയും ക്യാപ്റ്റൻ കെ.എൽ.രാഹുലിന്റെയും അർധ ശതകങ്ങളുമാണ് ഇന്ത്യയെ 300 കടത്തിയത്. കിങ് കോഹ്‍ലി 11 ഫോറും ഏഴ് സിക്സുമടക്കം 120 പന്തിൽ 135 റൺസ് റൺസ് നേടി. കോഹ്‍ലിക്കൊപ്പം നിലയുറപ്പിച്ച് ഇന്ത്യൻ ഇന്നിങ്സിന് തറക്കല്ലിട്ട രോഹിത് 51 പന്തിൽ 57 റൺസ് ചേർത്തു. രാഹുൽ മൂന്ന് സിക്സറുകളും രണ്ടുഫോറും അടക്കം 56 പന്തിൽ 60 റൺസ് നേടി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ 16 പന്തിൽ 18 റൺസെടുത്ത ഓപണര്‍ യശസ്വി ജയ്‌സ്വാളിനെ നഷ്ടമായി. നാന്ദ്രെ ബർഗറിനായിരുന്നു വിക്കറ്റ്. രണ്ടാം വിക്കറ്റില്‍ കോഹ്‍ലിയും രോഹിത്തും ഇന്ത്യയെ മുന്നോട്ടു നയിച്ചു. തുടക്കത്തിൽ ശ്രദ്ധയോ​ടെ കളിച്ച കോഹ്‍ലി പിന്നീട് അരങ്ങുവാഴുകയായിരുന്നു. ബപത്ത് ഓവർ അവസാനിക്കുമ്പോള്‍ ഒരു വിക്കറ്റിന് 80 റൺസെന്ന നിലയിലായിരുന്ന ഇന്ത്യ അടുത്ത പത്ത് ഓവറിൽ രോകോ സഖ്യം ടീമിനെ 153 ലെത്തിച്ചു.

രണ്ടാം വിക്കറ്റിൽ ഇവർ 136 റൺസ് ചേർത്തു. സ്‌കോര്‍ 161 ല്‍ നിൽക്കെ രോഹിത്തിനെ എൽ.ബി.ഡബ്ല്യുവിൽ കുരുക്കി മാര്‍കോ യാന്‍സന്‍ ഇന്ത്യയുടെ രണ്ടാം വിക്കറ്റ് വീഴ്ത്തി. അഞ്ച് ഫോറും മൂന്ന് സിക്‌സറുമടങ്ങിയതായിരുന്നു രോഹിത്തിന്റെ ഇന്നിങ്‌സ്. നാലാമനായി ഇറങ്ങിയ ഋതുരാജ് ഗെയ്ക്‍വാദ് എട്ട് റൺസെടുത്ത് ഒട്ട്നീൽ ബാർട്ട്മാന് വിക്കറ്റ്നൽകി മടങ്ങി. തുടർന്നെത്തിയ വാഷിങ്ടൺ സുന്ദർ 13 റൺസെടുത്ത് ബാർട്ട്മാന്റെ രണ്ടാമത്തെ ഇരയായി കൂടാരം കയറി. സെഞ്ച്വറിക്കുശേഷവും കോഹ്‍ലി പ്രോട്ടീസ് ​ബൗളർമാരെ പൊതിരെ തല്ലി. സ്കോർ 276ൽ നി​ൽക്കെ ബർഗറിനെതിരെ കൂറ്റനടിക്ക് ശ്രമിച്ച കോഹ്‍ലി റയാൻ റിക്കിൾടെണിന്റെ ക്യാച്ചിൽ പവിലിയനിലേക്ക് മങ്ങി.

രാഹുൽ റിവേഴ്സ് സ്വീപ്പിനുള്ള ശ്രമത്തിനിടെ വിക്കറ്റ് കീപ്പർ ക്വിന്റൺ ഡികോക്കിന് ക്യാച്ച് നൽകി പുറത്താവുകയായിരുന്നു. ഏഴാമനായെത്തിയ രവീന്ദ്ര ജദേജ 20 പന്തിൽ 32 റൺസടിച്ചു. അർഷ്ദീപ് സിങ് പൂജ്യത്തിന് പുറത്താവുകയായിരുന്നു. രണ്ടുപന്തിൽ മൂന്ന് റൺസെടുത്ത ഹർഷിത് റാണയും കുൽദീപ് യാദവുമാണ് (0) 50 ഓവർ പൂർത്തിയാവുമ്പോൾ ക്രീസിലുണ്ടായിരുന്നത്. ദക്ഷിണാഫ്രിക്കക്കായി ബൗളർമാരായ യാൻസനും ബർഗറും കോർബിൻ ബോഷും ബാർട്ട്മാനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ടെംബ ബാവുമക്ക് വിശ്രമം നൽകിയതിനാൽ എയ്ഡൻ മാർകറമാണ് ദക്ഷിണാഫ്രിക്കയെ നയിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rohit SharmaVirat KohliIndia vs SA
News Summary - India win first ODI against South Africa
Next Story